താൾ:GaXXXIV5 2.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 Jeremiah. L യിറമിയ ൫൦. അ.

<lg n="">രതിക്കാതേ അതിലേക്ക് എയ്‌വിൻ! അവൾ യഹോവയോടു പിഴെച്ചുവ
</lg><lg n="൧൫"> ല്ലോ. അവളോടു ചുറ്റും ആൎത്തുവിളിപ്പിൻ! ഹാ അവൾ കൈതന്നു;
അവളുടേ കൊത്തളങ്ങൾ വീണു മതിലുകൾ ഇടിഞ്ഞു; യഹോവയുടേ
പ്രതിക്രിയയല്ലോ. അവളോടു പകവീണ്ടു അവൾ ചെയ്തതിന് ഒത്തതു
</lg><lg n="൧൬"> അവളെ ചെയ്‌വിൻ! ബാബേലിൽനിന്നു വിതക്കാരനെയും കൊയ്ത്തുകാ
ലത്ത് അരുവാളിനെ പിടിക്കുന്നവനെയും അറുതിപെടുപ്പിൻ! ഒടുക്കുന്ന
വാളിന്നു തെറ്റുവാൻ അവനവൻ സ്വജനത്തിലേക്കു തിരിയും സ്വദേ
</lg><lg n="൧൭"> ശത്തേക്കു മണ്ടിപ്പോകും. - ഇസ്രയേൽ ആകട്ടേ സിംഹങ്ങൾ ആട്ടി
പ്പായിക്കയാൽ വേറായിപ്പോയ ആടത്രേ. മുമ്പേ അശ്ശൂർരാജാവ് അതി
നെ തിന്നു, ഈ ഒടുക്കത്തു ബാബേൽരാജാവായ നബുകദ്രേചർ അതി
</lg><lg n="൧൮"> ന്റേ എല്ലുകളെ തകൎത്തു. അതുകൊണ്ട് ഇസ്രയേലിൻദൈവമായ സൈ
ന്യങ്ങളുടയ യഹോവ പറയുന്നിതു: അശ്ശൂർ രാജാവിനെ ഞാൻ സന്ദൎശി
ച്ചപ്രകാരം ഇതാ ബാബേൽരാജാവിനെയും അവന്റേ ദേശത്തെയും
</lg><lg n="൧൯"> സന്ദൎശിക്കുന്നു. ഇസ്രയേലിനെ തന്റേ പുലത്തേക്കു ഞാൻ മടക്കും, ക
ൎമ്മേലിലും ബാശാനിലും മേഞ്ഞു, എഫ്ര യിoമലെക്കലും ഗില്യാദിലും ദേഹി
</lg><lg n="൨൦"> ക്കു തൃപ്തിവരുത്തുവാൻ തന്നേ. അന്നാളുകളിലും ആ കാലത്തും ഇസ്രയേ
ലിന്റേ കുറ്റത്തെ അനേഷിച്ചാൽ അത് ഇല്ലാതേ ആയി; യഹൂദാ
പാപങ്ങളെ (തേടിയാൽ) കാണാകയും ഇല്ല; ഞാൻ ശേഷിപ്പിക്കുന്നവ
രോടു ക്ഷമിക്കും സത്യം.

</lg>

<lg n="൨൧"> അല്ലയോ അതിമറുപ്പ് (മറത്തിം) എന്ന രാജ്യത്തെക്കൊള്ളേ കരേറു
ക, സന്ദൎശ്യം (പുക്കോദ്) എന്നതിന്റേ നിവാസികൾക്കു നേരേ പാഴാ
ക്കി പ്രാവിക്കളഞ്ഞും അവരുടേപിന്നാലേ ചെൽക, ഞാൻ കല്പിച്ച പ്രകാ
രം എല്ലാം ചെയ്ക! എന്നു യഹോവയുടേ അരുളപ്പാടു. നാട് എങ്ങും
</lg><lg n="൨൩"> യുദ്ധനാദവും വലിയഇടിവും അത്രേ. സൎവ്വഭൂമിയുടേ ചുററിക എങ്ങ
നേ തകൎന്നു നുറുങ്ങുന്നു! ബാബേൽ ജാതികളിൽ വിസ്മയമായി തീൎന്നത്
</lg><lg n="൨൪"> എങ്ങനേ! ബാബേലേ നിണക്കു ഞാൻ കണിവെച്ചിട്ടു നീ അറിയാ
തേ കുടുങ്ങിവന്നു; യഹോവയോട് അങ്കം തൊടുക്കകൊണ്ടു നീ കാണാ
</lg><lg n="൨൫"> യി കൈക്കലും ആയ്പ്പോയി. യഹോവ തന്റേ ഭണ്ഡാരത്തെ തുറന്നു
ഈറലിന്റേ ആയുധങ്ങളെ പുറത്തു വരുത്തിയതു കൽദയദേശത്തു, സൈ
ന്യങ്ങളുടയ യഹോവ എന്ന കൎത്താവിന്ന് ഒരു തുരം ഉണ്ടാകയാൽ ത
</lg><lg n="൨൬"> ന്നേ, അന്യന്മാരും കൂടേ അങ്ങു വന്നു അതിലേ പാണ്ടിശാലകളെ തുറ
ന്നു നെൽതുരുമ്പു പോലേ മുതൽ കൂമ്പിച്ചു കൂട്ടി (ചുട്ടു) പ്രാവിക്കളവിൻ,
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/224&oldid=192155" എന്ന താളിൽനിന്ന് ശേഖരിച്ചത്