താൾ:GaXXXIV5 2.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൬. അ. Jeremiah XVI. 143

<lg n="൧൨">കൊണ്ടും, അപ്പന്മാരെക്കാൾ നിങ്ങൾ ഏറ്റം വല്ലായ്മ ചെയ്തു എന്നെ
കേളാതേ താന്താൻ ദുൎമ്മനസ്സിൻ ശാഠ്യത്തെ ഇന്നും പ്രമാണിച്ചു നടക്ക
</lg><lg n="൧൩">കൊണ്ടും, ഞാൻ നിങ്ങളെ ഈ ദേശത്തിൽനിന്നു നിങ്ങളും അപ്പന്മാരും
അറിയാത്ത ദേശത്തേക്കു ചാട്ടും; അവിടേ നിങ്ങൾ ഞാൻ കാരുണ്യം ത
രായ്കയാൽ രാവും പകലും അന്യദേവകളെ സേവിക്കയും ആം എന്നു യ
</lg><lg n="൧൪">ഹോവയുടേ അരുളപ്പാടു.- ആയതുകൊണ്ടു ഇസ്രയേൽപുത്രന്മാരെ മി
</lg><lg n="൧൫">സ്രദേശത്തുനിന്നു കരേറ്റിയ യഹോവാജീവനാണ എന്നല്ല, വടക്കേ
ദിക്കിൽനിന്നും അവരെ തള്ളിവിട്ട സൎവ്വദേശങ്ങളിൽനിന്നും ഇസ്രയേൽ
പുത്രന്മാരെ കരേറ്റിയ യഹോവാജീവനാണ എന്നത്രേ പറയുന്ന നാളു
കൾ ഇതാ വരുന്നു. ഞാൻ അവരെ പിതാക്കന്മാൎക്കു കൊടുത്ത അവരു
ടേ നാട്ടിലേക്കു മടക്കി വരുത്തും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൬">കണ്ടാലും ഞാൻ പലമീൻപിടിക്കാരെയും (ആളയച്ചു) വരുത്തുന്നു,
ഇവർ അവരെ പിടിക്കും; അതിൽപിന്നേ പലനായാട്ടുകാരെയും വരു
ത്തുന്നു, ഇവർ അവരെ എല്ലാ മലയിൽനിന്നും എല്ലാ കുന്നിൽനിന്നും പാ
റപ്പിളൎപ്പുകളിൽനിന്നും നായാടും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൭">എങ്ങനേ എന്നാൽ എന്റേ കണ്ണുകൾ അവരുടേ സകലവഴികളിലും ആ
കുന്നു, ഇവ എന്മുമ്പിൽ നിന്നു മറഞ്ഞവ അല്ല, അവരുടേ കുറ്റം എൻ
</lg><lg n="൧൮">കണ്ണുകൾക്കു ഒളിച്ചു കിടക്കയും ഇല്ല. ഒന്നാമതു ഞാൻ അവരുടേ കുറ്റ
ത്തിന്നും പാപത്തിന്നും ഇരട്ടിച്ചു പകരം ചെയ്യം, അവരുടേ വെറുപ്പുക
ളുടേ പിണംകൊണ്ട് എൻ ദേശത്തെ ബാഹ്യമാക്കി അറെപ്പുകൾകൊണ്ടു
</lg><lg n="൧൯">എൻ അവകാശത്തെ നിറെച്ചതിനാൽതന്നേ.- എന്റേ ഊക്കും കോ
ട്ടയും ഞെരിക്കനാളിൽ ശരണവും ആയ യഹോവേ ഭൂമിയുടേ അറ്റങ്ങ
ളിൽനിന്നു ജാതികൾ വന്നു നിന്നോടു ചേൎന്നു: ഹോ ഞങ്ങടേ അപ്പന്മാ
ൎക്ക് അടങ്ങി വന്നതു പൊളിയും മായയും അത്രേ, അവയിൽ പ്രയോജ
</lg><lg n="൨൦">നം ഉള്ളോൻ ഇല്ല എന്നു പറയും. മനുഷ്യൻ തനിക്കു ദേവന്മാരെ ഉണ്ടാ
</lg><lg n="൨൧">ക്കുമോ? അവ ദേവന്മാരല്ല താനും. അതുകൊണ്ട് ഇക്കുറി ഞാൻ അ
വൎക്ക് ഒന്ന് ഇതാ ഗ്രഹിപ്പിക്കുന്നു: എൻ കയ്യും വീൎയ്യവും ഗ്രഹിപ്പിച്ചിട്ടു
എൻ നാമം യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൧൭, ൧">യഹൂദയുടേ പാപം ഇരിമ്പാണി കൊണ്ടു അവരുടേ ഹൃദയപ്പലകമേൽ
എഴുതി വൈരമുനയാൽ നിങ്ങടേ ബലിപീഠങ്ങളുടേ കൊമ്പുകളിലും വ
</lg><lg n="൨">രെച്ചു കിടക്കുന്നു. പച്ചമരവും ഉയൎന്ന കുന്നുകളും കാണുന്തോറും സ്വപു
ത്രരെ ഓൎക്കും പോലേ തങ്ങളുടേ പീഠങ്ങളെയും ശ്രീത്തൂണുകളെയും (ഓ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/149&oldid=191923" എന്ന താളിൽനിന്ന് ശേഖരിച്ചത്