താൾ:GaXXXIV5 2.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

272 Ezekiel, XVIII. യഹെസ്കേൽ ൧൮.അ.

<lg n="൨൦"> ഇള്ളൂ. പിഴെക്കുന്ന ദേഹിയായതു മരിക്കും, അപ്പന്റേ കുറ്റം
മകൻ കൂടി ചുമക്ക ഇല്ല, മകന്റേ കുറ്റം അപ്പൻ കൂടി ചുമക്കയും
ഇല്ല; നീതിമാന്റേ നീതി അവന്മേൽ ആകും, ദുഷ്ടന്റേ ദുഷ്ടത അവ
ന്മേൽ അത്രേ.

</lg>

<lg n="൨൧"> ദുഷ്ടനോ ചെയ്ത പാപങ്ങളെ ഒക്കയും വിട്ടു തിരിഞ്ഞു എന്റെ എല്ലാ
വെപ്പുകളെയും കാത്തു നേരം ന്യായവും ചെയ്യും എങ്കിൽ മരിക്കാതേ ജീ
</lg><lg n="൨൨"> വിക്കേ ഉള്ളൂ. അവൻ ചെയ്ത സകലദ്രോഹങ്ങളും അവനോട് ഓൎമ്മ
</lg><lg n="൨൩"> പ്പെടുക ഇല്ല, ഞാൻ ചെയ്ത നീതിയാൽ ജീവിക്കും. ദിഷ്ടന്റെ മരണ
ത്തെ ഞാൻ കാക്ക്ഷിക്കുന്നുവോ? എന്നു യഹോവാകൎത്താവിൻ അരുളപ്പാ
</lg><lg n="൨൪"> ടു, തൻ വഴിയെ വിട്ടു തിരിഞ്ഞു ജീവിക്കേണം എന്നല്ലയോ?— നീതി
മാനോ തന്റേ നീറ്റിയെ വിട്ടു തിരിഞ്ഞ് അക്രമം ചെയ്തു ദിഷ്ടൻ ചെയ്ത
എല്ലാ അറെപ്പുകളെയും നടത്തിയാൽ അവൻ ജീവിക്കുമോ? അവൻ
ചെയ്ത സകലനീതികളും ഓൎമ്മപ്പെടുക ഇല്ല, അവൻ ലംഘിച്ച ദ്രോഹ
</lg><lg n="൨൫"> ത്താലും പിഴെച്ച പാപത്താലും തന്നേ മരിക്കും. നിങ്ങളോ: കൎത്താവി
ന്റേ വഴി ശരി അല്ല എന്നു പറയുന്നു. ഇസ്രായേൽഗൃഹമേ കേട്ടുകൊൾ
വിൻ! എന്റേ വഴി ശരി അല്ല എന്നോ? നിങ്ങടേ വഴികൾ അല്ലോ
</lg><lg n="൨൬"> ശരി അല്ലാത്തതു? നീതിമാൻ തൻ നീതിയെ വിട്ടു തിരിഞ്ഞു അക്രമം
</lg><lg n="൨൭"> ചെയ്തിട്ടു മരിച്ചാൽ അവൻ ചെയ്ത അക്രമത്താലേ മരിപ്പൂ.— ദിഷ്ടനോ
ചെയ്ത ദിഷ്ടതയെ വിട്ടു തിരിഞ്ഞു നേരും ന്യായവും ചെയ്താൽ സ്വദേഹി
</lg><lg n="൨൮"> യെ ജീവിപ്പിക്കും. അവൻ കണ്ടു, താൻ ചെയ്ത സകലദ്രോഹങ്ങളെയും
</lg><lg n="൨൯"> വിട്ടു തിരിഞ്ഞാൽ മരിക്കാതേ ജീവിക്കേ ഉള്ളൂ. എന്നിട്ടും കൎത്താവിൻ
വഴി ശരി അല്ല എന്ന് ഇസ്രായേൽഗൃഹം പറയുന്നു. അപ്പയോ ഇസ്ര
യേൽഗൃഹമേ! എന്റേ വഴികൾ ശരി അല്ല എന്നോ, ശരി അല്ലാത്തതു
</lg><lg n="൩൦"> നിങ്ങടേ വഴികൾ അല്ലോ? അതുകൊണ്ടു ഇസ്രയേൽഗൃഹമേ നിങ്ങൾ
ക്കു ഞാൻ ന്യായം വിധിപ്പതു അവനവന്റേ വഴികൾക്ക് ഒത്തവണ്ണമേ,
എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. (പാപം) നിങ്ങൾക്ക് അകൃത്യ
ത്തിന്ന് ഇടൎച്ച ആകാതവണ്ണം മനം തിരിഞ്ഞു നിങ്ങടേ സകലദ്രോഹങ്ങ
</lg><lg n="൩൧"> ളെയും വിട്ടു മടങ്ങുവിൻ. നിങ്ങൾ ലംഘിച്ചു ചുമക്കുന്ന സകലദ്രോഹ
ങ്ങളെയും എറിഞ്ഞുകളവിൻ! നിങ്ങൾക്കു പുതിയ ഹൃദയവും പുതിയ ആ
ത്മാവും ഉണ്ടാക്കിക്കൊൾവിൻ! ഇസ്രായേൽഗൃഹമേ നിങ്ങൾ മരിപ്പാൻ
</lg><lg n="൩൨"> എന്തു? ഞാനാകട്ടേ ചാകുന്നവന്റേ മരണം ആഗ്രഹിക്കുന്നില്ല എന്നു
യഹോവാ കൎത്താവിൻ അരുളപ്പാടു. എന്നാൽ മനം തിരിഞ്ഞു ജീവിപ്പിൻ!
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/278&oldid=192270" എന്ന താളിൽനിന്ന് ശേഖരിച്ചത്