താൾ:GaXXXIV5 2.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൭. അ. Ezekiel, XVII. 269

<lg n="">ക്കണ്ടത്തിൽ ഇട്ടു, പെരുത്ത വെള്ളത്തിന്നു അരികേ ആക്കി അരളി
</lg><lg n="൬"> പോലേ സ്ഥാപിച്ചു. അതും തഴെച്ചു പൊക്കം കുറഞ്ഞു പടൎന്നുള്ള വള്ളി
യായി, അതിന്റേ കൊടികൾ കഴുകന്റേ നേരേ തിരികയും വേരുകൾ ഇവന്റേ
കീഴേ ആകയും വേണ്ടിവന്നുവല്ലോ. ഇങ്ങനേ മുന്തിരിവള്ളി
</lg><lg n="൭"> ആയി കൊമ്പുകൾ ഉണ്ടാക്കി തൂപ്പു മുളപ്പിച്ചുനീട്ടി.— വലിയ ചിറ
കും വളരേ പപ്പും ഉള്ള മറെറാരു വങ്കഴുകനും ഉണ്ടു, അവങ്കലേക്കു ആ
വള്ളി നട്ടുനിൽക്കുന്ന തടത്തിൽനിന്നു വേരുകളെ ദാഹിച്ചുനീട്ടി കൊമ്പു
കളെയും അയച്ചു കഴുകൻതന്നേ നനെക്കേണം എന്നു വെച്ചത്രേ.
</lg><lg n="൮"> ശാഖ ഉത്ഭവിച്ചും കുല പഴത്തും പുഷ്ടിച്ച വള്ളിയാവാൻ അല്ലോ നല്ലവ
ൻ യലിൽ വളരേ വെള്ളത്തിന്നരികേ നടപ്പെട്ടിരുന്നു. പറക: യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഇതു സാധിക്കുമോ? (വളളി) ഉണങ്ങു
വാൻ അതിൻ വേരുകളെ പറിച്ചു കുലകളെ കൊത്തിക്കളക ഇല്ലയോ?
തഴെച്ച ഇല ഒക്കയും ഉണങ്ങിയപ്പോം, വേരുകളിന്മേൽ അതു നിവിൎത്തു
</lg><lg n="൧൦"> വാൻ ബലത്ത കൈക്കും ബഹുജനത്തിന്നും ആവതില്ല. ഇതാ നടപ്പെ
ട്ടിട്ടും സാധിക്കുമോ? കിഴക്കൻ കാറ്റ് അതിൽ തട്ടിയാൽ ഉടനേ മുറ്റ
ഉണങ്ങുക ഇല്ലയോ? അതു തഴെച്ച തടങ്ങളിൽ ഉണങ്ങും.

</lg>

<lg n="൧൧. ൧൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മത്സരഗൃഹ
ത്തോട് ഇത് എന്ത് എന്ന് അറിയുന്നില്ലയോ? എന്നു പറഞ്ഞാലും! പറ
ക: ബാബേൽരാജാവ് അതാ യരുശലേമിൽ വന്നു അതിലേ അരചനെ
യും പ്രഭുക്കളെയും പിടിച്ചു ബാബേലിൽ കൂട്ടിക്കൊണ്ടു പോയി;
</lg><lg n="൧൩"> രാജകുലത്തിൽ (ഒരുത്തനെ) എടുത്തു നിയമം ഖണ്ഡിച്ചു ആണ ഇടുവിച്ചു,
</lg><lg n="൧൪"> എങ്കിലും ഉയൎന്നു പോകാതേ താണ രാജ്യമായി നിയമത്തെ കാത്തുകൊ
ണ്ടു നിൽക്കേണം എന്നു വെച്ചു ദേശത്തിലേ ബലവാന്മാരെ അവൻ എടു
</lg><lg n="൧൫"> ത്തുകൊണ്ടു പോയി. (ചിദക്കിയാവോ) മിസ്രെക്കു ദൂതന്മാരെ അയച്ചു
കുതിരകളെയും ബഹുജനത്തെയും കൊടുപ്പാൻ ചോദിച്ചു അവനോടു
മറുത്തുപോയി. അവൻ തഴെക്കുമോ? ഇവ ചെയ്തവൻ ഒഴിച്ചു പോരു
</lg><lg n="൧൬"> മോ? നിയമത്തെ ഭഞ്ജിച്ചിട്ടു വഴുതിപ്പോരുമോ? യഹോവാകൎത്താവിൻ
അരുളപ്പാടാവിതു: എൻ ജീവൻ ആണ ഏവൻ അവനെ വാഴിച്ചു ഏ
വന്റേ ആണയെ അവൻ ധിക്കരിച്ചു നിയമം ഭഞ്ജിച്ചതു ആ രാജാ
വിൻ സ്ഥലത്തിലും അണയത്തും ബാബേലിൻ മദ്ധ്യേ തന്നേ അവൻ
</lg><lg n="൧൭"> മരിക്കും. ഫറോവോ മഹാബലത്താലും അനേകസമൂഹത്താലും അല്ല
അവനു പോരിൽ തുണെക്കും, ബഹുപ്രാണനാശത്തിന്നായി മേടു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/275&oldid=192263" എന്ന താളിൽനിന്ന് ശേഖരിച്ചത്