താൾ:GaXXXIV5 2.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൨. അ. Jeremiah, XXII. 153

<lg n="൧"> യഹോവ പറഞ്ഞിതു: യഹൂദാരാജാലയത്തേക്ക് ഇറങ്ങിച്ചെന്നു ഈ
</lg><lg n="൨"> വചനത്തെ അവിടേ ഉരെക്ക. അല്ലയോ ദാവീദിൻ സിംഹാസനത്തിൽ
ഇരിക്കുന്ന യഹൂദാരാജാവായുള്ളോവേ നീയും നിന്റേ ഭൃത്യന്മാരും ഈ
വാതിലുകളൂടേ പൂകുന്ന നിന്റേ ജനവുമായി യഹോവാവചനം കേൾക്ക.
</lg><lg n="൩"> യഹോവ പറഞ്ഞിതു: ന്യായവും നീതിയും നടത്തിക്കൊണ്ടു പിടിച്ചുപറി
അനുഭവിച്ചവനെ പീഡിപ്പിക്കുന്നവന്റേ കയ്യിൽനിന്നു ഉദ്ധരിപ്പിൻ!
പരദേശി അനാഥൻ വിധവ ഇവരെ അതിക്രമിച്ചും വലെച്ചും പോകാ
തേയും ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരിയാതേയും ഇരിപ്പിൻ.
</lg><lg n="൪"> ഈ വാക്കു നിങ്ങൾ ഉള്ളവണ്ണം ചെയ്താൽ (൧൭, ൨൭) ദാവീദിൻ സിംഹാ
സനത്തിൽ ഇരിക്കുന്ന രാജാക്കന്മാർ രഥവും കുതിരയും ഏറി താന്താന്റേ
</lg><lg n="൫"> ഭൃത്യരും ജനവുമായി ഈ മാടത്തിൻ വാതിലുകളിൽ കടക്കും. ഈ വാക്കു
കളെ നിങ്ങൾ കേളായ്കിലോ എന്നാണ സത്യം ഈ മാടം പാഴ്നിലമായ്
</lg><lg n="൬"> ത്തീരും എന്നു യഹോവയുടേ അരുളപ്പാടു— യഹൂദാരാജാലയത്തെ കു
റിച്ചാകട്ടേ യഹോവ പറയുന്നിതു: നീ എനിക്കു ഗില്യാദ് (വനവും) ലി
ബനോന്റേ ശിഖരവും ആയിട്ടും എന്നാണ നിന്നെ മരുവും കുടിയില്ലാ
</lg><lg n="൭"> ത്ത ഊരുമാക്കിവെക്കും. നിണക്ക് എതിരേ സംഹാരികളെ അവനവ
ന്റേ ആയുധങ്ങളുമായി ഞാൻ സംസ്കരിക്കുന്നു, അവർ നിന്റേ ദേവദാ
</lg><lg n="൮"> രുക്കാതൽ മുറിച്ചു തീയിൽ വീഴ്ത്തും. പല ജാതികളും ഈ പട്ടണത്തിൽ
കടന്നു "ഈ വലിയ പട്ടണത്തെ യഹോവ ഇങ്ങനേ ചെയ്‌വാൻ എന്തു
</lg><lg n="൯"> മൂലം"? എന്നു തങ്ങളിൽ പറയുമ്പോൾ, അവർ സ്വദൈവമായ
യഹോവയുടേ നിയമത്തെ ഉപേക്ഷിച്ചു അന്യദേവകളെ നമസ്ക്കരിച്ചു
സേവിച്ച മൂലം എന്നു പറകയും ആം.

</lg>

<lg n="൧൦"> മരിച്ച (യോശിയ്യാവെ) ചൊല്ലി കരകയും തൊഴിക്കയും ഒല്ല; പോയി
ക്കളയുന്നവനെ ചൊല്ലി കരകേ വേണ്ടു, അവൻ ഇനി മടങ്ങി വരികയും
</lg><lg n="൧൧"> ജന്മദേശത്തെ കാൺങ്കയും ഇല്ലല്ലോ. യോശീയാപുത്രനായി യോശീയാ
എന്ന പിതാവിൻ സ്ഥാനത്തു വാണ ശേഷം ഈ സ്ഥലത്തു നിന്നു പുറ
പ്പെട്ടുപോയ യഹൂദാരാജാവായ ശല്ലൂമിനെക്കൊണ്ടാകട്ടേ യഹോവ പറ
</lg><lg n="൧൨"> യുന്നിതു: അവൻ ഇവിടേക്കു മടങ്ങി വരിക ഇല്ല. ഈ ദേശത്തെ ഇ
നി കാണാതേ നിൎവ്വസിപ്പിച്ചാക്കിയ സ്ഥലത്തു മരിക്കേ ഉള്ളൂ.
</lg><lg n="൧൩"> നീതികേടുകൊണ്ടു തനിക്കു മാടവും ന്യായക്കേടുകൊണ്ടു മാളികകളും തീ
ൎത്തുകൊണ്ടു, കൂട്ടരെ വെറുതേ പണി എടുപ്പിച്ചു അവനവനു കൂലി കൊ
</lg><lg n="൧൪"> ടുക്കാതേ കണ്ടു: "എനിക്കു വിശാലമാടവും ഇടമ്പെട്ട മാളികകളും തീ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/159&oldid=191944" എന്ന താളിൽനിന്ന് ശേഖരിച്ചത്