താൾ:GaXXXIV5 2.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൪. അ. Jeremiah, XLIV. 205

<lg n="">യരുശലേംതെരുക്കളിലും ധൂപം കാട്ടി പോന്നതു യഹോവ ഓൎത്തില്ല
</lg><lg n="൨൨"> യോ മനസ്സു വെച്ചില്ലയോ? നിങ്ങളുടേ പ്രവൃത്തി ദോഷവും നിങ്ങൾ
ചെയ്തുപോരുന്ന അറെപ്പുകളും യഹോവെക്കു പൊറുക്കരുതാതേ ചമഞ്ഞി
ട്ടല്ലോ നിങ്ങടേ ദേശം ഇന്നു കാണുമ്പോലേ കുടിയില്ലാതേ പാഴും ശൂ
</lg><lg n="൨൩"> ന്യവും ശാപവും ആയിത്തീൎന്നതു. നിങ്ങൾ ധൂപിച്ചും യഹോവയോടു
പിഴെച്ചും യഹോവയുടേ ശബ്ദം കേളാതേ അവന്റെ ധൎമ്മത്തിലും വെ
പ്പുകളിലും സാക്ഷ്യങ്ങളിലും നടക്കാതേയും പോയ ഹേതുവാൽ തന്നേ
ഇന്നുള്ള പോലേ ഈ തിന്മ നിങ്ങൾക്ക് അകപ്പെട്ടതു.

</lg>

<lg n="൨൪"> പിന്നേ യിറമിയാ സകലജനത്തോടും എല്ലാ സ്ത്രീകളോടും പറഞ്ഞു:
മിസ്രദേശത്തുള്ള യഹൂദ ഒക്കയും യഹോവാവചനത്തെ കേൾപ്പിൻ!
</lg><lg n="൨൫"> ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറ
യുന്നു: നിങ്ങളും അങ്ങേ സ്ത്രീകളും സ്വൎഗ്ഗരാജ്ഞിക്കു ധൂപിച്ചു ഊക്കഴി
പ്പാൻ ഞങ്ങൾ നേൎന്ന നേൎച്ചകളെ കഴിക്കേ ഉള്ളു എന്നു നിങ്ങൾ വായി
കൊണ്ടു ചൊല്ലീട്ടും കൈകൾകൊണ്ടു തികെച്ചും ഇരിക്കുന്നു. (ഹേ സ്ത്രീ
കളേ) തോന്നിയ നേൎച്ചകളെ നിറുത്തിക്കൊൾവിൻ, നിങ്ങടേ നേൎച്ചക
</lg><lg n="൨൬"> ളെ നടത്തിയും കൊൾവിൻ! എന്നിട്ടു മിസ്രദേശത്തു വസിക്കുന്ന സക
ലയഹൂദായായുള്ളോവേ, യഹോവാവചനത്തെ കേൾപ്പിൻ! കൎത്താവാ
യ യഹോവാജീവനാണ എന്നു മിസ്രനാട് എങ്ങും യാതൊരു യഹൂദ
ന്റേ വായിലും ഇനി എന്റേ നാമം വിളിക്കപ്പെടുക ഇല്ല, എന്നു ഞാൻ
ഇതാ എന്റേ വലിയ നാമംകൊണ്ടു സത്യം ചെയ്തിരിക്കുന്നു എന്നു യ
</lg><lg n="൨൭"> ഹോവ പറയുന്നു. ഇതാ നന്മെക്കല്ല തിന്മെക്കത്രേ ഞാൻ അവരുടേ
മേൽ ജാഗരിക്കുന്നുണ്ടു, മിസ്രദേശത്തുള്ള ഏതു യഹൂദനും അവർ മുടി
</lg><lg n="൨൮"> വോളം വാൾക്ഷാമങ്ങളാലും ഒടുങ്ങും. വാളിന്നു ചാടി പോരുന്ന ഏതാ
നും പേർ മിസ്രദേശത്തുനിന്നു യഹൂദാനാട്ടിലേക്കു മടങ്ങും, മിസ്രദേശത്തു
പാൎപ്പാൻ യഹൂദാശേഷിപ്പ് ഒക്കയും: ആരുടേ വചനം നിവിരും
</lg><lg n="൨൯"> എന്റേതോ അവരുടേതോ? എന്ന് അറികയും ചെയ്യും.- പിന്നേ നി
ങ്ങൾക്കു എതിരേ എന്റേ വചനങ്ങൾ തിന്മെക്കായി നിവിരുന്ന പ്രകാ
രം നിങ്ങൾക്കു ബോധിക്കേണ്ടതിന്നു ഞാൻ ഈ സ്ഥലത്തു നിങ്ങളെ
സന്ദൎശിക്കും എന്നതിന്നു ഇതത്രേ നിങ്ങൾക്കു അടയാളം എന്നു യഹോ
</lg><lg n="൩൦"> വയുടെ അരുളപ്പാടു: മിസ്രരാജാവായ ഫറോഹൊഹൂ യെ ഞാൻ ഇതാ
ശത്രുക്കളുടേ കയ്യിലും അവന്റേ പ്രാണനെ അന്വേഷിക്കുന്നവരുടേ ക
യ്യിലും കൊടുക്കുന്നുണ്ടു, യഹൂദാരാജാവായ ചിദക്കീയാവെ അവന്റേ പ്രാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/211&oldid=192128" എന്ന താളിൽനിന്ന് ശേഖരിച്ചത്