താൾ:GaXXXIV5 2.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൬. അ. Jeremiah, XLVI. 207

<lg n="൩"> അല്ലയോ പരിചയും വൻപലകയും ഒരുക്കി പോൎക്കു മുതിരുവിൻ!
</lg><lg n="൪"> കുതിരകളെ (തേരിൽ) പൂട്ടി അശ്വങ്ങളേറി തൊപ്പികൾ ഇട്ടും നിന്നു
</lg><lg n="൫"> കൊൾവിൻ, കുന്തങ്ങളെ മിനുക്കി കവചങ്ങളെ പൂണ്മിൻ! അവർ മി
രണ്ടു പിൻവാങ്ങിയും അവരുടേ വീരന്മാർ ചതഞ്ഞും ഞാൻ കാണുന്നത്
എന്തു? പോർ തിരിയാതേ പാച്ചൽ പായുന്നു. ചുറ്റും അച്ചമത്രേ എന്നു
</lg><lg n="൬"> യഹോവയുടേ അരുളപ്പാടു. വേഗവാൻ പായ്കയും ശൗൎയ്യവാൻ ചാടി
പ്പോകയും അരുത്, അവർ വടക്കു ഫ്രാത്ത് നദീതീരേ ഇടറിവീഴുന്നു.-
</lg><lg n="൭"> അപ്പുകൾ പുഴകൾ പോലേ തുളുമ്പി അലെക്കേ നീലാറു പോലേ ഈ പൊ
</lg><lg n="൮"> ങ്ങിവരുന്നത് ആർ? നിലാറു പോലേ മിസ്ര തന്നേ പൊങ്ങി വെള്ള
ങ്ങൾ പുഴകൾ കണക്കേ തുളുമ്പി വരുന്നു. ഞാൻ കരേറി ഭൂമിയെ മൂടി നഗ
ൻ രങ്ങളും നിവാസികളുമായി കെടുക്കും എന്ന് അവൻ പറയുന്നു. കുതിര
കളേ കിളരുവിൻ, തേരുകളേ മദിച്ച് ഓടുവിൻ! വീരന്മാൻ പുറപ്പെടുക,
പലിശപിടിക്കുന്ന കൂഷും ഫുത്തും വില്ലെടുത്തു കുലെക്കുന്ന ലൂദരും തന്നേ.
</lg><lg n="൧൦"> ആ ദിവസമോ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവിന്നു മാറ്റാ
ന്മാരിൽ പകവീളുവാൻ പ്രതികാരദിവസമത്രേ; വാൾ തിന്നു തൃപ്ത
മായി ചോരയാൽ തോഞ്ഞുവരും; സൈന്യങ്ങളുടയ യഹോവ എന്ന
കൎത്താവിനാകട്ടേ വടക്കു ദിക്കിൽ ഫ്രാത്ത്നദിക്കരികേ ഒരു ബലി
</lg><lg n="൧൧"> ഉണ്ടു. മിസ്രപുത്രി ആകുന്ന കന്യേ ഗില്യാദിൽ കയറിച്ചെന്നു ന
ല്പശ വാങ്ങുക! ചികിത്സകളെ നീ പെരുപ്പിക്കുന്നതു വൃൎത്ഥം; നിനക്കു
</lg><lg n="൧൨"> തകഴി ഇല്ല. ജാതികൾ നിന്റേ ഇളപ്പം കേട്ടു നിന്റേ മുറവിളി
ഭൂമിയിൽ നിറയുന്നു. വീരനിൽ വീരനും ഇടറി ഇരുവരും ഒക്കത്തക്ക
വീഴുകയാൽ തന്നേ.

</lg>

<lg n="൧൩"> നബുകദ്രേചർ എന്ന ബാബേൽരാജാവു മിസ്ര ദേശത്തെ വെട്ടുവാൻ
വരുന്നതിനെ പറ്റി യഹോവ യിറമിയാപ്രവാചകനോടു ചൊല്ലിയ
</lg><lg n="൧൪"> വചനമാവിതു.- മിസ്രയിൽ അറിയിപ്പിൻ, മിഗ്ദോലിൽ കേൾപ്പിപ്പിൻ,
നോഫിലും തഃപഹ്നേസിലും കേൾപ്പിച്ചു പറവിൻ: ഒരുമ്പെട്ടു ഉറെച്ചു
</lg><lg n="൧൫"> നിന്നുകൊൾക! നിന്റേ ചുറ്റും വാൾ തിന്നുവല്ലോ. നിന്റേ ശൂരൻ മ
ലൎന്നു വീണതു എന്തുകൊണ്ടു? യഹോവ ഉന്തുകയാൽ അവൻ നില്ലാഞ്ഞതു.
</lg><lg n="൧൬"> അനേകരെ അവൻ ഇടറിക്കുന്നു, (പരദേശികൾ) അവരവർ തങ്ങളിൽ
വീണു: എടോ എഴുന്നീറ്റു ഈ ഒടുക്കുന്ന വാളിന്നു തെറ്റി താന്താന്റേ
വംശത്തേക്കും ജനനദേശത്തേക്കും മടങ്ങി പോക! എന്നു പറയുന്നു.
</lg><lg n="൧൭"> മിസ്രരാജാവായ ഫറോ സന്നയായി അവൻ അവധിയെ കഴിച്ചു എന്ന്
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/213&oldid=192133" എന്ന താളിൽനിന്ന് ശേഖരിച്ചത്