താൾ:GaXXXIV5 2.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൫൦. അ. Jeremiah, L. 219

<lg n="൨൭"> അവൾക്കു ശേഷിപ്പ് അരുതു. അതിന്റേ കാളകളെ ഒക്കയും അറു
പ്പിൻ, കുലെക്ക് അവർ കിഴിയട്ടേ! അവരുടേ ദിവസമാകുന്ന സന്ദൎശ
</lg><lg n="൨൮"> നകാലം വന്നതുകൊണ്ട് അവൎക്കു ഹാ കഷ്ടം! കേട്ടാലും, ബാബേലിൽ
നിന്നു ചാടിപ്പോയവരും വഴുതിപ്പോന്നവരും നമ്മുടേ ദൈവമായ യ
ഹോവയുടേ പ്രതിക്രിയയെ തിരുമന്ദിരത്തിന്റേ പ്രതിക്രിയയെ തന്നേ,
ചിയ്യോനിൽ അറിയിച്ചു വിളിക്കുന്നതു!

</lg>

<lg n="൨൯"> ഹോ, ബാബേലിന്നു നേരേ വില്ലന്മാരെ നിമന്ത്രിച്ചു, വില്ലു കുലെക്കു
ന്ന ഏവരെയും കൂട്ടുവിൻ! അതിനെ ചുററി നിരോധിപ്പിൻ! ആരെയും
വിടുവിക്കരുതു, അവളുടേ വേലെക്കു തക്കവണ്ണം പകരം വീട്ടി, അവൾ
ചെയതതിന്ന് ഒത്തത് എല്ലാം അവളെ ചെയ്‌വിൻ. ഇസ്രയേലിൽ വിശു
</lg><lg n="൩൦"> ദ്ധനായ യഹോവയോടു അവൾ തിളെച്ചുപോയല്ലോ. (൪ൻ,൨൬)
അതുകൊണ്ട് അവളുടേ യുവാക്കൾ അതിൻ തെരുക്കളിൽ വീഴും പോ
രാളികൾ ഒക്കെയും അന്നു മുടിഞ്ഞു പോകും എന്നു യഹോവയുടേ അരുള
</lg><lg n="൩൧"> പ്പാടു. അല്ലയോ തിളപ്പേ, ഞാൻ ഇതാ നിന്നെക്കൊള്ളേ വരുന്നു എ
ന്നു സൈന്യങ്ങളുടയ യഹോവയായ കൎത്താവിന്റേ അരുളപ്പാടു; നിന്റേ
ദിവസമാകുന്ന സന്ദൎശനകാലം വന്നു സത്യം. അന്നു തിളപ്പു ഇടറി വീഴും
അതിന്നു നിവിൎത്തുന്നവനും ആരും ഇല്ല; അതിന്റേ ഊരുകളിൽ
</lg><lg n="൩൩"> ഞാൻ തീ കത്തിക്കുന്നതു ചുറ്റുമുള്ളത് ഒക്കയും തിന്നുകളയും.— സൈ
ന്യങ്ങളുടയ യഹോവ പറയുന്നിതു: ഇസ്രയേൽപുത്രന്മാരും യഹൂദാപുത്ര
ന്മാരും ഒക്കത്തക്ക പീഡിതരത്രേ; അവരെ അടിമയാക്കിയവർ ഏവരും
</lg><lg n="൩൪"> വിട്ടയപ്പാൻ മനസ്സില്ലാതേ അവരെ മുറുകേ പിടിച്ചിരിക്കുന്നു. അവ
രെ വീണ്ടെടുപ്പവൻ ശക്തൻ തന്നേ, സൈന്യങ്ങളുടയ യഹോവ എന്ന്
അവന്റേ പേർ. ഭൂമിക്കു സ്വസ്ഥത വരുത്തുവാനും ബാബേൽനിവാ
സികളെ വിറെപ്പിപ്പാനും അവരുടേ വ്യവഹാരത്തെ അവൻ വ്യവഹ
</lg><lg n="൩൫"> രിക്കേ ഉള്ളു. കൽദയരുടേ മേൽ വാൾ (വരിക) എന്നു യഹോവയുടേ
അരുളപ്പാടു. ബാബേൽകുടിയാന്മാരിലും പ്രഭുക്കന്മാരിലും ജ്ഞാനികളി
</lg><lg n="൩൬"> ലും (തട്ടുക). വ്യാജക്കാരുടേ മേൽ വാൾ, അവർ മൂഢരാവാൻ തന്നേ;
</lg><lg n="൩൭"> അതിലേ വീരരുടേ മേൽ വാൾ, അവർ മിരണ്ടുപോവാനായി; അതി
ലേ കുതിരയിലും തേരിലും അതിൻമദ്ധ്യേ ഉള്ള വൎണ്ണസങ്കരത്തിലും വാൾ,
അവർ പെണ്ണരാവാൻ തന്നേ; അതിലേ ഭണ്ഡാരങ്ങളിൽ വാൾ, അവ
</lg><lg n="൩൮"> കവൎന്നുപോവാൻ തന്നേ. അതിലേ വെള്ളങ്ങളുടേ മേൽ ഉണക്കം (ത
ട്ടുക)അവ വറണ്ടു പോവാൻ തന്നേ; കാരണം അതു വിഗ്രഹങ്ങളുടേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/225&oldid=192158" എന്ന താളിൽനിന്ന് ശേഖരിച്ചത്