താൾ:GaXXXIV5 2.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

222 Jeremiah, LI. യിറമിയാ ൫൧. അ.

<lg n="">ക്കി ചമെച്ചു കാറ്റിനെ തന്റേ ഭണ്ഡാരങ്ങളിൽനിന്നു പുറപ്പെടീക്കുന്നു.
</lg><lg n="൧൭"> ഏതു മനുഷ്യനും അറിവുകെട്ട പൊട്ടനായി കാണും, ബിംബം ഹേതുവാ
യി ഏതു തട്ടാനും നാണിച്ചുപോകുന്നു, അവൻ വാർത്ത വിഗ്രഹം ആത്മാ
</lg><lg n="൧൮"> വില്ലാത്ത പൊളിയല്ലോ ആകുന്നു. അവ മായയും പരിഹാസപ്പണിയും
</lg><lg n="൧൯"> അത്രേ, സന്ദർശനകാലത്തിൽ കെടും. ഇവ പോലേ അല്ല യാക്കോബിൻ
പങ്കായവൻ; വിശ്വത്തെയും തന്റേ അവകാശഗോത്രത്തെയും നിർമ്മിച്ച
വനത്രേ, സൈന്യങ്ങളുടയ യഹോവ എന്ന് അവന്റേ നാമം.—
</lg><lg n="൨൦"> (ബാബേലേ) നീ എനിക്കു വെണ്മഴുവായ പടക്കോപ്പു, നിന്നെക്കൊണ്ടു
</lg><lg n="൨൧"> ഞാൻ ജാതികളെ പൊടിച്ചു രാജ്യങ്ങളെ നശിപ്പിച്ചുപോന്നു, നിന്നെ
ക്കൊണ്ടു കുതിരയെയും പുറത്തുകയറിയവനെയും പൊടിച്ചു, തേരും കി
</lg><lg n="൨൨"> ടാകുന്നവനെയും പൊടിച്ചു, നിന്നെക്കൊണ്ടു ആണും പെണ്ണും പൊടി
ച്ചു, നിന്നെക്കൊണ്ടു വൃദ്ധനെയും ബാലനെയും പൊടിച്ചു, നിന്നെക്കൊ
</lg><lg n="൨൩"> ണ്ടു യുവാവിനെയും കന്യയെയും പൊടിച്ചു, നിന്നെക്കൊണ്ടു ഇടയനെ
യും കൂട്ടത്തെയും പൊടിച്ചു, നിന്നെക്കൊണ്ടു കൃഷിക്കാരനെയും ഏരിനെ
യും പൊടിച്ചു, നിന്നെക്കൊണ്ടു നാടുവാഴികളെയും മാടമ്പികളെയും
</lg><lg n="൨൪"> പൊടിച്ചു പോന്നു. ബാബേലും കൽദയവാസികൾ ഒക്കയും ചിയ്യോ
നിൽ ചെയ്ത എല്ലാ തിന്മെക്കും ഞാൻ നിങ്ങൾ കാൺങ്കേ അവരിൽ പക
</lg><lg n="൨൫"> രം ഒപ്പിക്കും എന്നു യഹോവയുടേ അരുളപ്പാടു.- ഹേ സർവ്വഭൂമിയെ
യും നശിപ്പിച്ച നാശപർവ്വതമേ, നിന്നെക്കൊള്ളേ ഞാൻ ഇതാ! എന്നു യ
ഹോവയുടേ അരുളപ്പാടു. നിന്മേൽ ഞാൻ കൈ നീട്ടി ശൈലങ്ങ
</lg><lg n="൨൬"> ളിൽനിന്നു നിന്നെ ഉരുട്ടി ചുടുന്ന മലയാക്കി വെക്കും, നിന്നിൽനിന്നു
മൂലെക്കും അടിസ്ഥാനത്തിനും ഒരു കല്ലിനെയും കൊള്ളരുതാതോളമേ;
എന്നേക്കും നീ പാഴിടങ്ങൾ ആകേ ഉള്ളൂ എന്നു യഹോവയുടേ അരുള
പ്പാടു.

</lg>

<lg n="൨൭"> അല്ലയോ ഭൂമിയിൽ കൊടി എടുപ്പിൻ, ജാതികളിൽ കാഹളം ഊതു
വിൻ, അവൾക്കു നേരേ ജാതികളെ സംസ്ക്കരിപ്പിൻ! അവളെക്കൊള്ളേ
അരറാത്തു, മിന്നി, അഷ്ക്കനാജ് എന്ന രാജ്യങ്ങളെ നിമന്ത്രിപ്പിൻ! അവ
ൾക്കെതിരേ പണിക്കരെ നിശ്ചയിപ്പിൻ, പരുപരുത്ത തുള്ളനെ പോ
</lg><lg n="൨൮"> ലേ അശ്വത്തെ കരേറ്റുവിൻ! മാദായി അരചന്മാരെയും അതിലേ നാ
ടുവാഴികളും മാടമ്പികളും ഒക്കയും അവന്റേ വാഴ്ചെക്ക് അടങ്ങിയ സമ
</lg><lg n="൨൯"> സ്തഭൂമിയുമായിട്ടു ജാതികളെ അവൾക്കു നേരേ സംസ്ക്കരിപ്പിൻ! ഉടനേ
ഭൂമി നടുങ്ങി കുലുങ്ങി, ബാബേൽദേശത്തെ കുടിയില്ലാതേ പാഴാക്കേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/228&oldid=192164" എന്ന താളിൽനിന്ന് ശേഖരിച്ചത്