താൾ:GaXXXIV5 2.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

258 Ezekiel, XII. യഹെസ്ക്കേൽ ൧൦. അ.

<lg n="൧൪"> നെ പൂകിക്കും, ആയത് അവൻ കാണാതേ അവിടേ മരിക്കും.
അവന്റേ തുണയും പടച്ചാൎത്തുംഎല്ലാം ചുറ്റുമുള്ളവരെ ഒക്കയും ഞാൻ എല്ലാ
</lg><lg n="൧൫"> കാറ്റിലേക്കും ചിന്നിക്കും അവരുടേ പിന്നാലേ വാൾ ഊരും. അവ
രെ ജാതികളിൽ ചിതറിച്ചു രാജ്യങ്ങളിൽ ചിന്നിക്കയിൽ ഞാൻ യഹോ
</lg><lg n="൧൬"> വ എന്ന് അവർ അറികയും ചെയ്യും. എങ്കിലും വാൾ ക്ഷാമം മഹാ
വ്യാധി ഇവയിൽനിന്നു ഞാൻ അവൎക്ക് ഏതാനും ആളുകളെ ശേഷിപ്പി
ക്കും, ആയവർ വന്നു ചേരുന്ന ജാതികളിൽ തങ്ങളുടേ അറെപ്പുകൾ
എല്ലാം വിവരിപ്പാനും ഞാൻ യഹോവ എന്ന് അറിവാനും തന്നേ.

</lg>

<lg n="൧൭">.൧൮ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
നിന്റേ അപ്പത്തെ നടുക്കത്തിൽ ഭക്ഷിച്ചും നിന്റേ വെള്ളം വിറയ
</lg><lg n="൧൯"> ലിലും ഖേദത്തിലും കുടിച്ചുംകൊൾക. നാട്ടുജനത്തോടു പറക:
ഇസ്രയേൽദേശത്തുള്ള യരുശലേം നിവാസികളോടുയഹോവാകൎത്താവു
ഇപ്രകാരം പറയുന്നു: അവർ തങ്ങളുടേ അപ്പം ഖേദിച്ചു ഭക്ഷിക്കയും
വെള്ളം സ്തംഭിച്ചു കുടിക്കയും ചെയ്യും, ആ ദേശം കുടിയിരിക്കുന്ന എല്ലാ
വരുടേ സാഹസം നിമിത്തം നിറവ് അറക്കളഞ്ഞു പാഴായിപ്പോക
</lg><lg n="൨൦"> യാൽതന്നേ. കുടിയിരിക്കുന്ന ഊരുകൾ ഒഴിഞ്ഞും നാടു കാടായും കിട
ക്കും, ഞാൻ യഹോവ എന്നു നിങ്ങൾ അറികയും ചെയ്യും.

</lg>

<lg n="൨൧">. ൨൨ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
നാളുകൾ നീളുന്നു എല്ലാ ദൎശനവും ഒത്തുവരാ എന്ന് ഇസ്രയേൽനാട്ടിൽ
</lg><lg n="൨൩"> നിങ്ങൾക്ക് നടക്കുന്ന സദൃശം എന്തു? അതുകൊണ്ടു അവരോടു പറക:
യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ഈ സദൃശത്തെ ഞാൻ ശമി
പ്പിക്കും, ആയത് ഇനി ഇസ്രയേലിൽ മൊഴിപ്പാറില്ല. നാളുകൾ അണ
ഞ്ഞു എല്ലാ ദൎശനത്തിൻ വസ്തുവും കൂടേ എന്ന് അവരോടു ഉരചെയ്ക
</lg><lg n="൨൪"> കാരണം: ഇസ്രയേൽഗൃഹത്തിൻ നടുവിൽ ഇനി വ്യൎത്ഥദൎശനവും മിനു
</lg><lg n="൨൫"> ക്കിയ ലക്ഷണവാദവും ഉണ്ടാക ഇല്ല. ഞാൻ യഹോവയല്ലോ, ഞാൻ
ഉരിയാടും, ഉരെക്കുന്ന വചനവും സംഭവിക്കും ഇനി താമസിക്ക ഇല്ല;
മത്സരഗൃഹമേ കേവലം നിങ്ങടേ നാളുകളിൽ ഞാൻ വചനത്തെ ഉരെ
ക്കയും നടത്തുകയും ചെയ്യും. എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.-
</lg><lg n="൨൬">, ൨൭ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര: ഇ
വൻ ദൎശിക്കുന്ന ദൎശനം വളരേ നാളുകൾക്ക് ഉള്ളതു, ദൂരകാലങ്ങൾക്കായി
ഇവൻ പ്രവചിക്കുന്നതു എന്ന് ഇസ്രയേൽഗൃഹം അതാ പറയുന്നുവല്ലോ.
വ൮ അതുകൊണ്ട് അവരോടു പറക; യഹോവാകൎത്താവ് ഇപ്രകാരം പറയു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/264&oldid=192240" എന്ന താളിൽനിന്ന് ശേഖരിച്ചത്