താൾ:GaXXXIV5 2.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 Jeremiah, XXVII. യിറമിയാ ൨൭. അ.

<lg n="">ലുത്തി അവനെ സേവിക്കുന്ന ജാതി ഏതായാലും ആയതിനെ ഞാൻ
തനതുനാട്ടിൽ പാൎപ്പിച്ചു അതിനെ കൃഷിചെയ്തു വസിപ്പാറാക്കും എന്നു
യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൨"> യഹൂദാരാജാവായ ചിദക്കീയാവോടും ഞാൻ ഈ എല്ലാ വാക്കുകൾക്കും
ഒത്തവണ്ണം സംസാരിച്ചു; ബാബേൽരാജാവിന്റേ നുകത്തിൽ നിങ്ങളു
ടേ കഴുത്തുകളെ ചെലുത്തി അവനെയും അവന്റേ ജനത്തെയും സേ
</lg><lg n="൧൩"> വിപ്പിൻ! എന്നാൽ ജീവിച്ചിരിക്കും. ബാബേൽരാജാവിനെ സേവി
ക്കാത്ത ജാതിക്കു യഹോവ ചൊല്ലിക്കൊടുത്തപ്രകാരം വാളാലും ക്ഷാമത്താ
ലും മഹാരോഗത്താലും മരിപ്പാൻ നിണക്കും നിൻ ജനത്തിനും തോന്നു
</lg><lg n="൧൪"> ന്നത് എന്തു? ബാബേൽരാജാവിനെ നിങ്ങൾ സേവിക്ക ഇല്ല എന്നു
നിങ്ങളോടു പറയുന്ന പ്രവാചകരുടേ വാക്കുകളെ കേൾക്കയും അരുതേ!
</lg><lg n="൧൫"> അവർ നിങ്ങളോടു പൊളി പ്രവചിക്കുന്നുവല്ലോ. ഞാനോ അവരെ
അയച്ചിട്ടില്ല എന്നു യഹോവയുടേ അരുളപ്പാട്ടു; ഞാൻ നിങ്ങളെ തള്ളി
ക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാദികളും കെട്ടുപോ
വാനും അത്രേ, അവർ എന്നാമത്തിൽ പൊളിയേ പ്രവചിക്കുന്നുളളു.

</lg>

<lg n="൧൬"> പുരോഹിതന്മാരോടും ഈ സകലജനത്തോടും ഞാൻ സംസാരിച്ചത്
എന്തെന്നാൽ; യഹോവ പറഞ്ഞിതു: അല്ലയോ യഹോവാലയത്തിലേ
ഉരുക്കൾ ഇപ്പോൾ വിരയ ബാബേലിൽനിന്നു വീണ്ടുവരും എന്നു നിങ്ങ
ളോടു പ്രവചിക്കുന്ന പ്രവാദികളുടേ വാക്കുകളെ കേൾക്കരുതേ! അവർ
</lg><lg n="൧൭"> നിങ്ങളോടു പൊളിയേ പ്രവചിക്കുന്നുള്ളു. അവരെ കേളാതെ ബാ
ബേൽ രാജാവിനെ സേവിച്ചു ജീവിപ്പിൻ! ഈ പട്ടണം ശൂന്യമായി
</lg><lg n="൧൮"> തീരുവാൻ എന്തു? അവരോ പ്രവാചകന്മാർ എങ്കിൽ യഹോവാവചനം അവ
രോടുണ്ടെങ്കിൽ യഹോവാലയത്തിലും യഹൂദാരാജാലയത്തിലും യരുശലേ
മിലും മിഞ്ചിനിൽക്കുന്ന ഉരുക്കൾ കൂട ബാബേലിലേക്കു ചെല്ലാതവണ്ണം അ
വർ സൈന്യങ്ങളുടയ യഹോവയോടു പക്ഷവാദം ചെയ്തുകൊൾവൂതാക.
</lg><lg n="൧൯"> കാരണം ബാബേൽരാജാവായ നബുകദ്രേചർ യോയക്കീമ്പുത്രനായ യ
ക്കോന്യ എന്ന യഹൂദരാജാവിനെയും യഹൂദയിലും യരുശലേമിലും ഉള്ള
ആഢ്യന്മാരെ ഒക്കയും യരുശലേമിൽനിന്നു ബാബേലിലേക്കു നിൎവ്വസി
</lg><lg n="൨൦"> പ്പിച്ചപ്പോൾ എടുക്കാതേ വെച്ച തൂണുകൾ (ചെമ്പു) കടൽ നാൽക്കാലി
വണ്ടികൾ മുതലായി ഈ പട്ടണത്തിൽ ശേഷിച്ചുള്ള ഉരുക്കളെ കുറിച്ചു
</lg><lg n="൨൧"> സൈന്യങ്ങളുടയ യഹോവ പറയുന്നിതു: യഹോവാലയത്തിലും യഹൂദാ
രാജാലയത്തിലും യരുശലേമിലും മിഞ്ചിനിൽക്കുന്ന ഉരുക്കളെ തൊട്ടു ഇസ്ര
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/172&oldid=191973" എന്ന താളിൽനിന്ന് ശേഖരിച്ചത്