താൾ:GaXXXIV5 2.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

260 Ezekiel, XIII. യഹെസ്ക്കേൽ ൧൩. അ.

<lg n="">കൎത്താവ് ഇപ്രകാരം പറയുന്നു: എൻ ഊഷ്മാവിൽ വിശറുകാറ്റു പൊട്ടു
മാറാക്കും, എൻകോപത്തിൽ പൊഴിയുന്ന മാരിയും ക്രോധത്താൽ മുടിവു
</lg><lg n="൧൪"> വരുവാൻ ആലിപ്പഴങ്ങളും ഉണ്ടാം. ഇങ്ങനേ നിങ്ങൾ ചേടി തേച്ച
ചുവരിനെ ഞാൻ ഇടിച്ചു, അടി വെളിവാകു‌വോളം നിലംപരിചാക്കും.
അതു വീഴും നിങ്ങൾ (നഗരത്തിൻ) നടുവിൽ മുടിഞ്ഞുപോകും, ഞാൻ
</lg><lg n="൧൫"> യഹോവ എന്ന് അറികയും ചെയ്യും. ഇങ്ങനേ ഞാൻ ചുവരിലും അ
തിൽ ചേടി തേച്ചവരിലും എൻ ഊഷ്മാവിനെ നിവൃത്തിച്ചു ചുവരും ഇല്ല
</lg><lg n="൧൬"> തേച്ചവരും ഇല്ല എന്നു നിങ്ങളോടു പറയും. യരുശലേമിനോടു പ്രവചി
ച്ചു സമാധാനം ഇല്ലാഞ്ഞിട്ടും അതിന്നു സമാധാനദൎശനങ്ങളെ ദൎശിച്ചുള്ള
ഇസ്രയേൽപ്രവാദികൾ തന്നേ എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg><lg n="൧൭"> നീയോ മനുഷ്യപുത്ര സ്വന്തഹൃദയത്തിൽനിന്നു പ്രവചിക്കുന്ന നിൻ
ജനത്തിൻ പുത്രിമാൎക്കു നേരേ മുഖം വെച്ചു അവൎക്ക് എതിരേ പ്രവചിച്ചു
</lg><lg n="൧൮"> പറക: യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ദേഹികളെ നായാ
ടുവാനായി എന്റേ കൈകളുടേ സകലസന്ധികളെയും മറെക്കുന്ന പുതെ
പ്പുകളെ തുന്നിയും ഏതു വളൎച്ചയിലും ഉള്ള തലകളെ പൊതിയുന്ന തൊ
പ്പികളെ ചമെച്ചും പോരുന്ന സ്ത്രികൾക്കു ഹാ കഷ്ടം! എൻ ജനത്തിൻ
ദേഹികളെ നിങ്ങൾ നായാടി സ്വന്തദേഹികളെ ജിവനോടേ രക്ഷി
</lg><lg n="൧൯"> ക്കുന്നു. ഭോഷ്ക്കുകളെ കേൾക്കുന്ന എൻ ജനത്തോടു ഭോഷ്ക്കു പറഞ്ഞു കൊ
ണ്ടു നിങ്ങൾ മരിക്കേണ്ടാത്ത ദേഹികളെ മരിപ്പിപ്പാനും ജീവിക്കേണ്ടാ
ത്ത ദേഹികളെ ജിവിപ്പിപ്പാനും ചില പോങ്ങ യവത്തിനായും ചില
അപ്പക്കഷണങ്ങൾക്കായും എൻ ജനത്തിങ്കൽ എന്നേ ബാഹ്യമാക്കുന്നു.

</lg>

<lg n="൨൦"> അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങൾ നായാ
ടുന്ന അങ്ങേ പുതെപ്പുകളെക്കൊള്ളേ ഞാൻ ഇതാ (മുതിൎന്നു) ആ ദേഹിക
ളെ പറപ്പിക്കും. പുതെപ്പുകളെ ഞാൻ നിങ്ങടേ ഭുജങ്ങളിൽനിന്നു പറി
ച്ചു ചീന്തി നിങ്ങൾ നായാടുന്ന ദേഹികളെ വിടുവിച്ചു പ്രാണങ്ങളോടേ
</lg><lg n="൨൧"> പറപ്പിക്കും. നിങ്ങളുടേ കല്ലാത്തൊപ്പികളെയും ഞാൻ കീറി എൻ ജന
ത്തെ നിങ്ങടേ കയ്യിൽനിന്ന് ഉദ്ധരിക്കും; അവർ നിങ്ങടേ കയ്യിൽ ഇനി
വേട്ട ആക ഇല്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറികയും ചെയ്യും.
</lg><lg n="൨൨"> ഞാൻ വിഷാദിപ്പിക്കാത്ത നീതിമാന്റേ ഹൃദയത്തെ നിങ്ങൾ വ്യസനി
പ്പിക്കയും ദുഷ്ടൻ ജിവരക്ഷെക്കായി തൻ ദുൎവ്വഴിയെ വിട്ടു തിരിയായ്‌വാൻ
അവന്റേ കൈകളെ നിങ്ങൾ ഉറപ്പിക്കയും ചെയ്കയാൽ, നിങ്ങൾ ഇ
</lg><lg n="൨൩"> നി മായ ദൎശിക്കയും ഇല്ല ഇനി ലക്ഷണവാദം ചെയ്കയും ഇല്ല. എൻ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/266&oldid=192244" എന്ന താളിൽനിന്ന് ശേഖരിച്ചത്