താൾ:GaXXXIV5 2.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹസ്ക്കേൽ ൩. അ. Ezekiel, III. 243

<lg n="൧൦"> പിന്നേ എന്നോടു പറഞ്ഞു: മനുഷ്യപുത്ര നിന്നോടു ഞാൻ ചൊല്ലുന്ന
വചനങ്ങളെ ഒക്കയും ഹൃദയത്തിൽ ഉൾക്കൊണ്ടു ചെവികളിൽ കേട്ടു
</lg><lg n="൧൧"> കൊണ്ടു, പ്രവാസമാകുന്ന നിൻ ജനപുത്രർ അടുക്കലേക്കു പോയി ചെ
ന്നു "യഹോവാകർത്താവ് ഇപ്രകാരം പറയുന്നു" എന്ന് അവരോടു ചൊ
</lg><lg n="൧൨"> ല്ലിക്കൊണ്ടു അവർ കേട്ടാലും ഇളെച്ചാലും ഉരിയാടി പോരിക! എന്ന
പ്പോൾ കാറ്റു എന്നെ എടുത്തു, "യഹോവാതേജസ്സ് അനുഗ്രഹിക്കപ്പെ
ടാവു" എന്ന് അവന്റേ സ്ഥാനത്തുനിന്നു പേരൊലി ശബ്ദിക്കുന്നത്
</lg><lg n="൧൩"> എന്റേ പിന്നിൽ കേട്ടു. ജീവികളുടേ ചിറകുകൾ തമ്മിൽ തൊടുന്ന
നാദവും അരികയുള്ള ചക്രങ്ങളുടേ ആരവവും പേരൊലിയായും (കേട്ടു).
</lg><lg n="൧൪"> കാറ്റ് എന്നെ എടുത്തു വഹിക്കുമ്പോൾ ഞാൻ ആത്മാവിൻ ഊഷ്മാവിൽ
മനം കൈക്ക ചെന്നു, യഹോവയുടേ കൈ എന്മേൽ ഉരത്തുതാനും.
</lg><lg n="൧൫"> കബാർനദീതീരത്തു പ്രവാസികൾ കുടിയിരിക്കുന്ന തേലബീബിൽ ഞാൻ
വന്നു, അവർ ഇരിക്കുന്നവിടത്തു ഏഴു ദിവസം തരിപ്പു പിടിച്ച് അവ
രുടേ ഇടയിൽ ഇരുന്നു.

</lg>

<lg n="൧൬"> ഏഴു ദിവസം കഴിഞപ്പോൾ യഹോവാവചനം എനിക്ക് ഉണ്ടായി
</lg><lg n="൧൭"> പറഞ്ഞിതു: മനുഷ്യപുത്ര ഞാൻ നിന്നെ ഇസ്രയേൽഗൃഹത്തിന്നു കാവ
ലാളി ആക്കിവെച്ചു, എൻ വായിൽനിന്നു വചനത്തെ നീ കേട്ട് എങ്കൽ
</lg><lg n="൧൮"> നിന്ന് അവരെ സൂക്ഷിപ്പിക്ക! ഞാൻ ദുഷ്ടനോടു "നീ മരിക്കേ ഉള്ളു"
എന്നു പറയുമ്പോൾ, നീ അവനെ സൂക്ഷിപ്പിക്കാതേയും ദുർവ്വഴിയിൽ
നിന്നു ദുഷ്ടനെ ഓർപ്പിച്ചു ജീവിപ്പിക്കേണ്ടതിന്നു ഉരിയാടാതേയും ഇരു
ന്നാൽ, ദുഷ്ടൻ തൻ കുറ്റത്താൽ മരിക്കും എങ്കിലും അവന്റേ രക്തത്തെ
</lg><lg n="൧൯"> നിൻ കൈയ്യിൽനിന്നു ഞാൻ ചോദിക്കും. നീയോ ദുഷ്ടനെ സുക്ഷിപ്പിച്ചി
ട്ടും അവൻ തൻ ദുഷ്ടതയും ദുർവ്വഴിയും വിട്ടു തിരിയാഞ്ഞാൽ അവൻ
തൻ കുറ്റത്താൽ മരിക്കും, നിൻ ദേഹിയെ നീ വിടുവിച്ചു താനും.—
</lg><lg n="൨൦"> പിന്നേ നീതിമാൻ തൻ നീതിയെ വിട്ടുമാറി അക്രമം ചെയ്കിലോ ഞാൻ
ഇടർച്ചയെ അവന്റേ മുമ്പിൽ വെച്ചാൽ അവൻ മരിക്കും; ആയവനെ
നീ സൂക്ഷിപ്പിച്ചില്ല എങ്കിൽ തൻ പാപത്തിൽ മരിക്കും, അവൻ ചെയ്ത
നീതികൾ ഓർക്കപ്പെടുകയില്ല, അവന്റേ രക്തത്തെ നിൻ കയ്യിൽനിന്നു
</lg><lg n="൨൧"> ഞാൻ ചോദിക്കും താനും. നീയോ നീതിമാൻ പാപം ചെയ്യായ് വാൻ അ
വനെ സൂക്ഷിപ്പിച്ചിട്ടു നീതിമാൻ പിഴെക്കാതിരുന്നാൽ അവൻ സൂക്ഷി
പ്പിക്കപ്പെടുകയാൽ ജീവിക്കേ ഉള്ളു, നീയും നിൻ ദേഹിയെ വിടുവിച്ചു.
</lg><lg n="൨൨"> അവിടേ യഹോവകൈ എന്മേൽ ആയി: "അല്ലയോ എഴുനീറ്റു
</lg>16*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/249&oldid=192208" എന്ന താളിൽനിന്ന് ശേഖരിച്ചത്