താൾ:GaXXXIV5 2.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪. അ. Jeremiah, IV. 117

<lg n="">വിളിപ്പിൻ, യഹോവയുടേ കോപാഗ്നി നമ്മെ വിട്ടു മാറായ്കയാൽ തന്നേ!
</lg><lg n="൯"> അന്നാൾ രാജാവിന്നും പ്രഭുക്കൾക്കും ബോധം കെടുകയും പുരോഹിതർ
ഭ്രമിക്കയും പ്രവാചകർ സ്തംഭിക്കയും ആം എന്നു യഹോവയുടേ അരുള
</lg><lg n="൧൦"> പ്പാടു.- അല്ലയോ യഹോവാകർത്താവേ, യഹ്രുശലേമാദിയായ ഈ ജ
നത്തെ നിങ്ങൾക്കു സമധാനം ഉണ്ടാകും എന്നു കേൾപ്പിച്ചിട്ടു നീ ചതി
ച്ചു സ്പഷ്ടം, പ്രാണനോടു വാൾ അണഞ്ഞെത്തിയല്ലോ എന്നു ഞാൻ പറ
കയും ചെയ്തു.

</lg>

<lg n="൧൧"> ആ കാലത്തു യരുശലേമാദിയായ ഈ ജനത്തോടു പറയപ്പെടേണ്ടു
ന്നിതു: മരുഭൂമിയിലേ വെറുമ്പുറക്കുന്നുകളിൽനിന്നു ഒരു ചൂടുകാറ്റ് എൻ
</lg><lg n="൧൨"> ജനപുത്രിക്കാമാറു തട്ടുന്നതു ചേറുവാനുമല്ല തെള്ളുവാനുമല്ല. അങ്ങനേ
ത്തതിൽ ഏറ തിങ്ങിനൊരു കാറ്റ് ഇങ്ങു വരും ഞാനും അവരോടു ന്യാ
</lg><lg n="൧൩"> യങ്ങൾ മൊഴികയും ചെയ്യും. അതാ മേഘങ്ങൾ പോലേ അവൻ പൊ
ങ്ങിവരും, തേരുകൾ കൊടുങ്കാറ്റിന്ന് ഒക്കും, കുതിരകളുടേ വേഗത കഴു
</lg><lg n="൧൪"> കിലും ഏറും; ഹൂ നമുക്കു കഷ്ടം, നാം തീർന്നുപോയി. ഹേ യരുശലേ
മേ നീ രക്ഷപ്പെടുവാൻ ഹൃദയം കഴുകി ദുഷ്ടതയെ പോക്കുക! അതിക്രമ
</lg><lg n="൧൫"> വിചാരങ്ങൾ നിന്നുള്ളിൽ എത്രോടം പാർക്കും? ദാനിൽനിന്ന് ഓർ ഒച്ച
അറിയിക്കയും എഫ്രയിം മലയിൽനിന്ന് അനർത്ഥത്തെ കേൾപ്പിക്കയും
</lg><lg n="൧൬"> ചെയ്യുന്നു. ജാതികളെ ഗ്രഹിപ്പിപ്പിൻ ഈ യരുശലേമിനേയും കേൾ
പ്പിപ്പിൻ (കോട്ട) വളയുന്നവർ ദൂരദിക്കുന്നു വരുന്നു, യഹൂദാനഗരങ്ങളെ
</lg><lg n="൧൭"> ക്കൊള്ള ആരവാരം ഇടുന്നു. അവൾ എന്നോടു മത്സരിക്കയാൽ അവർ
വയലിലേ കാവൽക്കാരേ പോലേ അവൾക്കു നേരേ ചുറ്റിനിൽക്കുന്നു എന്നു
</lg><lg n="൧൮"> യഹോവയുടേ അരുളപ്പാടു. നിണക്ക് ഇതു വരുത്തിയതു നിന്റേ വ
ഴിയും കർമ്മങ്ങളും അത്രേ. ഇതു നിന്റേ ദോഷം തന്നേ അതും കൈക്കു
ന്നു സാക്ഷാൽ പ്രാണനോളം എത്തുന്നു.

</lg>

<lg n="൧൯"> ഊയി എന്റേ കുടൽ എന്റേ കുടൽ! നെഞ്ചകം പിടെക്കുന്നു, എനിക്കു
ഹൃദയം മുഴങ്ങുന്നു, മിണ്ടായ് വാൻ കഴിയാ. എൻ ഉള്ളമേ കാഹളശബ്ദമ
</lg><lg n="൨൦"> ല്ലോ നീ കേൾക്കുന്നു പോർവിളി തന്നേ. ഭംഗത്തിന്മേൽ ഭംഗം വിളി
ക്കപ്പെടുന്നു, ദേശം ഒക്കയും മുടിഞ്ഞുവല്ലോ. പെട്ടെന്ന് എൻ കൂടാരങ്ങ
</lg><lg n="൨൧"> ളും നൊടികൊണ്ടു തിരശ്ശീലകളും മുടിഞ്ഞുപോയി. ഞാൻ കൊടി കാ
</lg><lg n="൨൨"> ൺങ്കയും കാഹളധ്വനി കേൾക്കയും വേണ്ടത് എത്രോടം? കാരണം എൻ
ജനം പൊട്ടർ; അവർ എന്നെ അറിയാ. ഭോഷത്വമുള്ള കുട്ടികളായി
ബോധമില്ലാത്തവർ; ദോഷം ചെയ്‌വാൻ ജ്ഞാനികൾ ആയാലും ഗുണം
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/123&oldid=191868" എന്ന താളിൽനിന്ന് ശേഖരിച്ചത്