താൾ:GaXXXIV5 2.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

226 Jeremiah, LII. യിറമിയാ ൫൨. അ

<lg n="൩"> നെ ചെയ്തുപോന്നു. യഹോവയുടേ കോപം ഹേതുവായി ഇതു യരുശ
ലേമിന്നും യഹൂദെക്കും സംഭവിച്ചതു അവൻ ഇവരെ തിരുസന്നിധിയി
ൽനിന്നു തള്ളിക്കളവോളമത്രേ. അനന്തരം ചിദക്കീയാ ബാബേൽരാ ജാ
</lg><lg n="൪"> വോടു മറുത്തുകളഞ്ഞു.- അവന്റേ വാഴ്ചയുടെ ഒമ്പതാം ആണ്ടേ പ
ത്താം മാസത്തിൽ പത്താം തിയ്യതിക്കു ബാബേൽരാജാവായ നബുകദ്രേ
ചർ സകലബലവുമായി യരുശലേമെക്കൊള്ളേ വന്നു (൩൯, ൧), അതി
ന്നു നേരേ അവർ പാളയം ഇറങ്ങി അതിന്റേ ചുറ്റും കാവൽഗോപുര
</lg><lg n="൫"> ങ്ങളെ പണിതു, ഇങ്ങനേ ചിദക്കീയാരാജാവിൻ പതിനൊന്നാം ആ
</lg><lg n="൬"> ണ്ടുവരേ പട്ടണം നിരോധത്തിൽ ആയ ശേഷം, നാലാം മാസം ഒമ്പ
താം തിയ്യതിക്കു ക്ഷാമം പട്ടണത്തിൽ അതിക്രമിച്ചിട്ടു നാട്ടുകാർക്കു ആഹാ
</lg><lg n="൭"> രം ഇല്ലാതേ ആയി. അന്നു പട്ടണം പിളർന്നുപോയി പോരാളികൾ ഒ
ക്കയും മണ്ടി രാക്കു രാജത്തോട്ടംവഴിയായി രണ്ടു മതിൽക്കും നടുവിലേ വാ
തിലൂടേ പട്ടണത്തെ വിട്ടു കൽദയർ പട്ടണത്തെ ചുറ്റിനിൽക്കേ യർദ്ദൻ താ
</lg><lg n="൮"> ഴ്വരെക്കു പുറപ്പെട്ടു. കൽദയസേന രാജാവെ പിന്തുടർന്നു യറിഹോതാഴ്വ
രയിൽ ചിദെക്കീയാവെ എത്തി (൩൯, ൪) അപ്പോൾ അവന്റേ സകല
</lg><lg n="൯"> സൈന്യം അവനെ വിട്ടു ചിന്നിപ്പോയി. അവർ രാജാവെ പിടിച്ചു
ഹമാത്ത്നാട്ടിലേ റിബ്ലെക്കു കരേറ്റി ബാബേൽരാജാവായ നബുകദ്രേ
</lg><lg n="൧൦"> ചർക്കു മുന്നിറുത്തി, ഇവൻ അവനു ന്യായം വിധിക്കയും ചെയ്തു. അവൻ
കാൺങ്കേ ബാബേൽരാജാവു ചിദക്കീയാവിൻ മക്കളെ കൊത്തി യഹൂദയി
</lg><lg n="൧൧"> ലേ സകലപ്രഭുക്കന്മാരെയും റിബ്ലയിൽവെച്ചു കൊന്നു, ചിദക്കീയാ
വിൻ കണ്ണുകളെ പൊട്ടിച്ചു അവനെ ചെമ്പുവിലങ്ങുകളാൽ കെട്ടിച്ചു
ബാബേലിൽ കൊണ്ടുചെന്നു (൩൯, ൭) മരണദിവസംവരേ കാരഗൃഹ
ത്തിൽ ഇടുവൂതും ചെയ്തു ബാബേലിലേ രാജാവു.

</lg>

<lg n="൧൨"> ബാബേൽരാജാവായ നബുകദ്രേചർ വാഴുന്ന പത്തൊമ്പതാം ആ
ണ്ടിൽ അഞ്ചാം മാസം പത്താം തിയ്യതിക്കു അകമ്പടിമേലാളായി ബാ
ബേൽരാജാവിൻ തിരുമുമ്പിൽ നിൽക്കുന്ന നബുജരദാൻ യരുശലേമിൽ
</lg><lg n="൧൩"> വന്നു, യഹോവാലയത്തെയും രാജാലയത്തെയും യരുശലേമിലേ എല്ലാ
</lg><lg n="൧൪"> വീടുകളെയും വിശേഷാൽ വലിയ വീട് ഒക്കയും തീയിട്ടു ചുട്ടു, അക
മ്പടിമേലാളോട് ഒന്നിച്ചിരിക്കുന്ന കൽദയസേന എല്ലാം യരുശലേമിന്റേ
</lg><lg n="൧൫"> സകലമതിലുകളെയും ഇടിച്ചുകളഞ്ഞു. ജനത്തിലേ എളിയവരോളം
പട്ടണത്തിൽ മിഞ്ചിയ ജനശേഷത്തെയും ബാബേൽരാജാവിന്റേ പ
ക്ഷം ചേർന്നുപോയവരെയും ശേഷമുള്ള ജനസമൂഹത്തെയും അകമ്പടി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/232&oldid=192172" എന്ന താളിൽനിന്ന് ശേഖരിച്ചത്