താൾ:GaXXXIV5 2.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൭. അ. Jeremiah, XXVII. 165

൨൭. അദ്ധ്യായം.(—൨൯.)

അയൽനാടുകളോടും (൧൨), ചിദക്കീയാവോടും (൧൬) സൎവ്വജനത്തോടും
ബാബേൽനുകത്തെ സഹിക്കേണം എന്നു പ്രവചിച്ചതു.

<lg n="൧"> യോശിയ്യപുത്രനായ യോയാക്കീം (ചിദക്കീയാ) എന്ന യഹൂദാരാജാവു
വാണുതുടങ്ങുമ്പോൾ യഹോവയിൽനിന്നു യിറമിയാവിന്ന് ഈ വചനം
</lg><lg n="൨"> ഉണ്ടായി: യഹോവ പറയുന്നിതു: നിണക്കു കയറുകളും നുകത്തടിയും
</lg><lg n="൩"> ഉണ്ടാക്കി നിന്റേ കഴുത്തിൽ ഇട്ടുകൊൾക! പിന്നേ അവ യരുശലേ
മിൽ ചിദക്കിയ്യാ എന്ന യഹൂദാരാജാവിന്നടുക്കേ വന്ന ദൂതന്മാരുടേ കയ്യാൽ
എദോംരാജാവിന്നും മോവാ‌ബ്‌രാജാവിന്നും അമ്മോൻപുത്രരുടേ രാജാ
</lg><lg n="൪"> വിന്നും ചോർരാജാവിന്നും ചീദോൻരാജാവിന്നും കൊടുത്തയച്ചു, അവരെ
സ്വാമികളോടു പറയിച്ചു കല്പിക്കേണ്ടുന്നിതു: ഇസ്രയേലിൻ ദൈവമായ
</lg><lg n="൫"> സൈന്യങ്ങളുടയ യഹോവ പറയുന്നിതു: നിങ്ങളുടേ സ്വാമികളോടു
ഇപ്രകാരം പറവിൻ: ഞാൻ ഭൂമിയെയും ഭൂമിമേലുള്ള മനുഷ്യാദിപശു
ക്കളെയും എൻ വലിയ ഊക്കിനാലും നീട്ടിയ ഭുജത്താലും ഉണ്ടാക്കി എൻ
</lg><lg n="൬"> കണ്ണിനു ഉചിതൻ എന്നു തോന്നുന്നവനു കൊടുക്കുന്നുണ്ടു. ഇപ്പോൾ ഞാൻ
ഈ ദേശങ്ങളെ ഒക്കെയും എൻ ദാസനായ നബുകദ്രേചർ എന്ന ബാ
ബേൽരാജാവിൻ കൈക്കൽ കൊടുത്തിട്ടുണ്ടു, കാട്ടിലേ മൃഗവും കൂടേ അ
</lg><lg n="൭"> വനെ സേവിപ്പാൻ കൊടുത്തു. സകലജാതികളും അവനെയും അവ
ന്റേ പുത്രനെയും പൌത്രനെയും സേവിക്കും, അവന്റേ ദേശത്തിന്നും
കൂടേ ഊഴം വരുവോളം തന്നേ; അനന്തരം പല ജാതികളും മഹാരാജാ
</lg><lg n="൮"> ക്കന്മാരും അവനെയും സേവിപ്പിക്കും. ഇന്നോ ബാബേൽരാജാവായ
നബുകദ്രേചർ എന്നവനെ സേവിപ്പാനും ബാബേൽരാജാവിന്റേ നുക
ത്തിൽ കഴുത്ത് ഒതുക്കുവാൻ തോന്നാത്ത ജാതിയും രാജ്യവും ഏതായാലും
വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാരോഗംകൊണ്ടും ഞാൻ ആ ജാതിയെ
സന്ദൎശിക്കും, അവന്റേ കയ്യാൽ അവരെ ഒടുക്കുവോളവും; എന്നു യഹോ
</lg><lg n="൯"> വയുടേ അരുളപ്പാടു.- നിങ്ങളോ ബാബേൽരാജാവിനെ സേവിക്ക
യില്ല എന്നു നിങ്ങളോടു പറയുന്ന അങ്ങേ പ്രവാചകരെയും ലക്ഷണക്കാ
രെയും സ്വപ്നങ്ങളെയും അങ്ങേ ശകുനക്കാരെയും മന്ത്രവാദികളെയും
</lg><lg n="൧൦"> കേൾക്കരുതേ! അവർ പൊളി മാത്രം നിങ്ങളോടു പ്രവചിക്കുന്നതു
ഞാൻ നിങ്ങളെ നാട്ടിൽ നിന്നു അകറ്റി ആട്ടിക്കളവാനും നിങ്ങൾ കെ
</lg><lg n="൧൧"> ട്ടുപോവാനും തന്നേ. ബാബേൽരാജാവിന്റേ നുകത്തിൽ കഴുത്തു ചെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/171&oldid=191969" എന്ന താളിൽനിന്ന് ശേഖരിച്ചത്