താൾ:GaXXXIV5 2.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 Isaiah, X. യശയ്യാ ൧൦. അ.

<lg n="൧൫"> എന്നാൽ മഴുകൊണ്ടു വെട്ടുന്നവന്നു നേരേ (മഴു) പ്രശംസിക്കയോ? ഈ
രുന്നവന്നു നേരേ ഈൎവ്വാൾ വമ്പിക്കയോ? പക്ഷേ വടിയായതു ഓങ്ങു
ന്നവനെ തന്നേ വീശുമ്പോലേ, ദണ്ഡായതു മരമല്ലാത്തവനെ എടുക്കുമ്പോ
</lg><lg n="൧൬">ലേ?— അതുകൊണ്ടു സൈന്യങ്ങൾക്ക് ഉടയോനാകുന്ന കൎത്താവ് അവ
ന്റെ തടിയന്മാരിൽ മെലിച്ചൽ അയക്കയും അവന്റെ തേജസ്സിൻ കീഴേ
</lg><lg n="൧൭">ദവാഗ്നി പോലേ അഗ്നി കത്തുകയും, ഇസ്രയേലിൻ വെളിച്ചം തീയും
അതിലേ വിശുദ്ധൻ ജ്വാലയും ആയ്ച്ചമകയും, ആയത് അവന്റെ മു
</lg><lg n="൧൮">ള്ളും കാരയും ഒരു നാളിൽ ദഹിച്ചു തിന്നുകളയും, അവന്റെ കാടും
തോപ്പും ആയ തേജസ്സിനെ ഇവൻ ദേഹിയോടു മാംസത്തോളവും മുടിക്ക
</lg><lg n="൧൯">യും അതിരോഗി ഉരുകുമ്പോലേ വരികയുംചെയ്യും. അവന്റെ കാട്ടി
ലേ മരശേഷിപ്പും എണ്ണിക്കൂടും, അവ എഴുതുവാൻ ബാലനുംമതി.

</lg>

<lg n="൨൦"> അന്നാളിൽസംഭവിപ്പിതു: ഇസ്രയേലിന്റെ ശേഷിയും യാക്കോബ്
ഗൃഹത്തിലേ വിടുവിപ്പും തങ്ങളെ അടിച്ചവനെ ഇനി ചാരാതേ, ഇസ്ര
</lg><lg n="൨൧">യേലിൽ വിശുദ്ധനായ യഹോവയെ തന്നേ ഉണ്മയിൽ ചാരിക്കൊള്ളും.
ശേഷിപ്പു മനന്തിരിയും (ശയാർയശൂബ്. ൭,൩) ഇസ്രയേലിൻ ശേഷി
</lg><lg n="൨൨">പ്പു വീരദേവങ്കലേക്കു തന്നേ (൯, ൫). ഇസ്രയേലേ, നിന്റെ ജനം
കടൽമണലോളം ആയാലും അതിൽ ശേഷിപ്പേ മനന്തിരിയുന്നുളളു. നീ
</lg><lg n="൨൩">തിയെ പൊഴിയുന്ന സംഹാരം വിധിച്ചു കിടക്കുന്നു, സൈന്യങ്ങളുടയ
യഹോവാകൎത്താവ് സമസ്തഭൂമിയിൻ നടുവിൽ മുടിവും വിധിനിൎണ്ണയ
വും നടത്തുന്നു സത്യം.

</lg>

<lg n="൨൪">അതുകൊണ്ടു സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവ് പറയുന്നിതു:
ചീയോനിൽ വസിക്കുന്ന എൻജനമേ, മിസ്രമൎയ്യാദ പോലേ നിന്നെ ദണ്ഡു
കൊണ്ട് അടിച്ചു വടിയെ നിന്മേൽ ഓങ്ങുന്ന അശ്ശൂരെ ഭയപ്പെടൊല്ല.
</lg><lg n="൨൫">അല്പം കുറയ നേരം ചെന്നാൽ ഈറൽ തീൎന്നുപോയിട്ട് എന്റെ കോപം
</lg><lg n="൨൬">അവരുടെ നിഗ്രഹത്തിങ്കലേക്കേ ഉള്ളു. എന്നാൽ സൈന്യങ്ങളുടയ യ
ഹോവ അവന്റെ മേൽ ഒരു ചമ്മട്ടിയെ ഉണൎത്തും, ഒരേബ്പാറയിൽ
മിദ്യാനെ അടിച്ച പന്തിയിൽ തന്നേ (ന്യാ. ൭, ൨൫), മിസ്രമൎയ്യാദ പോലേ
</lg><lg n="൨൭">കടലിന്മേൽ തൻ വടിയെ ഓങ്ങും (൨ മോ. ൧൪, ൧൬). അന്നാളിൽ അ
വന്റെ ചുമട് നിന്റെ ചുമലിൽനിന്നും അവന്റെ നുകം നിൻ കഴു
ത്തിൽനിന്നും നീങ്ങും തടിപ്പു ഹേതുവായി നുകം പൊട്ടുകേ ഉള്ളു.

</lg>

<lg n="൨൮">ഹാ അവൻ അയ്യാത്തിൽ കൂടി മിഗ്രോനിൽ ചെന്നു മിക്മാശിൽ കോ
</lg><lg n="൨൯">പ്പുകളെ സമൎപ്പിച്ചേച്ചു; കണ്ടിവാതിൽകടന്നു ഗേബയിൽ രാ പാൎത്തു;

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/24&oldid=191657" എന്ന താളിൽനിന്ന് ശേഖരിച്ചത്