താൾ:GaXXXIV5 2.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൦. അ. Ezekiel, XX. 277

<lg n="൩൬"> ളെ പൂകിച്ചു മുഖാമുഖമായി അവിടേ നിങ്ങളോടു വ്യവഹരിക്കും. നിങ്ങ
ളുടേ അപ്പന്മാരോടു മിസ്രദേശത്തിൻ മരുവിൽ വ്യവഹരിച്ച പ്രകാരം
ഞാൻ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവാകൎത്താവിൻ അരു
</lg><lg n="൩൭"> ളപ്പാടു. (ഇടയ)ക്കോലിൻ കീഴേ ഞാൻ നിങ്ങളെ കടപ്പാറാക്കി നിയ
</lg><lg n="൩൮"> മത്തിൻ ബന്ധനത്തിൽ നിങ്ങളെ അകപ്പെടുത്തും. എന്നോടു മറുക്കുന്ന
വരെയും ദ്രോഹിക്കുന്നവരെയും ഞാൻ നിങ്ങളിൽ നിന്നു വേറാക്കും, ദേ
ശാന്തരികളായി പാൎക്കുന്ന നാട്ടിൽനിന്ന് അവരെ പുറപ്പെടുകിക്കും എ
ങ്കിലും ഇസ്രയേൽദേശത്ത് ആരും പൂക ഇല്ല; ഞാൻ യഹോവ എന്നു
നിങ്ങൾ അറികയും ചെയ്യും.

</lg>

<lg n="൩൯"> നിങ്ങളോ ഹേ ഇസ്രയേൽഗൃഹമേ പോയി അവനവൻ തൻ മുട്ടങ്ങ
ളെ സേവിപ്പിൻ! എന്നു യഹോവാകൎത്താവു പറയുന്നു. പിന്നേതിലോ
നിങ്ങൾ എന്നെ ചെവികൊള്ളും നിശ്ചയം, എൻ വിശുദ്ധനാമത്തെ നി
ങ്ങളുടേ വഴിപാടുകളും മുട്ടങ്ങളുംകൊണ്ട് ഇനി ബാഹ്യമാക്കുക ഇല്ല;
</lg><lg n="൪൦"> എൻ വിശുദ്ധപൎവ്വതത്തിൽ ഇസ്രയേലിൻ ഉയൎന്ന മലയിൽ തന്നേ ഇസ്ര
യേൽഗൃഹം ഒക്കയും ദേശത്തിൽ എല്ലാവരും കൂടി സാക്ഷാൽ എന്നെ
സേവിക്കും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു, അവിടേ ഞാൻ അ
വരെ അംഗീകരിക്കും, അവിടേ നിങ്ങളുടേ മീത്തുകളെയും വഴിപാടുക
ളുടേ ആദ്യഫലങ്ങളെയും നിങ്ങൾ വിശുദ്ധീകരിക്കുന്ന സമസ്തവുമായി
</lg><lg n="൪൧"> ഞാൻ ചോദിക്കും. ഞാൻ വംശങ്ങളിൽനിന്നു നിങ്ങളെ പുറപ്പെടുവിച്ചും
ചിതറിപ്പോയ രാജ്യങ്ങളിൽനിന്നു ചേൎത്തുംകൊണ്ടു ജാതികൾ കാൺകേ
നിങ്ങളിൽ വിശുദ്ധനായി കാട്ടുമ്പോൾ ഇഷ്ടവാസനയായി നിങ്ങളെ
</lg><lg n="൪൨"> അംഗീകരിക്കും. നിങ്ങടേ അപ്പന്മാർക്കു കൊടുപ്പാൻ ഞാൻ കൈ ഉയ
ൎത്തിയ ദേശമാകുന്ന ഇസ്രയേൽ നാട്ടിൽ നിങ്ങളെ പൂകിക്കയിൽ ഞാൻ യ
</lg><lg n="൪൩"> ഹോവ എന്നു നിങ്ങൾ അറിഞ്ഞു, നിങ്ങടേ വഴികളെയും നിങ്ങളെ ത
ന്നേ തീണ്ടിച്ച കൎമ്മങ്ങളെയും ഓൎത്തു, ചെഉതു തീമകൾ എല്ലാം വിചാരിച്ചു
</lg><lg n="൪൪"> നിങ്ങളിൽ തന്നേ മനമ്പിരിച്ചർ തോന്നും. ഞാനോ ഇസ്രയേൽഗൃഹ
മേ നിങ്ങടേ വല്ലാത്ത വഴികൾക്കും ചീത്ത കൎമ്മങ്ങൾക്കും ഒത്തവണ്ണമല്ല
എൻ നാമം നിമിത്തം നിങ്ങളോടു പ്രവൃത്തിക്കുമ്പോൾ ഞാൻ യഹോവ എ
ന്നു നിങ്ങൾ അറികയും ചെയ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/283&oldid=192280" എന്ന താളിൽനിന്ന് ശേഖരിച്ചത്