താൾ:GaXXXIV5 2.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൪. അ. Jeremiah, XIV. 139

<lg n="">ഴിച്ചാൽ അവരിൽ പ്രസാദിക്കയും ഇല്ല, വാളും ക്ഷാമവും മഹാവ്യാധിയും
</lg><lg n="൧൩"> കൊണ്ടു ഞാൻ അവരെ മുടിക്കേ ഉള്ളു. അപ്പോൾ ഞാൻ പറഞ്ഞു:
ഹാ ഹാ കൎത്താവായ യഹോവേ കണ്ടാലും പ്രവാചകന്മാർ: "നിങ്ങൾ
വാൾ കാൺങ്കയില്ല, ക്ഷാമം സംഭവിക്കയും ഇല്ല, വിശ്വാസ്യസമാധാന
ത്തെ ഞാൻ ഈ സ്ഥലത്തു നിങ്ങൾക്കു തരുന്നുണ്ടു" എന്ന് അവരോടു പ
</lg><lg n="൧൪"> റയുന്നു. എന്നാറേ യഹോവ എന്നോടു പറഞ്ഞു: പ്രവാചകന്മാർ എൻ
നാമത്തിൽ പ്രവചിക്കുന്നതു പൊളിയത്രേ, ഞാൻ അവരെ അയച്ചിട്ടില്ല
അവരോടു കല്പിച്ചിട്ടില്ല ഉരിയാടീട്ടുംഇല്ല, പൊളിദൎശനവും ലക്ഷണ
വാദവും ഇല്ലായ്മയും ഹൃദയച്ചതിയും അത്രേ അവർ നിങ്ങളോടു പ്രവചി
</lg><lg n="൧൫"> ക്കുന്നതു. അതുകൊണ്ടു ഞാൻ അയക്കാതേ കണ്ടു എന്നാമത്തിൽ പ്രവ
ചിച്ചുകൊണ്ടു ഈ ദേശത്തിൽ വാളും ക്ഷാമവും ഭവിക്ക ഇല്ല എന്നു ചൊ
ല്ലുന്ന പ്രവാചകരെ കുറിച്ചു യഹോവ പറയുന്നിതു: വാളാലും ക്ഷാമത്താ
</lg><lg n="൧൬"> ലും ആ പ്രവാചകർ ഒടുങ്ങും. അവർ പ്രവചിക്കുന്ന ജനമോ ക്ഷാമവും
വാളും തട്ടീട്ടു അവരും സ്ത്രീകളും പുത്രീപുത്രന്മാരും യരുശലേംതെരുക്ക
ളിൽ എറിഞ്ഞു കിടക്കും, കുഴിച്ചിടുന്നവൻ ഉണ്ടാകയും ഇല്ല. ഇങ്ങനേ
</lg><lg n="൧൭"> അവരുടേ തിന്മയെ അവരുടേ മേൽ ഞാൻ പകൎന്നുകളയും. ഈ വാക്കും
അവരോടു പറക: എന്റേ കണ്ണുകൾ രാവും പകലും ഇളെക്കാതേ ബാ
ഷ്പം പൊഴിക്കുന്നു, എൻ ജനപുത്രിയായ കന്യ ഏറ്റം വല്ലാത്ത മുറിവു
</lg><lg n="൧൮"> കൊണ്ടു വലിയ ഇടിവാൽ ഇടിഞ്ഞുപോയ ഹേതുവാൽ തന്നേ. ഞാൻ
വെളിയേ പുറപ്പെട്ടാൽ ഇതാ വാൾ കൊത്തിക്കുതൎന്നവർ, ഊരിൽ വ
ന്നാൽ ഇതാ ക്ഷാമബാധകൾ! പ്രവാചകനും പുരോഹിതനും കൂടേ അ
റിയാത്തൊരു ദേശത്തേക്കു തെണ്ടിനടക്കേ ഉള്ളു.

</lg>

<lg n="൧൯"> അല്ലയോ നീ യഹൂദയെ കേവലം തള്ളിക്കുളഞ്ഞുവോ? ചിയ്യോനിൽ
തിരുമനസ്സ് ഓക്കാനിക്കയോ? പൊറുപ്പിക്കാതോളം ഞങ്ങളെ എന്തിന്ന്
അടിച്ചു? (൮, ൧൫) സമാധാനത്തിന്നു കാത്തിരിക്കേ നന്മ ഒട്ടും ഇല്ല,
</lg><lg n="൨൦"> പൊറുപ്പിക്കുന്ന സമയം (കാത്തിരിക്കേ) ഇതാ ത്രാസമത്രേ. യഹോവേ
ഞ്ചങ്ങടേ ദുഷ്ടതയും പിതാക്കളുടേ കുറ്റവും ഞങ്ങൾ അറിയുന്നു, നിന്നോടു
</lg><lg n="൨൧"> ഞങ്ങൾ പിഴെച്ചുവല്ലോ. തിരുനാമംനിമിത്തം ഞങ്ങളെ ധിക്കരിയായ്ക,
നിന്തേജസ്സിൻ ആസനത്തെ അപമാനം വരുത്തായ്ക, ഞങ്ങളോടു നീ
</lg><lg n="൨൨"> ചെയ്ത നിയമത്തെ ഭഞ്ജിക്കാതേ ഓൎത്തുകൊൾക! ജാതികളുടേ മായാ
(ദേവ)കളിൽ പെയ്യിക്കുന്നവർ ഉണ്ടോ? അല്ല വാനം താനേ വൎഷധാര
കൾ പൊഴിയുമോ? അങ്ങനേവൻ നീ അല്ലയോ ഞങ്ങടേ ദൈവമായ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/145&oldid=191915" എന്ന താളിൽനിന്ന് ശേഖരിച്ചത്