താൾ:GaXXXIV5 2.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൫. അ. Jeremiah, XV. 141

<lg n="൧൦"> അയ്യോ എന്റമ്മേ ഈ വ്യവഹാരക്കാരനും സൎവ്വലോകത്തിന്നു വിവാ
ദക്കാരനും ആയവനെ പെറുകകൊണ്ടു എനിക്കു ഹാ കഷ്ടം! ഞാൻ ക
ടംകൊണ്ടിട്ടും ഇല്ല എനിക്കു തന്നിട്ടും ഇല്ല എങ്കിലും എല്ലാവരും എന്നെ
</lg><lg n="൧൧"> ശപിക്കുന്നു.- യഹോവ പറഞ്ഞു: നന്നാവാൻ ഞാൻ നിന്നെ താങ്ങു
ന്നുണ്ടു സത്യം, ദുഷ്കാലത്തും ഞെരിക്കക്കാലത്തും ശത്രുവിനെ നിന്നോടു
</lg><lg n="൧൨"> പ്രാൎത്ഥിപ്പിക്കുന്നുണ്ടു. വടക്കൻ ഇരിമ്പും ചെമ്പും ആയ ലോഹം ഒടി
</lg><lg n="൧൩"> യുമോ? (യഹൂദേ) നിന്റേ സകല പാപങ്ങൾ നിമിത്തം ഞാൻ അങ്ങേ
എല്ലാ അതിരുകളിലും നിന്റേ മുതലും ഭണ്ഡാരങ്ങളും കൊള്ളയാക്കിക്കൊ
</lg><lg n="൧൪"> ടുത്തു, ശത്രുക്കളെ കൊണ്ടു നീ അറിയാത്തൊരു ദേശത്തേക്കു കടത്തി
ക്കും (൫ മോശ ൩൨, ൨൨) കാരണം എൻ കോപത്തിൽ തീ കത്തി നിങ്ങ
ളുടേ മേൽ എരിയുന്നു.

</lg>

<lg n="൧൫"> അല്ലയോ യഹോവേ നീ അറിയുന്നു! എന്നെ ഓൎത്തു സന്ദൎശിച്ചു എ
ന്നെ പിന്തുടരുന്നവരിൽ പ്രതിക്രിയ ചെയ്തുതരിക! നിൻ ദീൎഘശാന്ത
തെക്കു തക്കവണ്ണം എന്നെ എടുത്തുകളയൊല്ല, ഞാൻ നിന്നിമിത്തം നിന്ദ
</lg><lg n="൧൬"> ചുമക്കുന്ന പ്രകാരം അറിയേണമേ! നിന്റേ വാക്കുകൾ കിട്ടിയ ഉട
നേ ഞാൻ അവ തിന്നു, സൈന്യങ്ങളുടേ ദൈവമായ യഹോവേ തിരു
നാമം എന്മേൽ വിളിക്കപ്പെട്ടതാൽ നിന്റേ വാക്കുകൾ എനിക്ക് ആനന്ദ
</lg><lg n="൧൭"> വും ഹൃദയസന്തോഷവും ആയിത്തീൎന്നു. ചിരിക്കുന്നവരുടേസംഘത്തിൽ
ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല, തിരുക്കൈ ഹേതുവായി തനിച്ചിരുന്നതു
</lg><lg n="൧൮"> നീ വ്യസനംകൊണ്ടു എന്നെ നിറെക്കയാൽ തന്നേ. എന്റേ ദുഃഖം ഇ
ളയാത്തതും മുറിവു പൊറുപ്പാൻ തോന്നാതോളം കൊടുതും ആയ്ത്തീരു
വാൻഎന്തു? എനിക്കു നീ ചതിപ്പുഴെക്കും നിശ്ചയം ഇല്ലാത്ത വെള്ള
ത്തിനും ഒത്തുപോകുമോ?

</lg>

<lg n="൧൯"> എന്നതുകൊണ്ടു യഹോവ പറയുന്നിതു: നീ മടങ്ങിവന്നാൽ നിന്നെ
എന്മുമ്പിൽ നില്പാൻ ഞാൻ മടങ്ങിക്കും, പിന്നേ നീ വിലയേറിയതിനെ
നിസ്സാരമായതിൽനിന്നു വേറാക്കിയാൽ എന്റേ വായിപോലേ ആകും,
</lg><lg n="൨൦"> അവർ നിങ്കലേക്കു തിരിയും നീ അവരിലേക്കു തിരികയും ഇല്ല. ഈ
ജനത്തിന്നു ഞാൻ നിന്നെ ചെമ്പുമതിലാക്കും. നിന്നോടു പൊരുതാലും
അവൎക്കു ആവതു കാൺങ്കയില്ല; ഞാനാകട്ടേ നിന്നെ രക്ഷിപ്പാനും ഉദ്ധരി
</lg><lg n="൨൧"> പ്പാനും നിന്നോടു കൂടേ ഉണ്ടു എന്നു യഹോവയുടേ അരുളപ്പാടു. ദുൎജ്ജ
നങ്ങളുടേ കയ്യിൽനിന്നു ഞാൻ നിന്നെ ഉദ്ധരിക്കയും പ്രൌഢന്മാർ കര
ത്തിൽനിന്നു വീണ്ടുകൊൾകയും ചെയ്യും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/147&oldid=191919" എന്ന താളിൽനിന്ന് ശേഖരിച്ചത്