താൾ:GaXXXIV5 2.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൭. അ. Ezekiel, XXXVII. 315

<lg n="">സ്വന്തനാട്ടിൽ നിങ്ങളെ അമരുമാറാക്കും, യഹോവയായ ഞാൻ ഉരെച്ചു
ഞാനും ചെയ്യും എന്നു നിങ്ങൾ അറിയും, എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൫, ൧൬"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: നീയോ മനു
ഷ്യപുത്ര ഒരു കുറ്റിയെ എടുത്തു അതിന്മേൽ: യഹൂദെക്കും ഇസ്രയേ
ല്പുത്രന്മാരിൽനിന്നു ചേൎന്നവൎക്കും ഉള്ളത് എന്ന് എഴുതുക. മറ്റൊരു
കുറ്റി എടുത്തു അതിന്മേൽ: യോസേഫിന്റേതു, എഫ്രയിമിന്നും ചേൎന്ന
വരായ സകല ഇസ്രയേൽഗൃഹത്തിന്നും ഉള്ള കുറ്റി എനും എഴുതുക.
</lg><lg n="൧൭"> അവ നിനക്ക് ഒരു കുറ്റി ആവാൻ ഒന്നോട് ഒന്നു ചേൎത്തു നിന്റേ ക
</lg><lg n="൧൮"> യ്യിൽ ഒന്നിപ്പാറാക്കുക. പിന്നേ നിൻ ജനപുത്രർ നിന്നോടു: ഇത് നി
നക്ക് എന്ത് എന്നു ഗ്രഹിപ്പിച്ചു തരിക ഇല്ലയോ? എന്നു ചോദിച്ചാൽ
</lg><lg n="൧൯"> അവരോടു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഇതാ ഞാൻ
എഫ്രയിമിൽ കയ്യിലുള്ള യോസേഫ് കുറ്റിയെ എടുത്തു അതിനോടു ചേ
ൎന്ന ഇസ്രയേൽഗോത്രങ്ങളെയും കൂട ചേൎത്തു യഹൂദക്കുറ്റിയോടു കൂട്ടി
</lg><lg n="൨൦"> ഒരു മരം തന്നേ ആക്കും (രണ്ടും) എങ്കയ്യിൽ ഒന്നാകും. നീ എഴുതിയ
</lg><lg n="൨൧"> കുറ്റികൾ അവർ കാങ്കേ നിങ്കയ്യിൽ ഇരിക്കേ അവരോട് ഉരിയാടു
ക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ ഇതാ എസ്രയേൽപു
പുത്രന്മാരെ പോയ ജാതികളൂടേ ഇടയിൽനിന്ന് എടുത്തു ചുറ്റിൽനിന്നും
</lg><lg n="൨൨"> ചേൎത്തുകൂട്ടി അവരേ നാട്ടിൽ പൂകിക്കും. ആ ദേശത്ത് ഇസ്രയേൽമല
കളിന്മേൽ ഞാൻ അവരെ ഏകജാതി ആക്കും, എല്ലാവൎക്കും ഇല്ല രണ്ടു
</lg><lg n="൨൩"> രാജ്യങ്ങളായി പാതിച്ചുപോകയും ഇല്ല, തങ്ങളുടേ മുട്ടങ്ങളാലും വെറു
പ്പുകളാലും സകലദ്രോഹങ്ങളാലും ഇനി തങ്ങളെ തീണ്ടിക്കയും ഇല്ല.
അവർ പിഴെച്ച എല്ലാ കുടിയിരിപ്പുകളിൽനിന്നും ഞാൻ അവരെ ര
ക്ഷിച്ചു വെടിപ്പാക്കും, അവർ എനിക്കു ജനവും ഞാൻ അവൎക്കു ദൈവ
വും ആകും.

</lg>

<lg n="൨൪"> എൻ ദാസനായ ദാവീദ് അവൎക്കു രാജാവും എല്ലാവൎക്കും ഓർ ഇടയ
നും ആകും എൻ ന്യായങ്ങളിൽ അവർ നടന്നു എൻ വെപ്പുകളെ കാത്ത്
</lg><lg n="൨൫"> അനുഷ്ഠിക്കയും ചെയ്യും. എൻ ദാസനായ യാക്കോബിന്നു ഞാൻ കൊടു
ത്തും നിങ്ങടേ അപ്പന്മാർ പാൎത്തും ഉള്ള ദേശത്തിൽ അവർ വസിക്കും,
അവരും മക്കളും മക്കളുടേ മക്കളും അവിടേ എന്നേക്കും വസിക്കും, എൻ
</lg><lg n="൨൬"> ദാസനായ ദാവീദ് അവൎക്കു എന്നേക്കും മന്നവൻ ആകും. ഞാൻ അവ
ൎക്കു സമാധാനനിയമം ഖണ്ഡിക്കും, അവരോടു നിത്യ നിയമം ഉണ്ടാക്കും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/321&oldid=192386" എന്ന താളിൽനിന്ന് ശേഖരിച്ചത്