താൾ:GaXXXIV5 2.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൨. അ. Ezekiel, XII. 257

൧൨. അദ്ധ്യായം.

അരചനും ജനവും നഗരം വിട്ടു യാത്രയാകുന്നതും (൧൭) അവരുടേ സങ്ക
ടവും (൨൧) ശിക്ഷയുടേ സമീപതയും കാട്ടിയതു.

<lg n="൧. ൨">യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര നീ
മത്സരഗൃഹത്തിൻ ഇടയിൽ പാൎക്കുന്നു, കാണ്മാൻ കണ്ണുകൾ ഉണ്ടായിട്ടും
കാണാതേയും കേൾപ്പാൻ ചെവികൾ ഉണ്ടായിട്ടും കേൾക്കാതേയും ഇരി
</lg><lg n="൩"> പ്പതു മത്സരഗൃഹം ആകകൊണ്ടത്രേ. നീയോ മനുഷ്യപുത്ര നിൎവ്വാസ
ക്കോപ്പുകളെ ഒരുക്കിക്കൊണ്ടു പകൽസമയത്ത് അവർ കാൺങ്കേ യാത്ര
ആക; നിന്റേ ഇടം വിട്ടു മറ്റോരിടത്തേക്ക് അവരുടേ കണ്ണുകൾ
കാൺങ്കേ കടന്നു പോ, പക്ഷേ അവർ കാണും, മത്സരഗൃഹമല്ലോ.
</lg><lg n="൪"> പകലേ അവർ കാൺങ്കേ നിൎവ്വാസക്കോപ്പു പോലേ നിന്റേ തട്ടുമുട്ടു പുറ
ത്താക്കുക, വൈകീട്ടു അവർ കാൺങ്കേ നിൎവ്വസിച്ചു പോകുന്നവരെ പോ
</lg><lg n="൫"> ലേ പുറപ്പെടുക, അവർ കാൺങ്കേ ചുവർതുരന്നു കൊണ്ടു (കോപ്പിനെ)
</lg><lg n="൬"> അതിൽകൂടി പുറത്താക്കുക. അവർ കാൺങ്കേ ചുമലിൽ എടുത്തുംകൊ
ണ്ടു കൂരിരുട്ടിൽ യാത്രയാക. ദേശത്തെ കാണാതേ മുഖത്തെ മൂടിക്കൊൾക.
കാരണം: ഇസ്രയേൽഗൃഹത്തിന്നു ഞാൻ നിന്നെ അത്ഭുതക്കുറി ആക്കി
</lg><lg n="൭"> വെച്ചതു. എന്നു കല്പിച്ചപ്രകാരം ഞാൻ ചെയ്തു, നിൎവ്വാസക്കോപ്പു പോലേ
പകലത്തു എന്റേ ഉരുപ്പടി പുറത്താക്കി വൈകീട്ടു കൈകൊണ്ടു ചുവർ
തുരന്നു, കൂരിരുട്ടത്ത് അവർ കാൺങ്കേ ചുമലിൽ എടുത്തു പുറത്തേക്കുകൊ
ണ്ടുപോയി.

</lg>

<lg n="൮"> പുലൎച്ചെക്കു യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു:
</lg><lg n="൯"> മനുഷ്യപുത്ര മത്സരഗൃഹമാകുന്ന ഇസ്രയേൽഗൃഹക്കാർ നിന്നോടു നീ
</lg><lg n="൧൦"> എന്തു ചെയ്യുന്നു? എന്നു പറഞ്ഞിട്ടില്ലയോ? അവരോടു പറക: യഹോ
വാകൎത്താവ് ഇപ്രകാരം പറയുന്നു: യരുശലേമിലേ മന്നവന്നും അതിലു
</lg><lg n="൧൧"> ള്ള ഇസ്രയേൽഗൃഹത്തിനും ഒക്കവേ ഈ ആജ്ഞ (ചേരുന്നതു), ഞാൻ
നിങ്ങൾക്കു അത്ഭുതക്കുറി, ഞാൻ ചെയ്ത പോലേ അവൎക്കു ചെയ്യപ്പെടും,
</lg><lg n="൧൨"> നിൎവ്വസിച്ചു പ്രവാസത്തിലാമാറു പോകും, എന്നു പറക! അവർ ഇട
യിൽ ഉള്ള മന്നവൻ ചുമലിൽ എടുത്തും കൊണ്ടു കൂരിരുട്ടിൽ പുറപ്പെടും,
അവർ ചുവർ തുരന്നു തുളയൂടേ കടത്തും. ദേശത്തെ കണ്ണാലേ കാണാ
</lg><lg n="൧൩"> തവണ്ണം മുഖത്തെ മൂടും. എൻ വലയെ അവന്റേ മേൽ വീശും, എൻ
കണിയിൽ അവൻ കുടുങ്ങും, കൽദയദേശത്തു ബാബേലിൽ ഞാൻ അവ
</lg>17

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/263&oldid=192238" എന്ന താളിൽനിന്ന് ശേഖരിച്ചത്