താൾ:GaXXXIV5 2.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൦. അ. Jeremiah, X. 131

<lg n="൧൧"> തികൾക്കു സഹിയാ. അവരോടു ഇപ്രകാരം പറവിൻ: വാനത്തെയും
ഭൂമിയെയും നിൎമ്മിക്കാത്ത ദേവകൾ ഭൂമിയിൽനിന്നും വാനത്തിങ്കീഴിൽ
</lg><lg n="൧൨"> നിന്നും കെടും എന്നത്രേ.- താൻ ഊക്കിനാൽ ഭൂമിയെ ഉണ്ടാക്കി, ജഞാ
നത്താൽ ഊഴിയെ സ്ഥാപിച്ചു വിവേകത്താൽ വാനങ്ങളെ വിരിച്ചവൻ
</lg><lg n="൧൩"> തന്നേ (ദൈവം). അവൻ വാനത്തിൽ വെള്ളങ്ങളെ മുഴക്കുന്ന ശബ്ദ
ത്തിന്നു ഭൂമിയുടേ അറുതിയിൽനിന്നു ആവികളെ കരേറ്റി മിന്നലുകളെ
മഴയാക്കി ചമെച്ചു. കാറ്റിനേ തന്റേ ഭണ്ഡാരങ്ങളിൽനിന്നു പുറപ്പെടീ
</lg><lg n="൧൪"> ക്കുന്നു (സങ്കീ. ൧൩൫, ൭). ഏതു മനുഷ്യനും അറിവു കെട്ടു പൊട്ടനായി
കാണും, ബിംബം ഹേതുവായി ഏതു തട്ടാനും നാണിച്ചുപോകുന്നു, അവൻ
</lg><lg n="൧൫"> വാൎത്ത വിഗ്രഹം ആത്മാവല്ലാത്ത പൊളിയല്ലോ ആകുന്നു. അവ മായയും
</lg><lg n="൧൬"> പരിഹാസപ്പണിയും അത്രേ, സന്ദൎശനകാലത്തിൽ കെടും. ഇവ പോ
ലേ അല്ല യാക്കോബിൻ പങ്കായവൻ. താൻ സൎവ്വത്തെയും നിൎമ്മിച്ചവനും
ഇസ്രയേൽ അവന്റേ അവകാശഗോത്രവും ആകുന്നു. സൈന്യങ്ങളുടയ
യഹോവ എന്ന് അവന്റേ നാമം.

</lg>

<lg n="൧൭"> ഹേ നിരോധത്തിൽ വസിപ്പവളേ നാട്ടിൽനിന്നു നിന്റേ മാറാപ്പു
</lg><lg n="൧൮"> കെട്ടിക്കൊൾക!. യഹോവ ആകട്ടേ പറയുന്നിതു: ഈ കറി ഞാൻ ദേ
ശത്തിൻ നിവാസികളെ കവിണയിൽ ഇട്ടെറിഞ്ഞു, (മാറ്റാൻ) അവരെ
</lg><lg n="൧൯"> എത്തിപ്പിടിക്കേണ്ടതിന്നു വളഞ്ഞു മുട്ടിക്കും.- എൻ തകൎച്ച നിമിത്തം
എനിക്കയ്യോ കഷ്ടം! എന്റേ മുറിവു നോവുന്നു! എങ്കിലും ഞാൻ: ഇതത്രേ
</lg><lg n="൨൦"> എന്റേ നോവു, ഞാൻ സഹിക്കേ വേണ്ടു! എന്നിരിക്കുന്നു. എൻ കൂടാ
രം പൊടിഞ്ഞു. അതിൻ കയറുകൾ എല്ലാം അററുപോയി; എന്റേ മക്കൾ
എന്നെ വിട്ടു പോയി ഇല്ലാതേയായി, ഇനി എൻ കൂടാരത്തെ നാട്ടി തിര
</lg><lg n="൨൧"> ശ്ശിലകളെ ഏററുവാൻ ആരും ഇല്ല. കാരണം: ഇടയന്മാർ പൊട്ടരായി
തീൎന്നു യഹോവയെ തിരിയാതേ പോയി. എന്നതുകൊണ്ടു അവൎക്കു ബു
</lg><lg n="൨൨"> ദ്ധി പോരാഞ്ഞിട്ടു മേയ്ക്കുന്ന ആടുകൾ ചിതറിപ്പോയി. ഹാ ഓർ ഒച്ച
കേൾക്കായി! ഇതാ വരുന്നു! വടക്കേദിക്കിൽനിന്നു വലിയ ആരവം,
യഹൂദാനഗരങ്ങളെ കുറുനരികൾക്കു പാൎപ്പിടമായി പാഴാക്കി വെപ്പാൻ
</lg><lg n="൨൩"> തന്നേ! യഹോവേ, തന്റേ വഴി മനുഷ്യന്റേ വശമല്ല, തന്റേ നട
</lg><lg n="൨൪"> യേ ചൊവ്വാക്കുവാൻ ചെല്ലുന്ന പുരുഷനു വശം ഇല്ല. യഹോവേ, എ
ന്നെ ശിക്ഷിച്ചാലും ന്യായത്തോടത്രേ! എന്നെ കുറെച്ചു വെപ്പാൻ കോപ
</lg><lg n="൨൫"> ത്തോടേ അല്ല! നിന്നെ അറിയാത്ത ജാതികളിലും തിരുനാമത്തെ വി
ളിക്കാത്ത കുലങ്ങളുടേ മേലും നിന്റേ ഊഷ്മാവിനെ പകരുക (സങ്കീ
</lg>9*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/137&oldid=191898" എന്ന താളിൽനിന്ന് ശേഖരിച്ചത്