താൾ:GaXXXIV5 2.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൮. അ. Jeremiah, VIII. 127

<lg n="">നാണിച്ചു ഞെട്ടി അകപ്പെടുകേ ഉള്ളു. ഇതാ യഹോവയുടേ വാക്കു അ
</lg><lg n="൧൦">വർ നിരസിക്കുന്നു, പിന്നേ എന്തൊരു ജ്ഞാനം അവൎക്കുള്ളു?-
അതു കൊണ്ടു ഞാൻ അവരുടേ ഭാൎയ്യമാരെ മറ്റേവൎക്കും നിലങ്ങളെ അടക്കി
വെക്കുന്നവൎക്കും കൊടുക്കും; ചെറിയവൻ മുതൽ വലിയവൻ വരേ എപ്പേ
രും ലാഭം ലോഭിക്കുന്നവരല്ലോ, പ്രവാചകൻമുതൽ പുരോഹിതൻവരേ
</lg><lg n="൧൧">ചതിപ്രയോഗിക്കുന്നു ൬, ൧൩ — ൧൫). സമാധാനം ഇല്ലാതിരിക്കേ
സമാധാനം സമാധാനം എന്നു ചൊല്ലി എൻ ജനത്തിൻ പുത്രിയുടേ മുറി
</lg><lg n="൧൨">യെ എളുപ്പത്തിൽ പൊറുപ്പിക്കുന്നു. അവർ അറെപ്പു പ്രവൃത്തിക്കയാൽ
അവരെ നാണിപ്പിച്ചിട്ടുണ്ടു, അവൎക്കു നാണം ഒട്ടും തോന്നാ താനും ലജ്ജി
പ്പാനും അറിയാ. അതുകൊണ്ടു വീഴുന്നവരിൽ അവർ വീഴും സന്ദൎശന
</lg><lg n="൧൩">സമയത്തു ഇടറിപ്പോകും എന്നു യഹോവ പറഞ്ഞു. ഞാൻ കോരി വാരി
അവരെ ഒടുക്കും; മുന്തിരിവള്ളിക്കു കുലയും ഇല്ലല്ലോ അത്തിക്കു കായ്കളും
ഇല്ല, ഇലയും വാടി കാണുന്നു; എന്നാൽ അവരുടേ മേൽ കടന്നു ചെല്ലു
ന്നവരെ ഞാൻ നിശ്ചയിക്കുന്നു.

</lg>

<lg n="൧൪">നാം എന്തിന്നു പാൎക്കുന്നു? കൂടിക്കൊൾവിൻ നാം കോട്ടയൂരുകളിൽ
പുക്കു അവിടേ ഇളെച്ചു പോക! (എന്നു കുടികൾ പറയും) നാം യഹോ
വയോടു പിഴെക്കകൊണ്ടല്ലോ നമ്മുടേ ദൈവമായ യഹോവ നമെ ഇ
</lg><lg n="൧൫">ളെപ്പാറാക്കി കാഞ്ഞിരവെള്ളം കുടിപ്പിച്ചതു. സമാധാനത്തിന്നു കാത്തി
രിക്കേ നന്മ ഒട്ടും ഇല്ല, പൊറുപ്പിക്കുന്ന സമയം (കാത്തിരിക്കേ) ഇതാ
</lg><lg n="൧൬">ത്രാസമത്രേ. അവന്റേ കുതിരകളുടേ ഹുങ്കാരം ദാനിൽനിന്നു കേളാ
യി, ബലത്ത അശ്വങ്ങൾ കനെക്കുന്ന നാദത്താൽ സൎവ്വഭൂമിയും കുലുങ്ങി.
അവർ വന്നു ദേശത്തെയും അതിൽ നിറയുന്നതും ഊരും കുടികളെയും
</lg><lg n="൧൭">തിന്നുകളയുന്നു.- ഞാനാകട്ടേ ഇതാ സൎപ്പങ്ങളെ നിങ്ങളിൽ അയ
ക്കുന്നുണ്ടു, വശീകരണം ഒന്നും പറ്റാത്ത മൂൎഖന്മാർ നിങ്ങളെ തീണ്ടും
</lg><lg n="൧൮">എന്നു യഹോവയുടേ അരുളപ്പാടു.- ദുഃഖത്തിൽ എനിക്ക് ഉന്മേഷകരം
</lg><lg n="൧൯">(എന്തു?) ഹൃദയം എന്നുള്ളിൽ രോഗാൎത്തം! ചിയ്യോനിൽ യഹോവ ഇല്ലാ
തേ പോയോ? അല്ല അവളുടേ രാജാവ് അവളിൽ ഇല്ലയോ? എന്നു
എൻ ജനത്തിൻ പുത്രി ദൂരദേശത്തുനിന്നു കൂകുന്ന ശബ്ദം അതാ (കേൾ
ക്കുന്നു). പിന്നേ തങ്ങളുടേ വിഗ്രഹങ്ങളെക്കൊണ്ടും പ്രദേശമായകളെ
</lg><lg n="൨൦">ക്കൊണ്ടും അവർ എന്നെ മുഷിപ്പിച്ചത് എന്തിട്ടു? കൊയ്ത്തു കഴിഞ്ഞു,
പറിപ്പു തീൎന്നു, നാം രക്ഷപ്പെട്ടതും ഇല്ല (എന്ന് അവർ വിലപിക്കുന്നു).
</lg><lg n="൨൧">എൻ ജനത്തിൻ പുത്രിയുടേ മുറിവു നിമിത്തം ഞാൻ മുറിഞ്ഞു കറുത്തു (ഖേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/133&oldid=191890" എന്ന താളിൽനിന്ന് ശേഖരിച്ചത്