താൾ:GaXXXIV5 2.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 Isaiah, IX. യെശയ്യാ. ൯. അ.

<lg n="൧൧"> ചെയ്യുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം മടങ്ങിയിട്ടില്ല തൃ
ക്കൈ ഇന്നും നീട്ടിയിരിക്കുന്നു (൫, ൨൫).

</lg>

<lg n="൧൨">ജനമോ തങ്ങളെ അടിക്കുന്നവങ്കലേക്കു മടങ്ങിയതും ഇല്ല, സൈന്യങ്ങ
</lg><lg n="൧൩">ളുടയ യഹോവയെ തിരഞ്ഞതും ഇല്ല. എന്നിട്ടു യഹോവ ഇസ്രയേലിൽ
</lg><lg n="൧൪">നിന്നു തലയും വാലും മട്ടലും മുത്തങ്ങയും ഒരു നാളിൽ അറുക്കുന്നു; (വൃ
ദ്ധനും മുഖ്യസ്ഥനും തല എന്നും കപടം ഉപദേശിക്കുന്ന പ്രവാചകൻ
</lg><lg n="൧൫"> വാൽ എന്നും വരും). ഈ ജനത്തെ നടത്തുന്നവർ തെറ്റിക്കുന്നവരും
(൩, ൧൨) അതിൽ നടത്തപ്പെടുന്നവർ മുടിഞ്ഞവരും ആയ്പ്പോയി.
</lg><lg n="൧൬"> അതുകൊണ്ടു കൎത്താവ് അതിലേ യുവാക്കളിൽ സന്തോഷിക്കയുംഇല്ല.
അതിലേ അനാഥരെയും വിധവമാരെയും കനിഞ്ഞുകൊൾകയും ഇല്ല;
എല്ലാവനും ബാഹ്യനും വിടക്കും അത്രേ. എല്ലാ വായും മൌഢ്യം ചൊല്ലു
ന്നുവല്ലോ. ഇതെല്ലാംകൊണ്ടും അവന്റെ കോപം മടങ്ങിയിട്ടില്ല തൃക്കൈ
ഇന്നും നീട്ടിയിരിക്കുന്നു.

</lg>

<lg n="൧൭"> ദുഷ്ടത ആകട്ടേ തീ പോലേ കത്തി, മുള്ളും കാരയും തിന്നു കാട്ടിലേ
വള്ളിക്കെട്ടുകളെ കൊളുത്തി അവ വട്ടം തിരണ്ട പുകയായി കിളരുന്നു.
</lg><lg n="൧൮"> സൈന്യങ്ങളുടയ യഹോവയുടെ ചീറ്റത്താൽ ദേശം കാളിപ്പോയി ജന
വും തീക്കു തീനു പോലേ ആകയും അവനവൻ സഹോദരനെ ആദരിക്കാ
</lg><lg n="൧൯">യ്കയും, വലത്ത് തുണ്ടിച്ചിട്ടും വിശക്കയും ഇടത്തു തിന്നിട്ടും തൃപ്തി വരാ
</lg><lg n="൨൦"> യ്കയും, താന്താന്റെ ഭുജത്തിൻ മാംസത്തെ ഭുജിക്കയും, മനശ്ശ എഫ്ര
യിമെയും, എഹൂ യിം മനശ്ശയെയും, ഇവരും ചേൎന്നു യഹൂദയെക്കൊള്ളേ
യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം മടങ്ങീട്ടില്ല തൃക്കൈ ഇന്നും
നീട്ടിയിരിക്കുന്നു.

</lg>

<lg n="൧൦, ൧"> അയ്യോ നിസ്സാരവൈപ്പുകളെ വെച്ചും കിണ്ടം എഴുതി എഴുതിപ്പോന്നും,
സാധുക്കളെ ന്യായസ്ഥലത്തുനിന്നു നീക്കി എൻ ജനത്തിലേ എളിയവ
</lg><lg n="൨">രോടു ന്യായത്തെ പറിച്ചുകളകയാൽ, വിധവമാർ അവൎക്കു കൊള്ളയാ
</lg><lg n="൩"> വാനും അനാഥരോടു കവരുവാനും സംഗതി വരുത്തുന്നവരേ! സന്ദൎശ
നത്തിൻ നാളിലോ ദൂരത്തുനിന്നു വരുന്ന ആപത്തിന്നോ നിങ്ങൾ എന്തു
ചെയ്യും? തുണെക്കായി ആരുടെ അരികിൽ മണ്ടും? നിങ്ങടെ തേജസ്സി
</lg><lg n="൪">നെ എവിടേ നിക്ഷേപിക്കും? ബദ്ധരിൽ കനികയും കൊന്നുപോയ
വരോടു വീഴുകയും എന്നിയേ (എന്തു?) ഇതെല്ലാംകൊണ്ടും അവന്റെ
കോപം മടങ്ങിയിട്ടില്ല തൃക്കൈ ഇന്നും നീട്ടിയിരിക്കുന്നു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/22&oldid=191652" എന്ന താളിൽനിന്ന് ശേഖരിച്ചത്