താൾ:GaXXXIV5 2.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 Jeremiah, X. യിറമിയാ ൧൦. അ.

<lg n="൯, ൨൨"> യഹോവ പറയുന്നിതു: ജ്ഞാനി തൻ ജ്ഞാനത്തിൽ പ്രശംസിക്ക
രുതു, വീരൻ തൻ വീൎയ്യത്തിങ്കൽ പ്രശംസിക്കരുതു, ധനവാൻ തൻ ധന
</lg><lg n="൨൩"> ത്തിങ്കൽ പ്രശംസിക്കരുതു. പ്രശംസിക്കുന്നവൻ ഇവയിൽ അത്രേ പ്ര
ശംസിക്കേണം: ഭൂമിയിൽ ദയയും ന്യായവും നീതിയും ചെയ്തുപോരുന്ന
യഹോവ ഞാൻ എന്നും ഈ വക ആഗ്രഹിക്കുന്നവൻ എന്നും ബുദ്ധിവെ
</lg><lg n="൨൪"> ച്ച് അറികയിൽ തന്നേ എന്നു യഹോവയുടേ അരുളപ്പാട്- ഇതാ
പരിച്ഛേദന ഉണ്ടായിട്ടും മുന്തോൽ ഉള്ളവരെ ഒക്കയും ഞാൻ സന്ദൎശി
</lg><lg n="൨൫"> ക്കും നാളുകൾ വരും എന്നു യഹോവയുടേ അരുളപ്പാടു. മിസ്രയും യഹൂ
ദയെയും എദോം അമ്മോൻപുത്രർ മോവാബെയും മുന്തല ചിരെച്ച മരു
വാസികളെയും (സന്ദൎശിക്കും). കാരണം സകലജാതികളും പരിച്ഛേദന
ഇല്ലാത്തവരും ഇസ്രയേൽഗൃഹം ഒക്കയും ഹൃദയപരിച്ഛേദന ഇല്ലാത്തവ
രും (ആകുന്നു.).

</lg>

<lg n="൧൦, ൧"> ഇസ്രയേൽഗൃഹമേ യഹോവ നിങ്ങളോട് ഉരെക്കുന്ന വാക്കിനെ കേൾ
</lg><lg n="൨"> പ്പിൻ! യഹോവ പറയുന്നിതു: ജാതികളുടേ വഴിയെ ശീലിച്ചുകൊള്ള
</lg><lg n="൩"> രുതു, ജാതികൾ കൂശുന്ന വാനത്തിലേ അടയാളങ്ങൾക്കും കൂശിപ്പോക
രുതു! ജാതികളുടേ വെപ്പുകൾ സാക്ഷാൽ മായ അത്രേ; കാട്ടിൽ വെട്ടി
യ മരവും ശില്പിയുടേ കൈക്കോടാലികൊണ്ടു തീൎത്ത പണിയും അത്രേ;
</lg><lg n="൪"> പൊൻവെള്ളികളാൽ ഭംഗി വരുത്തി അനങ്ങാതിരിപ്പാൻ ആണികളും
</lg><lg n="൫"> മുട്ടികളും കൊണ്ട് ഉറപ്പിക്കും. കടച്ചല്പണിതൂണിന്ന് ഒത്തു അവ ഉരിയാ
ടുന്നില്ല. ഏഴുന്നെള്ളായ്കകൊണ്ടു എടുത്തു ചുമപ്പാറുണ്ടു. അവയെ ഭയപ്പെടാ
യ്‌വിൻ! അപകാരം ചെയ്കയില്ലല്ലോ ഉപകാരവും ഒന്നും അതിനാൽ ഇല്ല.-
</lg><lg n="൬"> യഹോവേ നിണക്കു തുല്യനില്ല സത്യം. നീയേ വലിയവനും തിരുനാ
</lg><lg n="൭"> മം വീൎയ്യത്താൽ വലുതും തന്നേ. ജാതികളുടേ രാജാവേ നിന്നെ ആർ
ഭയപ്പെടാതു? അതു നിണക്കത്രേ ചേരുന്നതു ജാതികളുടേ സൎവ്വജ്ഞാനി
</lg><lg n="൮"> കളിലും സൎവ്വരാജ്യങ്ങളിലും നിണക്കു തുല്ല്യൻ ഇല്ലായ്കയാൽ. അവർ ഒ
ന്നിച്ചു പൊട്ടരും മൂഢരും തന്നേ, ആ മായകളുടേ ശിക്ഷ മരം അത്രേ.
</lg><lg n="൯"> നേൎക്ക പരത്തിയ വെള്ളി തൎശീശിൽനിന്നു വരുത്തിയതും പിന്നേ ഊഫാ
ജിൽനിന്നു പൊന്നും ശില്പിത്തട്ടാന്മാരുടേ കൈപ്പണി; നീലവും രക്താം
</lg><lg n="൧൦"> ബരവും അവറ്റിൻ ഉട, എല്ലാം കൌശലക്കാരുടേ പണി. യഹോവ
മാത്രം സത്യദൈവം, അവൻ ജീവനുള്ള ദൈവവും നിത്യരാജാവും
തന്നേ. അവന്റേ ചിനത്താൽ ഭൂമി കുലുങ്ങുന്നു, അവന്റേ ഈറൽ ജാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/136&oldid=191896" എന്ന താളിൽനിന്ന് ശേഖരിച്ചത്