താൾ:GaXXXIV5 2.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

306 Ezekiel, XXXIII. യഹെസ്കേൽ ൩൩.അ.

<lg n="൨൧"> നാം പ്രവസിച്ചിട്ടു പന്ത്രണ്ടാം ആണ്ടിൽ പത്താം (തിങ്ങളുടേ) അ
ഞ്ചാം തിയ്യതി ഉണ്ടായിതു: യരുശലേമിൽനിന്നു ചാടിപ്പോയവൻ എന്നെ
</lg><lg n="൨൨"> വന്നുകണ്ടു "പട്ടണം അടിക്കപ്പെട്ടു" എന്നു പറഞ്ഞു. ചാറ്റിപ്പോയ
വൻ വരുന്നതിന്നു തലനാൾ വൈകുന്നേരം യഹോവകൈ എന്മേൽ
ഉണ്ടായിരുന്നു, അവൻ രാവിലേ വരുന്നതിന്നു യഹോവ എന്റേ വായി
തുറന്നിരുന്നു. അന്നു വായി തുറന്നു ഞാൻ ശേഷത്തിങ്കൽ മൌനമായി
പാൎത്തുതും ഇല്ല.

</lg>

<lg n="൨൩, ൨൪"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
ഇസ്രയേൽനാട്ടിൽ ആ പാഴിടങ്നളിൽ പാൎക്കുന്നവർ പറയുന്നു: അബ്ര
ഹാം ഏകനായി ദേശത്തെ അടക്കി, നാം അവേകൽ (ആകയാൽ) ദേശം
</lg><lg n="൨൫"> നമുക്ക് അടക്കമായി നല്കിക്കിടക്കുന്നു. എന്നതുകൊണ്ട് അവരോടു പ
റക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങൾ രക്തം കൂടിയതു
തിന്നും അങ്ങേ മുട്ടങ്ങളിലേക്കു കണ്ണുകളെ ഉയൎത്തും ചോര പകരും എ
</lg><lg n="൨൬"> ന്നിട്ടു ദേശത്തെ അടക്കയോ? നിങ്ങൾ വാളിന്മേൽ ഊന്നിനിന്നു അറെ
പ്പുകൾ ചെയ്തു അവനവൻ കൂട്ടുകാരന്റേ ഭാൎയ്യയെ തീണ്ടിച്ചു പിന്നേ
</lg><lg n="൨൭"> ദേശത്തെ അടക്കയോ? അവരോട് ഇങ്ങനേ പറക: യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: എൻ ജീവനാണ പാഴിടങ്ങളിൽ ഉള്ളവർ
വാൾകൊണ്ടു വീഴും, നിലനിരപ്പിൽ ഉള്ളവനെ ഞാൻ മൃഗത്തിന്ന് ഊ
ണാക്കും, കോട്ടകളിലും ഗുഹകളിലും ഉള്ളവർ മഹാവ്യാധിയാൽ മരിക്കും.
</lg><lg n="൨൮"> ഞാൻ ദേശത്തെ ശൂന്യവും സന്നവും ആക്കും, അതിൻ ശക്തിഡംഭം
ഒഴിയും, ഇസ്രായേൽമലകൾ കടക്കുന്നവൻ ഇല്ലാതോളവും ശൂന്യമായി
</lg><lg n="൨൯"> നിൽകും. ഇങ്ങനേ അവർ ചെയ്ത അറെപ്പുകൾ എല്ലാം വിചാരിച്ചു
ഞാൻ ദേശത്തെ ശൂന്യവും സന്നവും ആക്കിവെക്കുമ്പോൾ ഞാൻ യഹോ
വ എന്ന് അവർ അറിയും.

</lg>

<lg n="൩൦"> നിന്നെകൊണ്ടോ മനുഷ്യപുത്ര നിൻ ജനപുത്രന്മാർ ഭിത്തികളരിക
ത്തും വീട്ടുതുറവുകളിലുമ്മ് ഉരിയാടുന്നു "ഹോം യഹോവയിൽനിന്ന് എ
ന്തൊരു വചനം പുറപ്പെടുന്നു എന്നു വന്നു കേൾപ്പിൻ!" എന്നു തമ്മി
</lg><lg n="൩൧"> ലും അവനവനോടും സംസാർക്കുന്നു. ലോകസംഘം കൂടുമ്പോലേ അ
വർ വന്നു എൻ ജനം എന്നു ഭാവിച്ചു നിന്റേ മുമ്പിൽ ഇരുന്നു നിൻ വ
ചനങ്ങളെ കേൾക്കും; അവ ചെയ്ക ഇല്ലതാരും അവരുടേ വായ്ക്കു രുചി
ക്കുന്നവ മാത്രം ചെയ്യും, അവരുടേ ഹൃദയം സ്വന്തലാഭത്തെ പിന്തേരുന്നു.
</lg><lg n="൩൨"> ഇൻപസ്വരം പൂണ്ടു നല്ലവണ്ണം മീട്ടിക്കൊണ്ടു നാനാരസമുള്ളവ പാടുന്ന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/312&oldid=192360" എന്ന താളിൽനിന്ന് ശേഖരിച്ചത്