താൾ:GaXXXIV5 2.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

296

<lg n="">തറിപ്പോയ വംശങ്ങളിൽനിന്നു ചേൎക്കുമ്പോൾ ജാതികളുടേ കണ്ണുകൾക്കു
ഞാൻ അവരിൽ വിശുദ്ധനായി കാട്ടും, എൻ ദാസനായ യാക്കോബിന്നു
</lg><lg n="൨൬"> ഞാൻ കൊടുത്ത സ്വന്തനാട്ടിൽ അവർ കുടിയിരിക്കും; അതിൽ നിൎഭയ
മായി വസിച്ചു വീടുകളെ പണിതു വള്ളിപ്പറമ്പുകളെ നട്ടുകൊള്ളും.
ഉൾച്ചിരി ഭാവിക്കുന്ന ചുറ്റാർ ഏവരിലും ഞാൻ ന്യായവിധികൾ നട
ത്തുകയിൽ അവർ സ്വൈരമായി പാൎത്തു ഞാൻ അവരുടേ ദൈവമായ യഹോവ എന്ന് അറികയും ചെയ്യും.

</lg>

൨൯. അദ്ധ്യായം. (— ൩൨.)

മുസ്രെക്കു ന്യയവിധിയും താഴ്ചയും വരുന്നതു (൧൭) നബുക്കദ്രേചരുടേ
ജയങ്ങളാൽ.

<lg n="൧"> പത്താം ആണ്ടിൽ പത്താം തിങ്ങളുടേ പന്ത്രണ്ടാം തിയ്യതിയിൽ യഹോ
</lg><lg n="൨"> വാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര നീ മിസ്രരാജാ
വായ ഫറോവിനു നേരേ മുഖം വെച്ചു അവന്നും സകലമിസ്രെക്കും എതി
</lg><lg n="൩"> രേ പ്രവചിച്ചുരെച്ചു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: മി
സ്രരാജാവായ ഫറവോ നിന്നെക്കൊള്ളേ ഞാൻ ഇതാ! തൻ ആറുകൾക്കു
ള്ളിൽ അമരുന്ന വലിയ കടല്പാമ്പേ (നക്രമേ)! എൻ നദി എനിക്ക്
ഉള്ളൂ, എനിക്കായി ഞാൻ ഉണ്ടാക്കിയതു, എന്നു ചൊല്ലുന്നവനേ!
</lg><lg n="൪"> ഞാനോ നിന്റേ അണലിൽ കൊളുത്തിട്ടു നിന്റേ ആറുകളിലേ മീനുക
ളെ നിന്റേ ചെതുമ്പുകളിൽ പറ്റിച്ചു ആറുകൾ അകത്തുനിന്നു നിന്നേ
</lg><lg n="൫"> ചെതുമ്പലിൻ പറ്റിയ ആറ്റുമീൻ എപ്പേരുമായി കരേറ്റി, നിന്നെയും
ആറ്റുമീൻ എപ്പേരുമായി മരുവിൽ ഇട്ടേക്കും, നിലനിരപ്പിൽ നീ വീ
ഴും, നിന്നെ എടുത്തു ചേൎപ്പാറും ഇല്ല, വയലിലേ മൃഗങ്ങൾക്കും ആകാശ
</lg><lg n="൬"> പക്ഷിക്കും ഞാൻ നിന്നെ ഊണാക്കിക്കൊടുക്കുന്നു, ഞാൻ യഹോവ
</lg><lg n="൭"> എന്നു മിസ്രവാസികൾ ഒക്കയും അറികയും ചെയ്യും. — അവർ ഇസ്രായേൽ
ഗൃഹത്തിന്ന് ഓടക്കോൽ ആകകൊണ്ടു (നിന്റേ ചില്ലികൾ പിടിച്ചാൽ
നീ ഒടിഞ്ഞു ജനങ്ങൾക്കു തോൾ എല്ലാം പിളർക്കും, നിന്മേൽ ചാരിയാലോ
</lg><lg n="൮"> നീ തകൎന്നു അവൎക്ക് ഇടുപ്പുകൾ ഒക്കയും ആടിക്കും), അതുകൊണ്ടു യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ ഇതാ വാളിനെ നിന്മേൽ വരു
</lg><lg n="൯"> ത്തി മനുഷ്യരെയും പശുക്കളെയും നിങ്കൽനിന്നു ഛേദിക്കും. മുസ്രനാടു
പാഴും ശൂന്യവും ആകും, ഞാൻ യഹോവ എന്ന് അവർ അറികയും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/302&oldid=192320" എന്ന താളിൽനിന്ന് ശേഖരിച്ചത്