താൾ:GaXXXIV5 2.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 Jeremiah, XXXIV. യിറമിയാ ൩൪. അ.

<lg n="">ജേഖ ഈ രണ്ടു മാത്രം യഹൂദാ നഗരങ്ങളിൽ കോട്ടകളായി ശേഷിച്ചു നി
ല്ക്കേ ഉള്ളു.

</lg>

<lg n="൮"> പിന്നേചിദക്കീയാരാജാവു യരുശലേമിലുള്ള സകലജനത്തോടും ഒരു
നിയമത്തെ കഴിച്ചതിന്റേ ശേഷം യഹോവയിൽനിന്നു യിറമിയാവി
</lg><lg n="൯"> ന്നു ഉണ്ടായ വചനമാവിതു: ആയവർ നിയമം കഴിച്ചതു, അവനവൻ
തന്റേ ദാസനെയും ദാസിയെയും എബ്രയനും എബ്രയത്തിയും ആയാൽ
വെറുതേ അയച്ചുവിടേണം എന്നും സഹോദരനായ ഒരു യഹൂദനെയും
ഇനി ആരാനും സേവിപ്പിക്കരുത് എന്നു ഇങ്ങനേ സ്വാതന്ത്ര്യം ഘോ
</lg><lg n="൧൦"> ഷിപ്പാൻ തന്നേ. എല്ലാ പ്രഭുക്കന്മാരും നിയമത്തിൽ പ്രവേശിച്ച സൎവ്വ
ജനവും താന്താന്റേ ദാസനെയും ദാസിയെയും ഇനി സേവിപ്പിക്കാതേ
കണ്ടു വെറുതേ അയച്ചുവിടത്തക്കവണ്ണം കേട്ടനിസരിച്ച് അയക്കയും
</lg><lg n="൧൧"> ചെയ്തു. പിന്നേടം അവർ തിരിഞ്ഞു വെറുതേ അയച്ചുവിട്ട ദാസീദാസ
ന്മാരെ മടക്കി വരുത്തി ദാസ്യം പിണെച്ച് അടക്കുകയും ചെയ്തു.

</lg>

<lg n="൧൨"> അപോൾ യഹോവയിൽനിന്നു യിറമിയാവിന്നു യഹോവാവചനം ഉ
</lg><lg n="൧൩"> ണ്ടായിതു: ഇസ്രയേലിൻ ദൈവമായ യഹോവ ഇപ്രകാരം പറയുന്നു:
നിങ്ങളുടേ പിതാക്കന്മാരെ ഞാൻ അടിമവീടകുന്ന മിസ്രദേശത്തുനിന്നു
</lg><lg n="൧൪"> പുറപ്പെടുവിച്ചന്നു ഞാൻ അവരോട് ഒരു നിയമം കഴിച്ചു, (൫ മോ. ൧൫,
൧൨) ഏഴാണ്ടു കഴിഞ്ഞാല്ല് നിങ്ങൾ ഓരോരുഥ്റ്റൻ എബ്രയൻ തന്നെ താൻ
നിണക്കു വിറ്റുപോയെങ്കിൽ സഹോദരനെ അയച്ചുവിടേണം, ആറാ
ണ്ടേ അവൻ സേവിക്കേണ്ടു, പിന്നേ അവനെ വെറുതേ വിടേണം എ
ന്നു നിശ്ചരിച്ചതിനെ പിതാക്കന്മാർ കേളാതേ എനിക്കു ചെവി ചായ്ക്കാ
</lg><lg n="൧൫"> തേയും പോയി. നിങ്ങളോ ഇന്നു തിരിഞ്ഞു എൻ കണ്ണിനു നേരായി
തോന്നുന്നതു ചെയ്തുകൊണ്ടു നിങ്ങളിൽ സ്വാതന്ത്ര്യം ഘോഷിച്ചു എന്നാമം
വിളിക്കപ്പെടുന്ന ആലയത്തിൽ എന്റേ മുമ്പാകേ നിയമം കഴിച്ചിരുന്നു.
</lg><lg n="൧൬"> അനന്തരം നിങ്ങൾ തിരിഞ്ഞു എന്നാമത്തെ ബാഹ്യമാക്കിക്കൊണ്ടു താ
ന്താൻ ഇഷ്ടമ്പോലേ പോവാൻ വെറുതേ അയച്ച ദാസീദാസന്മാരെ മട
</lg><lg n="൧൭"> ക്കിവരുത്തി ദാസ്യം പിണെച്ചടക്കിവെച്ചുവല്ലോ.— അതുകൊണ്ടു യ
ഹോവ പറയുന്നിതു: തന്താന്റേ സഹോദരനും കൂട്ടുകാരനും സ്വാത
ന്ത്ര്യം ഘോഷിപ്പാൻ തക്കവണ്ണം നിങ്ങൾ എന്നെ ചെവികൊണ്ടില്ല, ഇ
താ ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം ഘോഷിക്കുന്നതു വാളിന്നും മഹാരോഗ
ത്തിന്നും ക്ഷാമത്തിന്നും തന്നേ, ഭൂമിയിലേ സകലരാജ്യങ്ങൾക്കും ഞാൻ
നിങ്ങളെ മെയ്യേറുവാനും കൊടുക്കുന്നു എന്നു യഹോവയുടേ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/190&oldid=192053" എന്ന താളിൽനിന്ന് ശേഖരിച്ചത്