താൾ:GaXXXIV5 2.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൬. അ. Jeremiah, XXVI. 163

<lg n=""> വാലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകലയഹൂദാനഗരങ്ങളോടും പറ
വാൻ ഞാൻ നിന്നോടു കല്പിക്കുന്ന എല്ലാവചനങ്ങളെയും ഒരു
</lg><lg n="൩"> വാക്കും കുറെക്കാതേ ഉരെക്ക! പക്ഷേ അവർ കേട്ടു താന്താന്റേ ദുൎവ്വഴിയെ
വിട്ടു തിരിയും എന്നാൽ ഞാൻ അവരെ പ്രവൃത്തികളുടേ ദോഷം നിമിത്തം
</lg><lg n="൪"> ചെയ്‌വാൻ ഭാവിച്ച തിന്മയെ ചൊല്ലി അനുതപിക്കിലും ആം. അവരോ
ടു പറക: യഹോവ പറയുന്നിതു: ഞാൻ നിങ്ങൾക്കു മുൻവെച്ച എൻ
</lg><lg n="൫"> ധൎമ്മവെപ്പിൽ നടപ്പാനും, ഞാൻ നിങ്ങളിൽ പുലരേ അയച്ചു നിങ്ങൾ
കേളാഞ്ഞിട്ടും നിയോഗിച്ചു പോന്ന പ്രവാചകന്മാരാകുന്ന എന്റേ ദാസ
ന്മാരുടേ വാക്കുകളെ കേൾപ്പാനും നിങ്ങൾ എനിക്കു ചെവി തരാഞ്ഞാൽ,
</lg><lg n="൬"> ഞാൻ ഈ ആലയത്തെ ശിലോവിനു സമമാക്കി ഈ പട്ടണത്തെ ഭൂമി
</lg><lg n="൭"> യിലേ സകലജാതികൾക്കു ശാപവും ആക്കിവെക്കും. എന്നീ വാക്കുകളെ
യിറമിയാ യഹോവാലയത്തിൽ പറയുന്നതു പുരോഹിതന്മാരും പ്രവാച
കരും സൎവ്വജനവും കേട്ടു.

</lg>

<lg n="൮"> സൎവ്വജനത്തോടും ഉരെപ്പാൻ യഹോവ കല്പിച്ചതു ഒക്കയും യിറമിയാ
ചൊല്ലി തീൎന്നപ്പോഴേക്കു പുരോഹിതന്മാരും പ്രവാചകരും സൎവ്വജനവും
</lg><lg n="൯"> അവനെ പിടിച്ചു "നീ മരിക്കേ ഉള്ളു" എന്നു പറഞ്ഞു. "ഈ ആലയം
ശീലോവിനു സമവും ഈ പട്ടണം കുടിയില്ലാതേ ശൂന്യവും ആകും എ
ന്നു യഹോവാനാമത്തിൽ പ്രവചിപ്പാൻ എന്തു?" എന്നു ചൊല്ലിയാറേ പു
രുഷാരം എല്ലാം യഹോവാലയത്തിൽ യിറമിയാവെ കൊള്ളേ കൂടി.
</lg><lg n="൧൦"> ഈ അവസ്ഥ യഹൂദാപ്രഭുക്കന്മാർ കേട്ടു രാജഭവനത്തിൽ നിന്നു യഹോ
വാലയത്തിൽ കരേറിച്ചെന്നു പുതിയ യഹോവാഗോപുരത്തിൻ പ്രവേശ
</lg><lg n="൧൧"> ത്തിൽ യോഗം ഇരുന്നു. അപ്പോൾ പുരോഹിതപ്രവാചകന്മാരും പ്രഭു
ക്കളോടും സൎവ്വജനത്തോടും: ഈ ആൾ മരണയോഗ്യൻ; നിങ്ങടേ ചെ
വികൾകൊണ്ടു കേട്ട പ്രകാരം അവൻ ഈ പട്ടണത്തിന്നു നേരേ പ്രവ
ചിച്ചുവല്ലോ എന്നുപറഞ്ഞു.

</lg>

<lg n="൧൨"> യിറമിയാ എല്ലാപ്രഭുക്കളോടും സൎവ്വജനത്തോടും പറഞ്ഞു: നിങ്ങൾ
കേട്ടവാക്കുകൾ ഒക്കയും ഈ ആലയത്തിന്നും പട്ടണത്തിന്നും നേരേ
</lg><lg n="൧൩"> പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങളു
ടേ വഴികളെയും പ്രവൃത്തികളെയും നന്നാക്കി നിങ്ങടേ ദൈവമായ യ
ഹോവയുടേ ശബ്ദത്തെ കേട്ടുകൊൾവിൻ! എന്നാൽ യഹോവ നിങ്ങൾക്കു
</lg><lg n="൧൪"> വിരോധമായി ഉരെച്ച തിന്മയെ ചൊല്ലി അനുതപിക്കും. ഞാനോ ഇ
താ നിങ്ങടേ കൈക്കൽ ഇരിക്കുന്നു. നിങ്ങളുടേ കണ്ണിനു നല്ലതും ഉചി
</lg>11*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/169&oldid=191965" എന്ന താളിൽനിന്ന് ശേഖരിച്ചത്