താൾ:GaXXXIV5 2.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 Jeremiah, XXV. യിറമിയാ ൨൫. അ.

<lg n="൩">യിറമിയാ യഹൂദയിലേ സൎവ്വജനത്തോടും യരുശലേമിലേ സകലനിവാ
സികളോടും ഉരെച്ചതാവിതു:

</lg>

<lg n="൩"> ആമോൻപുത്രനായ യോശിയ്യാവെന്ന യഹൂദാരാജാവിന്റേ പതിമ്മൂ
ന്നാം ആണ്ടുമുതൽ ഇന്നാൾവരേയും ഈ ൨൩ ആണ്ടെല്ലാം യഹോവാവ
ചനം എന്നോട് ഉണ്ടായിട്ടു ഞാൻ പുലരേ നിങ്ങളോടു ഉരെച്ചുപോന്നി
</lg><lg n="൪"> ട്ടും നിങ്ങൾ കേട്ടില്ല. യഹോവാപ്രവാചകരായ തന്റേ സകലദാസ
ന്മാരെയും പുലരേ നിങ്ങൾക്കായി അയച്ചുവന്നിട്ടും നിങ്ങൾ കേട്ടില്ല ശ്ര
</lg><lg n="൫"> വിപ്പാൻ, ചെവികളെ ചായ്ച്ചതും ഇല്ല. അവനവൻ തന്റേ ദുൎവ്വഴിയെ
യും നിങ്ങടേ പ്രവൃത്തികളുടേ ദോഷത്തെയും വിട്ടു തിരിഞ്ഞുകൊൾവിൻ!
എന്നാൽ യഹോവ നിങ്ങൾക്കും പിതാക്കന്മാൎക്കും കൊടുത്ത ദേശത്തു യുഗാ
</lg><lg n="൬"> ദിമുതൽ യുഗാന്തത്തോളം വസിക്കും എന്നും, അന്യദേവകളെ സേവി
പ്പാനും നമസ്ക്കരിപ്പാനും പിഞ്ചെല്ലായ്‌വിൻ! നിങ്ങളുടേ കൈക്രിയകൊണ്ടു
എന്നെ മുഷിപ്പിച്ചാൽ നിങ്ങൾക്കു ഞാൻ തിന്മ ചെയ്യായ്‌വാൻ തന്നേ എന്നും
</lg><lg n="൭"> (അവർപറഞ്ഞുവല്ലോ). നിങ്ങളോ നിങ്ങൾക്കു തിന്മെക്കായിട്ടു അങ്ങേ
കൈക്രിയകൊണ്ടു എന്നെ മുഷിപ്പിപ്പാൻ തന്നേ എന്നെ കേളാതേപോ
</lg><lg n="൮"> യി എന്നു യഹോവയുടേ അരുളപ്പാടു.— അതുകൊണ്ടു സൈന്യങ്ങളു
ടയ യഹോവ പറയുന്നിതു: എൻ വചനങ്ങളെ നിങ്ങൾ കേളായ്കയാൽ,
</lg><lg n="൯"> ഞാൻ ഇതാ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും ചേൎത്തു എൻ
ദാസനായ നബുകദ്രേചർ എന്ന ബാബേൽ രാജാവിനെയും (നിമന്ത്രിച്ചു)
ഈ ദേശത്തിന്മേലും അതിലേ കുടിയാർമേലും ചുറ്റുള്ള ഈ എല്ലാ ജാതി
കളുടേ മേലും ആയവരെ വരുത്തിക്കൊണ്ടു ഇവരെ പ്രാവിക്കളകയും
(നാടുകളെ) വിസ്മയവും ചീറ്റുന്നതും യുഗാന്തരയിടിവുകളും ആക്കി,
</lg><lg n="൧൦"> (൧൬,൯) സന്തോഷാനന്ദങ്ങളുടേ ശബ്ദവും മണവാളന്റേ ശബ്ദവും പു
തിയപെണ്ണിൻ ശബ്ദവും തിരിക്കല്ലിൻ ഒച്ചയും വിളക്കിൻ വെളിവും ഇ
വയിൽ കെടുത്തുകളകയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൧"> ഈ നാട് ഒക്കയും കാടായി പാഴായ്പ്പോകം, ഈ ജാതികൾ ബാബേൽ
രാജാവിനെ എഴുപത്താണ്ടു സേവിക്കയും ചെയ്യും.

</lg>

<lg n="൧൨"> എഴുപത്താണ്ടു തികഞ്ഞാലോ ഞാൻ ബാബേൽരാജാവിലും ആ ജാതി
യിലും കല്ദ യദേശത്തിലും അവരുടേ കുറ്റത്തെ സന്ദൎശിച്ചു അതിനെ എ
</lg><lg n="൧൩"> ന്നേക്കും പാഴിടങ്ങൾ ആക്കിവെക്കും. ആ നാട്ടിന്മേൽ ഞാൻ ഉരെച്ച
എല്ലാ വചനങ്ങളെയും യിറമിയാ സകലജാതികളുടേ മേൽ പ്രവചിച്ചിട്ടു
ഈ പുസ്തകത്തിൽ എഴുതിവെച്ചതു ഒക്കയും ഞാൻ അതിന്മേൽ വരുത്തും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/166&oldid=191958" എന്ന താളിൽനിന്ന് ശേഖരിച്ചത്