താൾ:GaXXXIV5 2.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൬. അ. Jeremiah, XXXVI. 189

<lg n="">നോടു: നീ പോയി യിറമിയാവുമായി ഒളിച്ചു കൊൾക, നിങ്ങൾ ഇന്നേട
ത്ത് എന്ന് ആരും അറിയരുതു എന്നു പറകയും ചെയ്തു.

</lg>

<lg n="൨൦"> അവർ ചുരുളിനെ എലീശമാ എഴുത്തന്റേ മുറിയിൽ വെച്ചേച്ചു രാജാ
വിന്നടുക്കേ അകമുറ്റത്തു ചെന്നു വൎത്തമാനം ഒക്കയും രാജാവിന്റേ ചെ
</lg><lg n="൨൧"> വികളിൽ ബോധിപ്പിച്ചാറേ, രാജാവു ചുരുളിനെ കൊണ്ടുവരുവാൻ
യഹൂദിയെ അയച്ചു. അവൻ എലീശമാ എഴുത്തന്റേ മുറിയി‌നിന്ന്
അതിനെ എടുത്തുംകൊണ്ടു വന്നു രാജാവും രാജാവിന്നരികേ നിൽക്കുന്ന
സകലപ്രഭുക്കന്മാരും കേൾക്കേ യഹൂദി അതിനെ വായിക്കയും ചെയ്തു.
</lg><lg n="൨൨"> അന്നു ഒമ്പതാം (ധനു) മാസത്തിൽ രാജാവ് ഹേമന്തഗേഹത്തിൽ ഇരു
</lg><lg n="൨൩"> ന്നു, തീക്കലം തിരുമുമ്പിൽ കത്തുന്നു. യഹൂദി മൂന്നു നാലു ഭാഗങ്ങളെ
വായിച്ചപ്പോൾ (രാജാവ്) എഴുത്തുകത്തി കൊണ്ടു അതിനെ നുറുക്കി ക
ലത്തിലേ തീയിൽ ചുരുൾ ആകേ ചുട്ടു തീരുവേളം (ഖണ്ഡങ്ങളെ) കല
</lg><lg n="൨൪"> ത്തീയിൽ ചാടിക്കളയും. ആ വചനങ്ങളെ ഒക്കയും കേട്ടിട്ടും രാജാവും
</lg><lg n="൨൫"> അവന്റേ ഭൃത്യന്മാരും പേടിച്ചതും വസ്ത്രം കീറിയതും ഇല്ല. എല്നഥാൻ
ദലായാ ഗമൎയ്യാ ഇവർ മാത്രം രാജാവോടു ചുരുളിനെ ചുടോലാ എന്നു യാ
</lg><lg n="൨൬"> ചിച്ചാറേയും അവരെ കേട്ടിട്ടില്ല. പിന്നേ രാജപുത്രനായ യരഃമയേൽ
അജ്രിയേൽപുത്രനായ സരായാ അബ്ദിയേൽപുത്രനായ ശലെമ്യാ ഇവ
രോടു ബാരൂകെഴുത്തനെയും യിറമിയാപ്രവാചകനെയും പിടികൂടുവാൻ
രാജാവ് കല്പിച്ചു, യഹോവ അവരെ ഒളിപ്പിക്കയും ചെയ്തു.

</lg> <lg n="൨൭"> രാജാവു ചുരുളിനെയും യിറമിയാ ചൊല്ലിക്കൊടുത്തിട്ടു ബാരൂക് എഴു
തിയ വചനങ്ങളെയും ചുട്ട ശേഷം യഹോവാവചനം യിറമിയാവിന്നു
</lg><lg n="൨൮"> ഉണ്ടായിതു: നീ ചെന്നു മറ്റൊരു ചുരുൾ വാങ്ങിക്കൊണ്ടു യഹൂദാരാ
ജാവായ യോയക്കീം ചുട്ട ഒന്നാം ചുരുളിൽ ഉള്ള മുമ്പിലത്തേ വചനങ്ങ
</lg><lg n="൨൯"> ളെ ഒക്കയും ഇതിൽ എഴുതുക! യോയക്കീം എന്ന യഹൂദാരാജാവോടു
നീ പറയേണ്ടതു: യഹീവ ഇപ്രകാരം പറയുന്നു: ബാബേൽരാജാവു
(പിന്നേയും) വന്നു ഈ ദേശത്തെ മുടിച്ചു അതിൽ മനുഷ്യരെയും കന്നാ
ലിയെയും ഒടുക്കിക്കളയും എന്നു നീ എന്തിനു എഴുതി? എന്നു ചൊല്ലി
</lg><lg n="൩൦"> നീ ഈ ചുരുളിനെ ചുട്ടുകളഞ്ഞുവല്ലോ? ആകയാൽ യഹോവ യഹൂദാ
രാജാവായ യോയക്കീമെ കുറിച്ചു പറയുന്നിതു: (൨൨, ൧൮ f.) ദാവിദ്
സിംഹാസനത്തിൽ ഇരിപ്പൊരുവൻ അവന്ന് ഉണ്ടാക ഇല്ല, അവന്റേ
</lg><lg n="൩൧"> ശവം പകൽ ഉഷ്ണത്തിന്നും ഇരവു ശീതത്തിന്നും ഇട്ടേച്ചുകിടക്കും. അ
വന്മേലും അവന്റേ സന്തതിയിലും ഭൃത്യന്മാരിലും ഞാൻ അവരുടേ അ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/195&oldid=192075" എന്ന താളിൽനിന്ന് ശേഖരിച്ചത്