താൾ:GaXXXIV5 2.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

250 Ezekiel, VII. യഹെസ്ക്കേൽ ൭. അ.

<lg n="൧൫">തി വിളിച്ചു സൎവ്വം കോപ്പിടുന്നു, എൻ ക്രോധം അവളുടേ സകലകോ
ലാഹലത്തിന്നും തട്ടുകയാൽ ആരും പടെക്കു പോകാ താനും.

</lg>

<lg n="൧൫"> പുറത്തു വാൾ, അകത്തു മഹാവ്യാധിയും ക്ഷാമവും! വയലിൽ ഉള്ള
വൻ വാളാൽ ചാകും, പട്ടണത്തിൽ ഉള്ളവനെ ക്ഷാമവും മഹാവ്യാധി
</lg><lg n="൧൬"> യും തിന്നും. അവരിൽ ചാടുന്നവർ ഒഴിച്ചുപോന്നാൽ മലകളിൽ (ഉഴ
ന്നു) താഴ്വരകളിലേ പ്രാവുകൾപോലേ അവനവൻ തൻ കുറ്റം ചൊ
</lg><lg n="൧൭"> ല്ലി കുറുകും. എല്ലാ കൈകളും തളരും, എല്ലാ മുഴങ്കാലും വെള്ളമായി
</lg><lg n="൧൮"> ഉരുകും. രട്ടിനെ ഉടുക്കും, ത്രാസം അവരെ മൂടും, സകലമുഖങ്ങളിൽ
</lg><lg n="൧൯"> ലജ്ജയും സകലതലകളിൽ കഷണ്ടിയും (കാണും). തങ്ങളുടേ വെള്ളി
യെ തെരുക്കളിൽ എറിഞ്ഞുകളയും, പൊന്നും അവൎക്കു തീട്ടം എന്നു തോ
ന്നും; യഹോവയുടേ ചീറ്റനാളിൽ അവരുടേ വെള്ളിയും പൊന്നും അ
വരെ ഉദ്ധരിപ്പാൻ പോരാ, ദേഹികൾക്ക് അതിനാൽ തൃപ്തിയും കുടലു
കൾക്കു നിറവും വരുത്തുക ഇല്ല; അത് അവൎക്കു അകൃത്യത്തിന്ന് ഇടൎച്ച
</lg><lg n="൨൦"> ആയല്ലോ. അതിനാലുള്ള ആഭരണശോഭയെ അവർ ഗൎവ്വത്തിന്നായി
പ്രയോഗിച്ചതല്ലാതേ തങ്ങളുടേ ചീബിംബങ്ങളായ വെറുപ്പുകളെ അ
തിനാൽ ഉണ്ടാക്കി, അതുകൊണ്ടു ഞാൻ അതിനെ അവൎക്കു തീട്ടം ആക്കു
</lg><lg n="൨൧"> ന്നു. ആയതിനെ അന്യരുടേ കയ്യിൽ കൊള്ളയും ലോകദുഷ്ടന്മാൎക്കു ക
</lg><lg n="൨൨"> വൎച്ചയും ആക്കിക്കൊടുക്കും, ഇവർ അതു ബാഹ്യമാക്കും. അവരിൽ
നിന്നു എന്മുഖത്തെ തിരിക്കും, എന്റേ നിധിയെ അവർ ബാഹ്യമാക്കു
വാൻ തന്നേ; ഉഗ്രന്മാരും അതിൽ കടന്നു അതിനെ ബാഹ്യമാക്കും.

</lg>

<lg n="൨൩"> ദേശം രക്തപാതകത്താലും പട്ടണം സാഹസത്താലും നിറഞ്ഞിരിക്ക
</lg><lg n="൨൪"> യാൽ ചങ്ങലയെ ഉണ്ടാക്കുക. ആയവരുടേ വീടുകളെ അടക്കുവാൻ
ഞാൻ വിടക്കു ജാതികളെ വരുത്തും അവരുടേ വിശുദ്ധസ്ഥലങ്ങൾ ബാ
</lg><lg n="൨൫"> ഹ്യമാവാൻ ശക്തന്മാരുടേ പ്രതാപത്തെ ഞാൻ ശമിപ്പിക്കും. അറുതി
</lg><lg n="൨൬"> വന്നു! അവർ സമാധാനം അന്വേഷിക്കും, അത് ഇല്ലതാനും. ആപ
ത്തോട് ആപത്തു കൂടുന്നു. കേട്ടു കേളിയോടു കേളി എത്തുന്നു: അന്നു
പ്രവാചകനോടു ദൎശനം അന്വേഷിക്കും. എങ്കിലും പുരോഹിതനോടു
</lg><lg n="൨൭"> ധൎമ്മോപദേശവും മുപ്പന്മാരോടു മന്ത്രണവും കെടും. അരചൻ വിലപി
ക്കും, പ്രഭു പരിഭ്രമം ഉടുക്കും, നാട്ടാരുടേ കൈകൾ മെരിണ്ടു പോം
അവരുടെ വഴിക്ക് ഒത്തവണ്ണം ഞാൻ അവരോടു ചെയ്തു അവരുടേ
ന്യായങ്ങളിൻ പ്രകാരം ന്യായം വിധിക്കും, ഞാൻ യഹോവ എന്ന് അ
വർ അറികയും ചെയ്യും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/256&oldid=192223" എന്ന താളിൽനിന്ന് ശേഖരിച്ചത്