താൾ:GaXXXIV5 2.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൭.൪൮.അ. Jeremiah, XLVII. XLVIII. 209

൪൭. അദ്ധ്യായം.

ഫലിഷ്ടൎക്കു ബാബേല്യരാൽ വരുംനാശം.

<lg n="൧"> ഫറോ (ഹൊഹൂ) വെട്ടുന്നതിൻ മുമ്പേ യിറമിയാ പ്രവാച
</lg><lg n="൨"> കന്നു ഫലിഷ്ടൎക്കു നേരെ ഉണ്ടായ യഹോവാവചനം.- യഹോവ
ഇപ്രകാരം പറയുന്നു: വടക്കുനിന്ന് ഇതാ വെള്ളങ്ങൾ പൊങ്ങി നദി
കവിച്ചലായി വൎദ്ധിക്കുന്നു; ദേശത്തെയും അതിൽ നിറയുന്നതും ഊരും
കുടികളെയും കവിഞ്ഞ് ഒഴുകുവാൻ തന്നേ; മനുഷ്യർ നിലവിളിക്കയും
</lg><lg n="൩"> ദേശവാസികൾ ഒക്കേ മുറയിടുകയും ചെയ്യും. അവന്റേ അശ്വക്കുള
മ്പുകൾ തത്തുന്ന നാദത്താലും അവന്റേ തേർമുഴക്കത്താലും ഉരുളൊലി
യാലും കൈകൾ തളൎന്നിട്ടു അപ്പന്മാർ കുഞ്ഞുങ്ങളെ നോക്കി തിരിയുമാ
</lg><lg n="൪"> റില്ല, എല്ലാ ഫലിഷ്ടരെയും സംഹരിച്ചും ചോർ ചിദോൻ എന്നവൎക്കു
മിഞ്ചിയ തുണയെ അറുത്തും കളവാൻ വരുന്ന ദിവസം നിമിത്തമത്രേ.
യഹോവയാകട്ടേ കപ്തോർദ്വീപിലേ ശേഷിപ്പായ ഫലിഷ്ടരെ സംഹ
</lg><lg n="൫"> രിക്കുന്നു.- ഘജ്ജെക്കു കഷണ്ടിവന്നു, അഷ്കളോൻ ആദിയായ അവരു
ടേ താഴ്വരയുടേ ശേഷിപ്പു സന്നമായി. എടീ, എത്രത്തോളം നീ മെയി
</lg><lg n="൬"> ചെത്തിക്കൊണ്ടിരിക്കും? അല്ലയോ യഹോവയുടേ വാളേ, ഏതുവരേ
നീ അടങ്ങാതേ നടക്കും? നിന്റേ ഉറയിലേക്കു മടങ്ങി അമൎന്നു സ്വ
</lg><lg n="൭"> സ്ഥായിരിക്ക! പിന്നേ ആകട്ടേ യഹോവ നിന്നോടു കല്പിച്ചിരിക്കേ
എങ്ങനേ അടങ്ങി ഇരിപ്പു? അഷ്കലോനെയും കടൽക്കരയെയും കൊള്ളേ
അവൻ നിന്നെ നിയോഗിച്ചു സ്പഷ്ടം.

</lg>

൪൮. അദ്ധ്യായം.

മോവാബ് അയ്യോ ശത്രുകയ്യിൽ അകപ്പെട്ടുകയാൽ (൯) കമോശ്ദേവനു
നാണക്കേടും ജനത്തിന്നു പ്രവാസവും (൧൬) മുരമ്മുടിവും തട്ടുന്നതു(൨൬)ഡം
ഭാധിക്യത്തിൻ ശിക്ഷയായി തന്നേ. (൩൬)അതിനു പ്രവാചകൻ വിലപിച്ചും
(൩ൻ)അയൽക്കാർ ഞെട്ടി പരിഹസിച്ചും പോകുന്നു. (൪൫) ഒടുവിൽ പ്രവാസാ
വസ്ഥയും മാറും.

<lg n="൧"> മോവാബിനു നേരേ.- ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ
യഹോവ പറയുന്നിതു: നബോവിന്നു ഹാ കഷ്ടം! അതു സന്നമായി.
കിൎയ്യത്തൈം നാണംകെട്ടു പിടിക്കപ്പെട്ടു, കോട്ട നാണംകെട്ടു മെരിണ്ടു
പോയി. മോവാബിൻ പ്രശംസ ഇല്ലാതേയായി; അതിന്ന് എതിരേ
</lg>14

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/215&oldid=192137" എന്ന താളിൽനിന്ന് ശേഖരിച്ചത്