താൾ:GaXXXIV5 2.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 Jeremiah, XXXIII. യിറെമിയ ൩൩. അ.

<lg n="">രങ്ങളിലും തെക്കങ്കൂറ് ഊരുകളിലും ബിന്യമിൻദേശത്തും യരുശലേമിൻ
ചുറ്റങ്ങളിലും യഹൂദാനഗരങ്ങളിലും ഇനി ആട്ടിൻങ്കൂട്ടങ്ങൾ എണ്ണുന്നവ
ന്റേ കൈക്കീഴ് കടപ്പാറാകും എന്നു യഹോവ പറയുന്നു.

</lg>

<lg n="൧൪"> ദിവസങ്ങൾ ഇതാ വരുന്നു എന്നു യഹോവയുടേ അരുളപ്പാടു: ഞാൻ
ഇസ്രയേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും ഉരെച്ച നല്ല വാക്കിനെ നി
</lg><lg n="൧൫"> വൃത്തിയാക്കുന്ന ദിവസങ്ങൾ. ആ നാളുകളിലും ആ കാലത്തിലും ഞാൻ
ദാവീദിന്നു നീതിയുടേ തളിരിനേ മുളെപ്പിക്കും അവൻ ഭൂമിയിൽ ന്യായ
</lg><lg n="൧൬"> വും നീതിയും നടത്തും (൨൩,൬). അന്നാളുകളിൽ യഹൂദ രക്ഷപ്പെടും
യരുശലേം നിൎഭയമായി വസിക്കും, അവൾക്കു വിളിപ്പാനുള്ളതു ഞങ്ങളുടേ
</lg><lg n="൧൭"> നീതി യഹോവ എന്നാകും. എങ്ങനേ എന്നാൽ യഹോവ പറയുന്നിതു:
(൧രാജ. ൨,൪) ഇസ്രയേൽഗൃഹത്തിൻ സിംഹാസനത്തിൽ ഇരിപ്പാൻ ദാ
</lg><lg n="൧൮"> വിദിന്ന് ഒരു പുരുഷൻ അറ്റുപോക ഇല്ല. നാൾതോറും ഹോമം കഴി
പ്പാനും കാഴ്ച ധൂപിപ്പാനും ബലി അൎപ്പിപ്പാനും ലേവ്യപുരോഹിതന്മാൎക്കും
</lg><lg n="൧൯"> എന്റേ മുമ്പാകേ ഒരു പുരുഷൻ അറ്റു പോകയും ഇല്ല.— യഹോവാ
</lg><lg n="൨൦"> വചനം യിറമിയാവിന്നുണ്ടായിതു: യഹോവ ഇപ്രകാരം പറയുന്നു: ത
ത്സമയത്തു പകലും രാവും ഇല്ലാതവണ്ണം നിങ്ങൾ എന്റേ ദിവസനിയമ
</lg><lg n="൨൧"> ത്തെയും രാത്രിനിയമത്തെയും ഭഞ്ജിക്കും എങ്കിൽ, എൻ ദാസനായ ദാ
വിദിന്നു സിംഹാസനത്തിന്മേൽ വാഴുന്ന പുത്രൻ ഇല്ലാതവണ്ണം അവ
നോടും എന്നെ ശുശ്രൂഷിക്കുന്ന ലേവ്യപുരോഹിതന്മാരോടും ഉള്ള എൻ നി
</lg><lg n="൨൨"> യമവും കൂടേ ഭഞ്ജിക്കപ്പെടും. വാനസൈന്യം എണ്ണുവാനും കടൽമണൽ
അളപ്പാനും കഴിയാത്തപ്രകാരം തന്നേ എൻ ദാസനായ ദാവിദിൻ സന്ത
</lg><lg n="൨൩"> തിയെയും എന്നെ ശുശ്രൂഷിക്കുന്ന ലേവ്യരെയും ഞാൻ പെരുക്കും.— യ
</lg><lg n="൨൪"> ഹോവാവചനം യിറമിയാവിന്നു ഉണ്ടായിതു: യഹോവ തെരിഞ്ഞെടുത്ത
രണ്ടു കുലങ്ങളെയും അവൻ വെറുത്തുകളഞ്ഞു എന്ന് ഈ ജനം ചൊല്ലി
വരുന്നതു നീ കാണുന്നില്ലയോ? ഇങ്ങനേ അവർ എൻ ജനത്തെ ധിക്ക
</lg><lg n="൨൫"> രിച്ചു അതു അവൎക്കു ഇനി ഒരു ജാതി അല്ല എന്നു കാട്ടുന്നു. യഹോവ
പറയുന്നിതു: പകലിരവോടുള്ള എൻ നിയമം ഇല്ല എങ്കിൽ, വാനഭൂമി
</lg><lg n="൨൬"> കളുടേ വെപ്പുകളെ ഞാൻ വെച്ചില്ല എങ്കിൽ, ഞാൻ യാക്കോബിൻ
സന്തതിയേയും എൻ ദാസനായ ദാവിദിനെയും വെറുത്തിട്ടു അബ്രഹാം
ഇഛാൿ യാക്കോബ് എന്നവരുടേ സന്തതിയിൽ വാഴുന്നോരെ അവ
ന്റേ സന്തതിയിൽനിന്ന് എടുക്കുന്നതു മതിയാക്കിക്കളയും; അവരുടേ
അടിമയെ ഞാൻ മാറ്റി അവരെ കനിഞ്ഞുകൊള്ളുന്നുണ്ടു സത്യം.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/188&oldid=192043" എന്ന താളിൽനിന്ന് ശേഖരിച്ചത്