താൾ:GaXXXIV5 2.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൮. അ. Jeremiah, XLVIII 211

<lg n="">വരും എല്ലാം അവനെ തൊഴിപ്പിൻ! അയ്യോ ശക്തിയുടേ ദണ്ഡും അഴ
</lg><lg n="൧൮"> കിയ ചെങ്കോലും എങ്ങനേ ഒടിഞ്ഞു എന്നു പറവിൻ! മോവാബിനെ നി
ഗ്രഹിക്കുന്നവൻ നിന്നെ കൊള്ളേ കയറി നിന്റേ കോട്ടകളെ സംഹരി
ക്കയാൽ, ഹേ ദീബോൻ പുത്രിയായ നിവാസിനിയേ, തേജസ്സിൽനിന്ന്
</lg><lg n="൧൯"> ഇഴിഞ്ഞു വറണ്ടതിൽ ഇരിക്ക! അറോയേർ നിവാസിനിയേ, വഴിക്ക
ൽ നിന്നുംകൊണ്ടു നോക്കുക, പാഞ്ഞു ചാടിപ്പോകുന്നവരോടു എന്തുണ്ടായി?
</lg><lg n="൨൦"> എന്നു ചോദിക്ക! മോവാബ് നാണിച്ചു മെരിണ്ടുപോയി; മുറയിട്ടു നില
വിളിപ്പിൻ, മോവാബ് മുടിഞ്ഞു എന്നു അൎന്നോൻ വരേയും അറിയിപ്പിൻ!
</lg><lg n="൨൧, ൨൨"> ഹോലോൻ, യഃസ, മേഫായത്ത്, ദീബോൻ, നബോ, ബേഥ് ദിബ്ല
</lg><lg n="൨൩"> ഥൈം, കിൎയ്യഥൈം, ബേഥ്ഗമൂൽ, ബേഥ്മയോൻ എന്നു തുടങ്ങിയുള്ള
</lg><lg n="൨൪"> സകലഭൂമിക്കും ന്യായവിധി അണഞ്ഞു. കറിയോഥ് ബോച്ര
യിലും മോവാബ് ദേശത്തുള്ള എല്ലാ നഗരങ്ങളിലും ദൂരസമീപസ്ഥങ്ങ
</lg><lg n="൨൫"> ളിലും(അതുവന്നു). മോവാബിൻ കൊമ്പ് അററും അവന്റേ ഭുജം ഒടി
ഞ്ഞും പോയി എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൨൬"> മോവാബ് യഹോവയോടു വമ്പിക്കയാൽ, അവനെ മത്തനാക്കി താൻ
</lg><lg n="൨൭"> കക്കിയതിൽ (കൈ) തല്ലി പരിഹാസം ആവാറാക്കുവിൻ. അല്ല ഇസ്ര
യേൽ നിണക്കു പരിഹാസമായില്ലയോ? അവൻ കയ്യും കളവുമായി പി
ടിക്കപ്പെട്ടിട്ടോ നീ അവനെ ചൊല്ലി സംസാരിക്കും തോറും കുലുങ്ങിച്ചി
</lg><lg n="൨൮"> രിച്ചതു? മോവാബ്നിവാസികളേ, ഊരുകളെ വിട്ടു കൊടുമലയിൽ
പാൎത്തുകൊണ്ടു കിഴുക്കാന്തൂക്കത്തിൻ വായിൽ കൂടു വെക്കുന്ന പ്രാവിന്നു
</lg><lg n="൨൯"> ഒത്തുചമവിൻ! (യശ. ൧൬,൬) അത്യന്തം ഡംഭിക്കുന്ന മോവാബിന്റേ
ഡംഭത്തെയും അവന്റേ അഹങ്കാരഗൎവ്വത്തെയും മനസ്സിൻ ഉന്നതിയെ
</lg><lg n="൩൦"> യും ഞങ്ങൾ കേട്ടു. അവന്റേ ക്രോധത്തെയും തുമ്പില്ലാത്ത നുണക
ളെയും അവൻ അസത്തായി ചെയ്തതും ഞാൻ അറിഞ്ഞു എന്നു യഹോവ
</lg><lg n="൩൧"> യുടേ അരുളപ്പാടു. (യശ. ൧൬, ൯-൧൦) അതുകൊണ്ടു മോവാബെ ചൊ
ല്ലി ഞാൻ മുറയിടും, സൎവ്വമോവാബേ ചൊല്ലി നിലവിളിക്കും, (കീൎഹേര
</lg><lg n="൩൨"> സ് എന്ന) ഓട്ടുകോട്ടയിലേ ആളുകൾ നിമിത്തം കുശുകുശുക്കും. ഹാ
സിബ്മയിലേ വള്ളിയേ നിന്റേ ശാഖകൾ കടലിനെയും കടന്നു യാജർ
പൊയ്കയോളം എത്തിയല്ലോ, നിന്നെ ചൊല്ലി ഞാൻ യാജരുടേ കരച്ച
ലിലും അധികം കേഴും, നിന്റേ വേനലിലും കൊയ്ത്തിലും സംഹൎത്താ
</lg><lg n="൩൩"> തട്ടി. തോപ്പിൽനിന്നും മോവാബിൽനിന്നും സന്തോഷവും ആനന്ദവും
അടങ്ങിപ്പോയി, ചക്കുരലിൽനിന്നു വീഞ്ഞിനെ ഞാൻ നിറുത്തി; അട്ട
</lg>14*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/217&oldid=192142" എന്ന താളിൽനിന്ന് ശേഖരിച്ചത്