താൾ:GaXXXIV5 2.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൩.അ. Ezekiel, XXXIII. 305

<lg n="">സൂക്ഷിപ്പിച്ചു പൊല്ലാഞ്ഞാൽ ആ ദുഷ്ടൻ തൻ കുറ്റത്താൽ മരിക്കും എങ്കി
ലും അവന്റേ രക്തത്തെ നിൻ കയ്യിൽനിന്നു ഞാൻ ചോദിക്കും.
</lg><lg n="൯"> നീയോ ദുഷ്ടനെ ആ വഴിയെ വിടുവാൻ സൂക്ഷിപ്പിച്ചിട്ടും അവൻ ആ
വഴിയെ വിട്ടു തിരിയാഞ്ഞാൽ അവൻ തൻ കുറ്റത്താൽ മരിക്കും, നിൻ
ദേഹിയെ നീ വിടുവിച്ചു താനും.

</lg>

<lg n="൧൦"> എങ്കിലോ മനുഷ്യപുത്ര ഇസ്രയേൽഗൃഹത്തോടു പറക: ഞങ്ങളുടേ
ദ്രോഹങ്ങളും പാപങ്ങളും ഞങ്ങളുടേ മേൽ ആകയാൽ ഞങ്ങൾ അവയിൽ
ഉരുകി മടങ്ങിപ്പോകുന്നു പിന്നേ എങ്ങനേ ജീവിച്ചു കൂടും? എന്നു നിങ്ങൾ
</lg><lg n="൧൧"> നേർ പറയുന്നു. അവരോടു പറക: എൻ ജീവനാണ ദുഷ്ടന്റേ മര
ണത്തെ ഞാൻ ആഗ്രഹിക്കുന്നില്ല, ദുഷ്ടൻ തൻ വഴിയെ വിട്ടു ജീവി
ക്കേണം എന്നത്രേ എന്നു യഹോവാകൎത്താവിൻ അരുക്കപ്പാടു. നിങ്ങളുടേ
ദുൎവ്വഴികളെ വിട്ടു മനം തിരിഞ്ഞു മടങ്ങുവിൻ! ഇസ്രയേൽഗൃഹമേ നി
</lg><lg n="൧൨"> ങ്ങൾ മരിപ്പാൻ എന്തു? - നീയോ മനുഷ്യപുത്ര നിൻ ജനപുത്രരോടു
പറക: നീതിമാന്റേ നീതി ദ്രോഹിക്കുന്ന നാളിൽ അവനെ ഉദ്ധരിക്ക
ഇല്ല, ദുഷ്ടൻ ദുഷ്ടതെ വിട്ടു മടങ്ങുന്ന നാളിൽ സ്വദുഷ്ടതയാൽ വീഴുകയും
ഇല്ല, നീതിമാൻ പാപം ചെയ്യുന്ന നാളിൽ ജീവിച്ചു കഴികയും ഇല്ല.
</lg><lg n="൧൩"> ഞാൻ നീതിമാനോടു: ഇവൻ ജീവിക്കേ ഉള്ളൂ എന്നു പറകയാൽ അവൻ
സ്വനീതിയിൽ തേറി ആക്രമം ചെയ്താൻ അവന്റേ സകലനീതികളും
</lg><lg n="൧൪"> ഓൎമ്മപ്പെടുക ഇല്ല, ചെയ്ത അക്രമത്താൽ അവൻ മരിക്കും. നീ മരിക്കേ
ഉള്ളൂ എന്നു ഞാൻ ദുഷ്ടനോടു പറകയാൽ അവൻ പാപത്തെ വിട്ടു തിരി
</lg><lg n="൧൫"> ഞ്ഞു നേരും ന്യായവും ചെയ്തു, ദുഷ്ടൻ പണയം മടക്കി കൊടുത്തു, കട്ട
തിനെ തിരികേ ജൊടുത്തു, അക്രമം ചെയ്യാതേ ജീവന്റേ വെപ്പുകളിൽ
</lg><lg n="൧൬"> നടത്താൻ മരിക്ക ഇല്ല ജീവിജ്ജേ ഉള്ളൂ. അവൻ പിഴെച്ച സകല പാ
പങ്ങളും അവനോട് ഓൎമ്മപ്പെടുക ഇല്ല, നേരും ന്യായവും ചെയ്കയാൽ
</lg><lg n="൧൭"> ജീവിക്കേ ഉള്ളൂ. എന്നാൽ നിൻ ജനപുത്രന്മാർ "കൎത്താവിന്റേ വഴി
ശരി അല്ല" എന്നു പറയുന്നു (൧൮, ൨൫), ശരിയല്ലാത്തതു സാക്ഷാൽ അ
</lg><lg n="൧൮"> വരുടേ വഴി. നീതിമാൻ തൻ നീതിയെ വിട്ടു തിരിഞ്ഞു അക്രമം ചെ
</lg><lg n="൧൯"> യ്താൽ അതിനാൽ മരിക്കും. ദുഷ്ടൻ തൻ ദുഷ്ടതയെ വിട്ടു തിരിഞ്ഞു നേ
</lg><lg n="൨൦"> രും ന്യായവും ചെയ്താൽ അതിന്നിമിത്തം ജീവിക്കും. എന്നിട്ടും കൎത്താ
വിൻ വഴി ശരി അല്ല എന്നു നിങ്ങൾ പറയുന്നു, ഇസ്രയേൽഗൃഹമേ നി
ങ്ങൾക്കു ഞാൻ ന്യായം വിധിപ്പത് അവനവനു താന്താന്റേ വഴി
കൾക്ക് ഒത്തവണ്ണമേ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/311&oldid=192357" എന്ന താളിൽനിന്ന് ശേഖരിച്ചത്