താൾ:GaXXXIV5 2.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൫. അ. Jeremiah, V. 119

<lg n="">ച്ചിട്ടും ശിക്ഷയെ കൈക്കൊൾവാൻ നിരസിക്കുന്നു. മുഖങ്ങളെ പാറയെ
</lg><lg n="൪"> ക്കാൾ കഠിനമാക്കി മടങ്ങിവരിക ഇല്ല എന്നു കൽപ്പിക്കുന്നു. എന്നാറേ
ഞാൻ: ഇവർ നീചർ മാത്രം, യഹോവവഴിയെയും സ്വദൈവത്തിൻ
</lg><lg n="൫"> ന്യായത്തെയും അറിയായ്കയാൽ മൂഢരത്രേ. ഞാൻ വലിയവരടുക്കേ
പോയി അവരോടു സംസാരിക്കട്ടേ, അവർ യഹോവവഴിയെ അറിയു
ന്നുവല്ലോ! എങ്കിലും അവർ ഒക്കത്തക്ക നുകത്തെ തകർത്തു തളകളെ പൊ
</lg><lg n="൬"> ട്ടിച്ചുകളഞ്ഞു. ആയതുകൊണ്ടു കാട്ടിലേ സിംഹം അവരെ വെട്ടുന്നു.
വെറുമ്പുറങ്ങളിലേ ചെന്നായി മുടിക്കുന്നു, പുലി അവരുടേ ഊരുകളോട്
ഒറ്റിപ്പാർക്കുന്നു, അതിൽ ആർ പുറപ്പെട്ടാലും കീറിപ്പോകും, അവരുടേ
ദ്രോഹങ്ങൾ പെരുകി പിന്തിരിവുകൾ തിങ്ങിച്ചമകയാൽ തന്നേ.—
</lg><lg n="൭"> പിന്നേ എന്തിട്ടു നിന്നോടു ക്ഷമിക്കേണം? നിന്റേ മക്കൾ എന്നെ വി
ട്ടു ദൈവമല്ലാത്തവ ചൊല്ലി ആണയിട്ടു പോകുന്നു. ഞാൻ അവരെ സ
ത്യം ചെയ്യിച്ചാറേ അവർ വ്യഭിചരിച്ചു വേശ്യാഗൃഹത്തിൽ കൂട്ടം കൂടി
</lg><lg n="൮"> പോയി. ആവോളം തീറ്റിയ കുതിരകൾ പോലേ അവർ ഉഴന്നു താ
</lg><lg n="൯"> ന്താന്റേ തോഴന്റേ കെട്ടിയവൾക്കു കുനെച്ചുപോരുന്നു. ഈ വക
ഞാൻ സന്ദർശിക്ക ഇല്ലയോ? ഇങ്ങനത്തേ ജാതിയോട് എൻ ഉള്ളം പക
വീളുക ഇല്ലയോ? എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൦"> അല്ലയോ ഇവളുടേ മതിലുകളിൽ കരേറി നശിപ്പിപ്പിൻ, മുരമ്മുടിവു
മാത്രം ചെയ്യായ് വിൻ! അതിൻ വള്ളികളെ യഹോവക്കുള്ളതല്ല എന്നിട്ടു
</lg><lg n="൧൧"> ഒടുക്കുവിൻ! വിശ്വാസപാതകമല്ലോ എന്നോടു ചെയ്തതു ഇസ്രയേൽഗൃ
</lg><lg n="൧൨"> ഹവും യഹൂദാഗൃഹവും തന്നേ എന്നു യഹോവയുടേ അരുളപ്പാടു. അവർ
യഹോവയെ നിഷേധിച്ചു "അവൻ ഇല്ല" എന്നും "നമ്മുടേ മേൽ തീമ
</lg><lg n="൧൩"> വരികയില്ല, വാളും ക്ഷാമവും നാം കാൺങ്കയില്ല" എന്നും പറയുന്നു. ആ
പ്രവാചകന്മാർ കാറ്റായി തീരും (പറയിക്കുന്നവൻ) അവർക്കുള്ളിൽ ഇ
</lg><lg n="൧൪"> ല്ലല്ലോ) അങ്ങനേ അവർക്കു വരട്ടേ!- അതുകൊണ്ടു സൈന്യങ്ങളുടേ
ദൈവമായ യഹോവപറയുന്നിതു: നിങ്ങൾ ഈ വാക്കു പറകകൊണ്ടു
ഞാൻ ഇതാ എൻ വചനങ്ങളെ നിൻ വായിൽ അഗ്നിയും ഈ ജനത്തെ
</lg><lg n="൧൫"> തടികളും ആക്കും, അത് അവരെ തിന്നും. ഇസ്രയേൽ ഗൃഹമേ നിങ്ങ
ളുടേ മേൽ ഞാൻ ഇതാ ദൂരത്തുനിന്ന് ഒരു ജാതിയെ വരുത്തുന്നു എന്നു
യഹോവയുടേ അരുളപ്പാടു: മിടുക്കേറും ജാതി, യുഗാദി മുതൽ ഉള്ള ജാ
തി, ഭാഷ നിനക്ക് അറിയാതേ പറയുന്നതു തോന്നാതേ ഉള്ള ജാതി.
</lg><lg n="൧൬"> അതിൻ തൂണി തുറന്ന ശവക്കുഴിക്ക് ഒക്കും, അവർ എപ്പേരും ശൂരന്മാർ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/125&oldid=191873" എന്ന താളിൽനിന്ന് ശേഖരിച്ചത്