താൾ:GaXXXIV5 2.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൭. അ. Isaiah, VII. 11

<lg n="൧൧"> കിത്സയായി എന്നു വരാതവണ്ണമേ". എന്നാറെ ഞാൻ "കൎത്താവേ എ
ത്രോടം" എന്നു പറഞ്ഞതിന്നു "ഊരുകൾ കുടിയാനില്ലാതേയും വീടുകൾ
</lg><lg n="൧൨"> ആളില്ലാതേയും തകൎന്നു നിലം പാഴായി മുടിഞ്ഞുപോകയും, യഹോവ
മനുഷ്യരെ അകറ്റീട്ടു ദേശത്തിന്നുള്ളിൽ ഒഴിവു മുഴുക്കയും ചെയ്യുംവരേ
</lg><lg n="൧൩"> തന്നേ. പിന്നേയും ദശാംശം അതിൽ ശേഷിച്ചാലും അതും തിരികേ
ദഹിപ്പാനത്രേ. മാവിലും കരിമരത്തിലും വെട്ടിയാൽ പിന്നേ മൂടു നി
ൽക്കുന്ന പോലേ വിശുദ്ധസന്തതി ആകുന്ന അതിന്റെ മൂടുണ്ടു താനും"
എന്നു പറകയും ചെയ്തു.

</lg>

IV. ൭. അദ്ധ്യായം. (-൧൨ അ.)

സുറിയസൈന്യം ആക്രമിക്കുന്ന സമയം (൨ നാള. ൨൮, ൬) ഭീതനായ രാ
ജാവിൽ വിശ്വാസധൈൎയ്യം കൊളുത്തുവാൻ (൧൦) യശയ്യാ ഇമ്മാനുവേലിൻ ജ
നനം ആകുന്ന അടയാളത്താൽ നാട്ടിനു ചില ആണ്ടുകളിൽ വരേണ്ടുന്ന രക്ഷ
യെ അറിയിച്ച ശേഷം (൧൭) അശ്ശൂർ പിന്നേയും വരുത്തേണ്ടും കലാപത്തെയും
വൎണ്ണിച്ചു (൮,൧) മറ്റൊരു ശിശുജനനത്താൽ ദമഷ്ക്കിനും ശമൎയ്യെക്കും തട്ടുന്ന
പരിഭവം സൂചിപ്പിച്ചതു (കാലം. ക്രി. മു. ൭൪൨).

<lg n="൧"> ഉജ്ജീയാവിൻ പുത്രനായ യോഥാമിൻ പുത്രനായ ആഹാജ് എന്ന യഹൂ
ദരാജവിന്റെ നാളുകളിൽ ഉണ്ടായിതു. അറാം രാജാവായ രചീനും
രമല്യാവിൻ പുത്രനായ പെഖഃ എന്ന് ഇസ്രയേൽരാജാവും പോരിന്നായി
യരുശലേമിനെക്കൊള്ളേ കരേറി വന്നു അതിൽ പോരാടുവാൻ കഴി
</lg><lg n="൨"> ഞ്ഞില്ല താനും. അപ്പോൾ "എഫ്രയിമിൽ അറാം പാളയം ഇറങ്ങി" എ
ന്നു ദാവീദ്ഗൃഹത്തിന്നു വാൎത്ത വന്നപ്പോൾ അവന്നും സ്വജനത്തിന്നും
കാറ്റിന്മുമ്പിൽ കാട്ടുമരങ്ങൾ ഇളകും പോലേ ഹൃദയങ്ങൾ ഇളകിപ്പോയി.
</lg><lg n="൩"> എന്നാറേ യഹോവ യശയ്യാവിനോടു പറഞ്ഞിതു: ആഹാജിനെ എതിരേ
ൽപാൻ നീയും നിൻ പുത്രനായ ശയാർയശൂബ് (ശേഷിപ്പു മനംതിരിയും)
എന്നവനുമായി മേൽക്കുളത്തിന്റെ തോട്ടിൻ അറ്റത്തിലേക്കു വെളുത്തേട
</lg><lg n="൪൩"> ത്തേ നിരത്തിന്മേൽ പുറപ്പെട്ടു പോയി. അവനോടു പറയേണ്ടതു:
സൂക്ഷിച്ചുകൊണ്ട് അമൎന്നിരിക്ക, രചീന്നും അറാമിന്നും രമല്യാപുത്രന്നും
കോപം ജ്വലിക്കയിൽ ഈ പുകെക്കുന്ന രണ്ടു കൊള്ളിത്തുണ്ടുകൾക്കു ഭയ
</lg><lg n="൫"> പ്പെടുകയും നിന്റെ ഹൃദയം പതുത്തുപോകയും അരുതേ. അറാമും രമ
</lg><lg n="൬"> ല്യാപുത്രനോട് എഫ്രയീമും നിന്നെ ചൊല്ലി തിന്മ മന്ത്രിച്ചു. "നാം യ
ഹൂദ്യയിൽ കരേറി അതിനെ ഞെട്ടിച്ചു വശമാക്കിക്കൊണ്ടു തബ്യേൽപുത്ര

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/17&oldid=191641" എന്ന താളിൽനിന്ന് ശേഖരിച്ചത്