താൾ:GaXXXIV5 2.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩4. അ. Ezekiel, XXXIV. 307

<lg n="">വനെ പോലേ ഇതാ നീ അവൎക്ക് ആകുന്നു; നിന്റേ വചനങ്ങൾ അവർ
</lg><lg n="൩൩"> കേൾക്കും, ചെയ്ക ഇല്ലതാനും. എങ്കിലും അതു വരുമ്പോൾ— ഇതാ വ
രുന്നു— ഒരു പ്രവാചകൻ എഹങ്ങളുടേ ഇടയിൽ ഉണ്ടായിരുന്നു എന്ന് അ
വർ അറിയും.
</lg>

൩൪. അദ്ധ്യായം.

ആട്ടിങ്കൂട്ടത്തെ നോക്കാത്ത അധികാരികളെ ദൈവം നീക്കി (൧൧) കൂട്ടത്തെ
താൻ ചേൎത്തു വകതിരിച്ച് ഓമ്പി (൨൩) ദാവിദിനെ ഇടയനാക്കി ഇസ്രയേലെ
അനുഗ്രഹിക്കും. (യിറ. ൨൩. ൧-൮)

<lg n="൧, ൨ ">യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇസ്ര
യേലിലേ ഇടയന്മാരെ ചൊല്ലി പ്രവചിക്ക! ഇടയന്മാരോടു പ്രവ
ചിച്ചു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: തങ്ങളെ തന്നേ
മേച്ചുകൊണ്ട ഇസ്രയേലിടയന്മാൎക്കു ഹാ കഷ്ടം! ആടുകളെ അല്ലോ ഇട
</lg><lg n="൩"> യർ മേയ്ക്കേണ്ടിയതു? നിങ്ങളോ മേദസ്സു തിന്നു, രോമത്തെ ഉടുപ്പാക്കി,
</lg><lg n="൪"> തടിച്ചതിനെ അറുക്കുന്നു, കൂട്ടത്തെ മേയ്ക്കുന്നില്ല. ദണ്ഡിക്കുന്നവ ഉറപ്പി
ക്കുന്നില്ല, രോഗിക്കു ചികിത്സിക്കുന്നില്ല, മുറിഞ്ഞതു കെട്ടുന്നില്ല, ആട്ടിക്ക
ളഞ്ഞതു മടക്കുന്നില്ല, കാണാതേ പോയതു തേടുന്നില്ല, ബലാൽകാരത്തോ
</lg><lg n="൫"> ടും കാഠിന്യത്തോടും അവയിൽ അധികരിച്ചതേ ഉള്ളൂ. ഇങ്ങനേ മേ
യ്ക്കുന്നവൻ ഇല്ലായ്കയാൽ അവ ചിന്നി വയലിലേ ഏതു മൃഗത്തിന്നും ഊ
</lg><lg n="൬"> ണായി ചിതറിപ്പോയി. എല്ലാ മലകളിലും ഏതു ഉയൎന്ന കുന്നിന്മേലും
എൻ ആടുകൾ ഉഴലുന്നു ഭൂവി മുച്ചൂടും എൻ ആടുകൾ ചിന്നുപ്പോയി
</lg><lg n="൭"> തേടുന്നവനും ഇല്ല തിരയുന്നവനും ഇല്ല. — അതുകൊണ്ട് ഇടയന്മാരേ
</lg><lg n="൮"> യഹോവാവചനത്തെ കേൾപ്പിൻ! എൻ ജീവനാണ എന്നു യഹോവാ
കൎത്താവിൻ അരുളപ്പാടു: എടയൻ ഇല്ലായ്കയാലും എന്റേ ഇടയന്മാർ
എൻ ആടുകളെ ചൊല്ലി ചോദ്യം ഇല്ലാതേ എൻ കൂട്ടത്തെ മേയ്കാഞ്ഞു ത
ങ്ങളെ തന്നേ മേയ്ക്കയാലും എൻ ആടുകൾ കൊള്ളയായിപ്പോയി വയലി
</lg><lg n="൯"> ലേ ഏതു മൃഗത്തിന്നും ഊണായി തീരുകകൊണ്ടു, ഇടയന്മാരേ യഹോ
</lg><lg n="൧൦"> വാവചനത്തെ കേൽപ്പിൻ! യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു:
ഞാൻ ഇതാ ഇടയരെ കൊള്ളേ (വന്നു) എൻ ആടുകളെ അവരുടേ ക
യ്യിൽനിന്നു ചോദിച്ചു അവർ കൂട്ടം മേയ്കുന്നതു മതിയാക്കി എൻ ആടുക
ളെ അവരുടേ വായിൽനിന്ന് ഉദ്ധരിക്കും, ഇടയന്മാർ ഇനി തങ്ങളെ
തന്നേ മേയ്ക്കയും ഇല്ല അവൎക്ക് ഇവ ഇനി ഊണുആകയും ഇല്ല.
</lg>20*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/313&oldid=192362" എന്ന താളിൽനിന്ന് ശേഖരിച്ചത്