താൾ:GaXXXIV5 2.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 Isaiah VIII. യശയ്യാ. ൮. അ.

<lg n="൧൦"> മിരണ്ടും പോവിൻ: അര കെട്ടീട്ടു മിരണ്ടു പോവിൻ! മന്ത്രം മന്ത്രിച്ചു
കൊൾവിൻ അതിന്നു ഭംഗം വരും താനും, വചനം ചൊല്‌വിൻ അതു നിവി
</lg><lg n="൧൧"> രുകയും ഇല്ല, ഞങ്ങളോടല്ലോ ദേവൻ ഉണ്ടു (ഇമ്മാനുവേൽ). യഹോവ
ആകട്ടേ തൃക്കൈ(എന്നിൽ) വിളങ്ങിയ നേരം ഈ ജനത്തിന്റെ വഴി
യിൽ നടക്കാതേ ഇരിപ്പിൻ എന്നെ പഠിപ്പിക്കുമ്പോൾ എന്നോട് ഇപ്ര
</lg><lg n="൧൨"> കാരം പറഞ്ഞു: ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നത് എല്ലാം നിങ്ങൾ
കൂട്ടുകെട്ട് എന്നു പറയാ‌യ്‌വിൻ, ഇവർ ഭയപ്പെടുന്നതിന്നു നിങ്ങൾക്കു ഭയ
</lg><lg n="൧൩"> വും നടുക്കവും അരുതു. സൈന്യങ്ങളുടയ യഹോവയെ മാത്രം വിശു
ദ്ധീകരിപ്പിൻ! അവനത്രേ നിങ്ങൾക്കു ഭയവും നടുക്കവും ആക.
</lg><lg n="൧൪"> എന്നിട്ട് അവൻ ശുദ്ധസ്ഥലമാകയല്ലാതേ ഇസ്രയേൽഗൃഹങ്ങൾ രണ്ടിന്നും
മുട്ടുന്ന കല്ലും ഇടറുന്ന പാറയും യരുശലേംനിവാസിക്കു കണിയും കുടുക്കു
</lg><lg n="൧൫"> മായി തീരും. അവരിൽ അനേകർ ഇടറി വീണു തകരുകയും കുടുങ്ങി
പിടിപെടുകയും ചെയ്യും.

</lg>

<lg n="൧൬"> നീ സാക്ഷ്യത്തെ പൊതിഞ്ഞു ധൎമ്മോപദേശത്തെ എന്റെ ശിഷ്യരു
</lg><lg n="൧൭"> ടേ അകത്തു മുദ്ര ഇടുക! എന്നിട്ട് യാക്കോബ് ഗൃഹത്തിൽനിന്നു തിരു
മുഖത്തെ മറെക്കുന്ന യഹോവയെ ഞാൻ പ്രതീക്ഷിക്കയും അവനെ പാ
</lg><lg n="൧൮"> ൎത്തിരിക്കയും ചെയ്യും. ഞാനാകട്ടേ യഹോവ എനിക്കു തന്ന സൂതന്മാരു
മായി, ചീയോൻപൎവ്വതത്തിൽ വസിക്കുന്ന സൈന്യങ്ങളുടയ യഹോവ
യിൽനിന്ന് ഇസ്രയേലിൽ അടയാളങ്ങളും മുങ്കുറികളുമായി (തന്നവരോടു
</lg><lg n="൧൯"> കൂടേ) ഇതാ നിൽക്കുന്നു. പിന്നേ "വെളിച്ചപ്പാടന്മാരോടും ലക്ഷണക്കാ
രോടും ചോദിപ്പാൻ ആ മുരണ്ടു ചിലെക്കുന്നവരോട്" എന്നു (വല്ലവരും)
നിങ്ങളോട്ട് പറയുമ്പോൾ, "ജനം തൻ ദൈവത്തോടു ചോദിക്കേണ്ടേ?
</lg><lg n="൨൦"> ജീവിക്കുന്നവൎക്കു വേണ്ടി ചത്തവരോടോ?" ധൎമ്മോപദേശത്തിലേക്കും
സാക്ഷ്യത്തിലേക്കും എന്നിങ്ങനേ അല്ലയോ! ഈ വാക്കിൻപ്രകാരം പ
</lg><lg n="൨൧"> റയാഞ്ഞാൽ, അരുണോദയമില്ലാത്തവർ അത്രേ. ഇവ്വണ്ണമുള്ളവർ ഉഴ
ന്നും വിശന്നും ദേശത്തൂടേ ചെൽകയും, വിശന്നാൽ വ്യസനിച്ചു സ്വരാ
ജാവിനെയും സ്വദൈവത്തെയും ശപിക്കയും, മേലേ കൺതിരിക്കയും,
</lg><lg n="൨൨"> ഭൂമിയെ നോക്കുകയും അതിൽ അതാ തിക്കും തിമിരവും (൫, ൩൦) തിട്ടതി
അന്ധകാരവും (കണ്ടു) തമസ്സിലേക്കു തള്ളപ്പെടുകയും ചെയ്യും.

</lg>

<lg n="൨൩"> എങ്കിലും തിട്ടതി വരുന്ന ദേശത്തിനു തിമിരം തട്ടിനിൽക്കയില്ല; പൂൎവ്വ
കാലം ജബുലൂൻനാട്ടിന്നും നപ്തലിനാട്ടിന്നും ഇളപ്പം വരുത്തിയ ശേഷം
(൨ രാജ. ൧൫, ൨ൻ) പിറ്റേ കാലം കടൽവഴിയെയും യൎദ്ദനക്കരേയും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/20&oldid=191648" എന്ന താളിൽനിന്ന് ശേഖരിച്ചത്