താൾ:GaXXXIV5 2.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൪൩. അ. Ezekiel, XLIII. 327

<lg n="൧൨">കൊണ്ടും എല്ലാ പുറപ്പാടുകൾ ചട്ടവട്ടങ്ങളും കൊണ്ടും ഒക്കും. ആയതിൻ
തുറവുകളോടും ഐ തെക്കോട്ടേ അറകളുടേ തുറവുകൾ ഒക്കും: കിഴക്കു
നിന്ന് അതിലേക്കു ചെല്ലുമ്പോൾ ആ നേർവരയായ മതിലിന്നു (൭) എ
</lg><lg n="൧൩">തിരേ ഉള്ള വഴിയുടേ തലെക്കൽ ഒരു തുറവു. - അവനും എന്നോടു പ
റഞ്ഞു: വേറുപെട്ടതിന്നു മുമ്പിൽ ഉള്ള വടക്കറകളും തെക്കാരകളും ഇതാ
യഹോവയോട് അണ്ണയുന്ന പുരോഹിതന്മാർ അതിവിശുദ്ധ (നൈവേ
ദ്യ)ങ്ങളെ ഭക്ഷിക്കേണ്ടുന്ന വിശുദ്ധ അറകൾ ആകുന്നു; അവിടേ അ
വർ കാഴ്ച പാപബലു കുറ്റബലി ഇങ്ങനേ അതിവിശുദ്ധങ്ങളെ വെ
</lg><lg n="൨൪">ക്കും; സ്ഥലമാകട്ടേ വിശുദ്ധം. പുരോഹിതന്മാർ പൂകമ്പോൾ വിശുദ്ധ
ത്തിൽനിന്നു പുറമുറ്റത്തിലേക്കു പോകാതേ ശുശ്രൂഷെക്കുള്ള വസ്ത്രങ്ങളെ
ആ അറക്കെട്ടിൽ തന്നേ വെച്ചേക്കേണം, അവ വിശുദ്ധമല്ലോ; വേറേ
വസ്ത്രങ്ങൾ ഉടുത്തിട്ടു വേണം ജനത്തിന്ന് ഉള്ളതിനോട് അണവാൻ.

</lg>

<lg n="൧൫">ഇങ്ങനേ അവൻ അകമേ ആലയത്തിന്റേ അളവുകൾ നിദാനിച്ചു
തീൎത്ത ശേഷം എന്നെ കിഴക്കോട്ടു തൊക്കുന്ന വാതിൽകൽകൂടി പുറപ്പെട്ടു
</lg><lg n="൧൬">വിച്ചു അവിടം ചുറ്റും അളന്നു; അളവുകോൽകൊണ്ടു കിഴക്കുഭാഗത്തു
</lg><lg n="൧൭">ചുറ്റും അഞ്ഞൂറു കോൽ അളവുകോൽപ്രമാണത്താൽ അളന്നു, അളവു
കോൽപ്രമാണമായി വടക്കുഭാഗത്തു ചുറ്റും അഞ്ഞൂറു കോൽ അളന്നു,
</lg><lg n="൧൮">അളവുകോൽപ്രമാണി തെക്കുഭാഗത്തു അഞ്ഞൂറു കോൽ അളന്നു,
</lg><lg n="൧൯">പിന്നേ പടിഞ്ഞാറോട്ടു തിരിഞ്ഞു അളവുകോൽപ്രമാണമായി അഞ്ഞൂറു
</lg><lg n="൨൦">കോൽ അളന്നു. അങ്ങനേ നാലു ദിക്കിലേക്കും (പുറസ്ഥലത്തെ) അള
ന്നു. ആയതിനെ അഞ്ഞൂറു (കോൽ) നീളവും അഞ്ഞൂറു അകലവും ഉള്ള
ഒരു മതിൽ ചുറ്റുന്നതു വിശുദ്ധത്തെയും ബാഹ്യത്തെയും വേറാക്കുവാൻ
തന്നേ.

</lg>

<lg n="൪൩, ൧">അനന്തരം അവൻ എന്നെ (പുറമുറ്റത്തിൽ) കിഴക്കോട്ടു നോക്കുന്ന
</lg><lg n="൨">വാതിൽകലേക്കു നടത്തി. ഇതാ ഇസ്രയേൽദൈവത്തിന്റേ തേജസ്സു കി
ഴക്കുനിന്നു വന്നു, അതിൻ ഒലി ബഹുവെള്ളങ്ങളുടേ ഒച്ച പോലേ, അ
</lg><lg n="൩">വന്റേ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു. പട്ടണത്തെ നശിപ്പിപ്പാൻ
ഞാൻ വന്നപ്പോൾ (൮, ൪) കണ്ട കാഴ്ചെക്കു ഈ കാണുന്ന കാഴ്ചയുടേ വ
ടിവു സമം, അതു കബാർനദീതീരത്തു കണ്ട കാഴ്ചെക്ക് ഒത്ത കാഴ്ചകള
</lg><lg n="൪">ത്രേ; ഞാനോ മുഖം കവിണ്ണുവീണു. യഹോവാ തേജസ്സാകട്ടേ കിഴക്കോ
</lg><lg n="൫">ട്ടുനോക്കുന്ന വാതില്വഴിയായി ഭവനത്തിൽ പൂക്കപ്പോൾ. കാറ്റ് എന്നെ എ
ടുത്തു അകമുറ്റത്തിൽ ആക്കി: യഹോവാതേജസ്സ് ഇതാ ഭവന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/333&oldid=192414" എന്ന താളിൽനിന്ന് ശേഖരിച്ചത്