താൾ:GaXXXIV5 2.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൫. അ. Jeremiah, XXV. 61

<lg n="൧൪"> സാക്ഷാൽ അവരെ കൂടേ പല ജാതികളും മഹാരാജാക്കന്മാരും സേവി
പ്പിക്കും, അവരുടേ വേലെക്കും കൈക്രിയെക്കും തക്കവണ്ണം ഞാൻ അവ
ൎക്കു പകരം വിട്ടും

</lg>

<lg n="൧൫"> എങ്ങനേ എന്നാൽ ഇസ്രയേലിൻ ദൈവമായ യഹോവ എന്നോടു പ
റഞ്ഞിതു: ഈ ക്രോധവീഞ്ഞിൻ പാത്രത്തെ എൻ കൈയിൽനിന്നു വാങ്ങി
ഞാൻ നിന്നെ അയക്കുന്ന സകലജാതികളെയും അതിനെ കുടിപ്പിക്ക,
</lg><lg n="൧൬"> അവർ കുടിച്ചു ഞാൻ അവരുടേ ഇടയിൽ അയക്കുന്ന വാളിന്നു ചഞ്ചാടി
</lg><lg n="൧൭"> ഭ്രാന്തുപിടിച്ചു നടപ്പാനായി തന്നേ. എന്നാറേ ഞാൻ പാനപാത്രത്തെ
യഹോവകയ്യിൽനിന്നു വാങ്ങി യഹോവ എന്നെ അയച്ച സകലജാതിക
</lg><lg n="൧൮"> ളെയുംകുടിപ്പിച്ചു: യരുശലേമെയും യഹൂദാനഗരങ്ങളെയും അവളുടേ
രാജാക്കൾ പ്രഭുക്കളെയും (കുടിപ്പിച്ചു) ഇന്നു കാണുംപോലേ അവരേ
</lg><lg n="൧൯"> ഇടിവും വിസ്മയവും ഊളയിടുന്നതും ശാപവും ആക്കിവെപ്പാൻ; മിസ്ര
യിലേ രാജാവായ ഫറോവിനെയും അവന്റേ ഭൃത്യരേയും പ്രഭുക്കളെയും
</lg><lg n="൨൦"> സൎവ്വജനത്തെയും; വൎണ്ണസങ്കരത്തെയും ഒക്കയും ഊച്ച്ദേശത്തിലേ എ
ല്ലാ രാജാക്കളെയും, അഷ്ക്കലോൻ ഘജ്ജ എക്രോൻ അഷ്ടോദിലേ ശേഷി
</lg><lg n="൨൧"> പ്പോടും കൂടേ ഫലിഷ്ടനാട്ടിലേ സകലരാജാക്കന്മാരെയും; എദോമിനെയും
</lg><lg n="൨൨"> മോവാബെയും അമ്മോൻപുത്രന്മാരെയും; ചോരിലേ എല്ലാ രാജാക്ക
ളെയും ചീദോനിലേ എല്ലാ രാജാക്കളെയും കടലക്കരേ ദ്വീപുകളിലേ
</lg><lg n="൨൩"> അരചന്മാരെയും; ദദാൻ തേമാ ബൂജ എന്നവരെയും മുന്തല ചിരെച്ചു
</lg><lg n="൨൪"> വെച്ച ഏവരെയും; അറവിലേ സകലരാജാക്കളെയും മരുവാസികളായ
</lg><lg n="൨൫"> വൎണ്ണസങ്കരത്തിന്റേ സകലരാജാക്കളെയും; ജിമ്രിരാജാക്കൾ ഒക്കയും
</lg><lg n="൨൬"> ഏളാം രാജാക്കൾ ഒക്കയും മാദായി രാജാക്കൾ ഒക്കയും; വടക്കു തമ്മിൽ
സമീപത്തും ദൂരത്തും ഉള്ള സകലരാജാക്കളെയും ഭൂമിമേലുള്ള ലോകരാജ്യ
ങ്ങളെ എപ്പേരെയും (കുടിപ്പിക്ക). ശേശകിലേ (ബാബേലിലേ) രാജാവ്
</lg><lg n="൨൭"> അവരുടേ ശേഷം കുടിക്കയും ചെയ്യും.— ആയവരോടു നീ പറക:
സൈന്യങ്ങളുടയ യഹോവ എന്ന ഇസ്രയേലിൻ ദൈവം ചൊല്ലുന്നിതു:
കുടിച്ചു മദിച്ചു കക്കുവിൻ! ഞാൻ നിങ്ങളുടേ ഇടയിൽ അയക്കുന്ന വാളി
</lg><lg n="൨൮"> ന്നു വീണു എഴുനീൽക്കാതേ പോവിൻ! നിൻ കയ്യിൽനിന്നു പാത്രത്തെ
വാങ്ങി കുടിപ്പാൻ അവർ മറുക്കുന്നു എങ്കിലോ അവരോടു പറക: സൈ
</lg><lg n="൨൯">ന്യങ്ങളുടയ യഹോവ പറയുന്നിതു: നിങ്ങൾ കുടിക്കേവേണ്ടു. കാരണം
എൻ നാമം വിളിക്കപ്പെടുന്ന ഈ പട്ടണത്തിൽ ഞാൻ ഇതാ തിന്മചെ
യ്‌വാൻ തുടങ്ങുന്നു. പിന്നേ നിങ്ങൾ കേവലം ശിക്ഷയില്ലാതേ പോകയോ?
</lg>11

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/167&oldid=191960" എന്ന താളിൽനിന്ന് ശേഖരിച്ചത്