താൾ:GaXXXIV5 2.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൯. അ. Ezekiel, XXXIX. 319

<lg n="൧൧">യഹോവാകൎത്താവിൻ അരുളപ്പാടു. — അന്നാൾ സംഭവിപ്പിതു: ഞാൻ
ഗോഗിന്ന് ഇസ്രയേലിൽ ശവക്കുഴിയാവാൻ ഒരു സ്ഥലം കൊടുക്കും,
ഉൾക്കടലിൽ പൂൎവ്വഭാഗത്തു യാത്രക്കാരുടേ താഴ്വര തന്നേ. അതും യാത്ര
ക്കാൎക്കു വഴിയെ അടെക്കും. അവിടേ അവർ ഗോഗിനെയും അവന്റേ
സകലപുരുഷാരത്തെയും പൂത്തി ഗോഗ് പുരുഷാരപ്പള്ളം എന്ന പേർ
</lg><lg n="൧൨">വിളിക്കും. ദേശത്തെ ശുദ്ധിവരുത്തുവാൻ ഇസ്രയേൽഗൃഹക്കാർ ഏഴു
</lg><lg n="൧൩">മാസം കൂടി അവരെ പൂത്തും. നാട്ടുകാർ ഒക്കയും പൂത്തും, ഞാൻ എന്നെ
തേജസ്കരിക്കുന്ന നാളിൽ അത് അവൎക്ക് കീൎത്തിയായി വരും എന്നു യഹോ
</lg><lg n="൧൪">വാകർത്തവിൻ അരുളപ്പാടു. പിന്നേ ദേശത്തെ വെടിപ്പാക്കേണ്ടതിന്ന്
അവർ അതിൽ ഊടാടുവാനും ഊടാടുന്നവരോടു കൂടി നിലനിരപ്പിൽ
ശേഷിച്ച (ശവങ്ങളേ) പൂത്തുവാനും നിത്യവൃത്തിക്കാരെ വേറുതിരിക്കും,
</lg><lg n="൧൫">ഏഴുമാസം ചെന്നിട്ട് ഇവർ അതിൽ തിരഞ്ഞു നടക്കും. ഊടാടുന്നവർ
നാട്ടിൽ ചെന്നു ഒരുവൻ മാനുഷഅസ്ഥി കണ്ടാൽ അരികത്തു കൽത്തു
ൺ നാട്ടും പൂത്തുന്നവർ (എത്തി) ഗോഗ് പുരുഷാരപ്പള്ളത്തിൽ പൂത്തും
</lg><lg n="൧൬">വരേ തന്നേ. ഓർ ഊരിന്നും ഹമോന (പുരുഷാരം) എന്ന പേർ ഉണ്ടാ
</lg><lg n="൧൭">കും. ഇങ്ങനേ ദേശശുദ്ധി വരുത്തും. — നീയോ മനുഷ്യപുത്ര എന്നു യ
ഹോവാകൎത്താവു പറയുന്നു: സകലവിധപക്ഷിയോടും വയലിലേ സക
ലമൃഗത്തോടും പറക: നിങ്ങൾക്കു ഞാൻ അറുക്കുന്ന എന്റേ ബലിക്കാ
യി ഇസ്രയേൽമലകളിന്മേലേ മഹാബലിക്കായി ചുറ്റിൽനിന്നും ഒരുമിച്ചു
</lg><lg n="൧൮">വന്നു ചേരുവിൻ! മാംസം തിന്നു ചോര കുടിപ്പിൻ! വീരമാംസം നി
ങ്ങൾ തിന്നു ഭൂമന്നവന്മാരുടേ ചോര കുടിക്കും, എല്ലാം ബാശാനിൽ തടി
പ്പിച്ച ആട്ടുകൊറ്റന്മാർ കുഞ്ഞാടുകൾ വെള്ളാടുകൾ കാളക്കിടാക്കൾ (ഇ
</lg><lg n="൧൯">വെക്ക് ഒക്കും). നിങ്ങൾക്കായി അറുത്ത എൻ ബലിയിങ്കൽ നിങ്ങൾ
</lg><lg n="൨൦">തൃപ്തി ആവോളം മേദസ്സ് തിന്നു ലാരിവരേ ചോര കുടിച്ചു, എന്റേ പന്തിയിൽ കുതിരരഥാശ്വവും വീരർമുതലായ പടയാളികളും ഇവയാൽ
തൃപ്തരാകയും ചെയ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൨൧">ഇങ്ങനേ ഞാൻ ജാതികളിൽ എൻ തേജസ്സിനെ കാട്ടും, ഞാൻ നടത്തു
ന്ന ന്യായവിധിയും അവരിൽ വെക്കുന്ന എൻ കയ്യിനെയും സകലജാതി
</lg><lg n="൨൨">കളും കാണും. ഇസ്രായേൽഗൃഹവും അന്നു മുതൽ മേലാലും ഞാൻ അവ
</lg><lg n="൨൩">രുടേ ദൈവമായ യഹോവ എന്ന് അറിയും. ഇസ്രയേൽഗൃഹം തങ്ങളുടേ
കുറ്റം ഹേതുവായി പ്രസവിച്ചുപോയതു എന്നു ജാതികളും അറിയും.
അവർ എന്നോടു ദ്രോഹിക്കയാൽ ഞാൻ അവരിൽനിന്നു മുഖത്തെ മറെച്ചു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/325&oldid=192395" എന്ന താളിൽനിന്ന് ശേഖരിച്ചത്