താൾ:GaXXXIV5 2.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൯. അ. Jeremiah, XLIX. 215

<lg n="൨൦"> അതുകൊണ്ടു യഹോവ എദോമിന്നു നേരേ മന്ത്രിച്ച ആലോചനയെയും
തേമാൻനിവാസികൾക്കു നേരേ നിനെച്ച വിചാരങ്ങളെയും കേൾ
പ്പിൻ: ആട്ടിങ്കൂട്ടത്തിലേ ചെറിയവരെ ഇഴെച്ചു കൊണ്ടുപോകും നിശ്ച
</lg><lg n="൨൧"> യം. അവരുടേ പാൎപ്പിടം അവരെ ചൊല്ലി വിസ്മയിക്കും നിശ്ചയം. അ
വരുടേ വീഴ്ചയോശയാൽ ഭൂമികുലുങ്ങുന്നു, കൂക്കുന്ന ശബ്ദം ചെങ്കടലിലും
</lg><lg n="൨൨"> കേൾക്കാകും. അവനോ (൪൮, ൪൦) ഇതാ കഴുകൻ കണക്കേ പൊന്തി
പറന്നു ബോച്ര യുടേ മേൽ ചിറകുകളെ വിടൎക്കുന്നു. അന്നു ഏദോമ്യവീ
രന്മാരുടേ മനസ്സ്, ഈറ്റുനോവുള്ളവളുടേ മനസ്സിന്നു ഒക്കും.

</lg>

<lg n="൨൩"> ദമഷ്കിനു നേരേ— ഹമത്തും അൎപ്പാദും ഒരു വല്ലാത്ത ശ്രുതിയെ കേ
ൾക്കകൊണ്ടു നാണിച്ചു ഉള്ളുരുക്കം പൂണ്ടു; സമുദ്രം വരേയും അമൎന്നടങ്ങി
</lg><lg n="൨൪"> കൂടാതോളം ദുഃഖം (വ്യാപിച്ചു). ദമഷ്കു മടുത്തിട്ടു മണ്ടുവാൻ തിരിഞ്ഞു;
ത്രാസം അതിനെ പിടികൂടി, പ്രസവിക്കുന്നവളെ പോലേ വേദനകളും
</lg><lg n="൨൫"> പിണഞ്ഞു. എൻ ആനന്ദനഗരമായ സ്തുത്യപട്ടണം ഒഴിഞ്ഞു വിടപ്പെ
</lg><lg n="൨൬"> ടാതേ കിടക്കുന്നത് എങ്ങനേ? അതുകൊണ്ട് അതിന്റേ യുവാക്കൾ
അതിന്റേ തെരുക്കളിൽ വീഴും, പോരാളികൾ ഒക്കയും അന്നു മുടി
ഞ്ഞുപോകും എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു.
</lg><lg n="൨൭"> (ആമ. ൧, ൪.) ദമഷ്ക്കുമതിലുള്ളിൽ ഞാൻ തീ കത്തിക്കയും അതു ബെഹ്ന
ദാദിൻ അരമനകളെ തിന്നുകയും ചെയ്യും.
</lg>

<lg n="൨൮"> നബുകദ്രേചർ എന്ന ബാബേൽരാജാവു വെട്ടിയ കേദാരിന്നും ഹചോർ
രാജ്യങ്ങൾക്കുംനേരേ.— യഹോവപറയുന്നിതു: അല്ലയോ, കേദാരിന്ന്
</lg><lg n="൨൯"> എതിരേ കയറി ചെന്നു കിഴക്കിന്മക്കളെ സമ്പന്നമാക്കുവിൻ! അവരുടേ
കൂടാങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും ഇവർ എടുത്തുംകൊണ്ടു അവരുടേ
തിരശ്ശീലകളെയും എപ്പേൎപ്പെട്ട കോപ്പും ഒട്ടകങ്ങളെയും കൈക്കലാക്കി
</lg><lg n="൩൦"> കൊണ്ടു "ചുറ്റും അച്ചം" എന്ന് അവൎക്കു നേരേ വിളിക്കും. മണ്ടിക്കൊ
ണ്ടു ആവോളം പാഞ്ഞുപോയി ആഴേ പാൎത്തുകൊൾവിൻ, ഹാചോർ നി
വാസികളേ! എന്നു യഹോവയുടേ അരുളപ്പാടു; ബാബേൽരാജാവായ
നബുകദ്രേചർ ആകട്ടേ നിങ്ങൾക്ക് എതിരേ ഓർ ആലോചനയെ മന്ത്രി
</lg><lg n="൩൧"> ച്ചും നിനെച്ചും ഇരിക്കുന്നു. അല്ലയോ കതകും തഴുതും
ഇല്ലാതേ തനിച്ചു പാൎത്തു ചിന്ത കൂടാതേ സ്വൈരമായി വസിക്കുന്ന ജാ
തിക്കു നേരേ കയറിവരുവിൻ! എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൩൨"> അവരുടേ ഒട്ടകങ്ങൾ കവൎച്ചയും ആടുമാടുകളുടേ സമൂഹം കൊള്ളയും
ആകുo, മുന്തല, ചിരെച്ചവരെ ഞാൻ എല്ലാ കാറ്റുകളിലേക്കും ചിന്നിച്ചു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/221&oldid=192149" എന്ന താളിൽനിന്ന് ശേഖരിച്ചത്