താൾ:GaXXXIV5 2.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 Isaiah, III. യശയ്യാ ൩. അ.

<lg n="">നന്നാകും, സ്വപ്രവൃത്തികളുടെ ഫലത്തെ അവർ ഭുജിക്കും" എന്നും,
</lg><lg n="൧൧"> "ദുഷ്ടനു ഹാ കഷ്ടം തിന്മ (വരും), തൻ കൈകൾ പിണെച്ചത് അവ
ന്നു ചെയ്യപ്പെറ്റും" എന്നും പറവിൻ.

</lg><lg n="൧൨"> എൻ ജനത്തിന്നോ കല്പിക്കുന്നവർ കുട്ടിയത്രേ, സ്ത്രീകൾ അതിൽ വാ
ഴുന്നു; എൻ ജനമേ നിന്നെ നടത്തുന്നവർ തെറ്റിക്കയും നിന്റെ ഞെ
</lg><lg n="൧൩"> റികളുടെ വഴിയെ മുടിക്കയും ചെയ്യുന്നു. യഹോവ വൃവഹരിപ്പാൻ
</lg><lg n="൧൪"> നിവിൎന്നു, വംശങ്ങൾക്കു നൃായം വിധിപ്പാൻ നിൽക്കുന്നു. സ്വജനത്തി
ന്റെ മൂപ്പന്മാരോടും പ്രഭുക്കളോടും യഹോവ ന്യായവിസ്താരത്തിൽ കട
ന്നു “നിങ്ങളും പള്ളിപ്പറമ്പിനെ മേച്ചുകളഞ്ഞു, എളിയവന്റെ കൊള്ള
</lg><lg n="൧൫"> നിങ്ങളുടെ വീടുകളിൽഅത്രേ" എന്നും, "എൻ ജനത്തെ ഇടിപ്പാനും
എളിയവരുടെ മുഖങ്ങളെ പൊടിപ്പാനും നിങ്ങൾക്ക് എന്തു" എന്നും സൈ
ന്യങ്ങളുടയ യഹോവ എന്ന കൎത്താവിന്റെ അരുളപ്പാട്.

</lg><lg n="൧൬"> പിന്നേ യഹോവ പറഞ്ഞിതു: ചീയോൻപുത്രിമാർ ഞെളിഞ്ഞുകൊ
ണ്ടു കഴത്തു നീട്ടി കണ്മുന ചാടി നടന്നു തത്തി തത്തി നടന്നു കൊണ്ടു കാ
</lg><lg n="൧൭"> ലുകളാൽ ചിലമ്പൊലി കേൾപ്പിക്കയാൽ, കൎത്താവ് ചീയോൻപുത്രി
</lg><lg n="൧൮"> മാരുടെ നെറുകയെ മുണ്ഡമാക്കി ഉപസ്ഥത്തിന്നു നഗ്നത വരുത്തും. അ
</lg><lg n="൧൯"> ന്നാൾ കൎത്താവ് ചിലമ്പുകളും ചെറു സൂൎയ്യചന്ദ്രാഭരണങ്ങളും, കാതി
</lg><lg n="൨൦"> ല ചങ്ങല കവിണിക്കച്ചകളും, തലക്കെട്ടു കാല്ത്തള അരഞ്ഞാണുകളും
</lg><lg n="൨൧,൨൨"> സൌരഭ്യക്കുപ്പികൾ രക്ഷകളും, മോതിരങ്ങൾ മൂക്കുത്തികളും, ഉട
</lg><lg n="൨൩"> യാടകൾ ശാല്വകൾ പുടപുടസഞ്ചികളും, കണ്ണാടികൾ ചിറ്റാടകൾ ത
</lg><lg n="൨൪"> ലപ്പാവു മുഖപ്പടങ്ങളും ആകുന്ന ഭൂഷണത്തെ നിക്കിക്കളയുന്നു. സുഗ
ന്ധത്തിന്നു പകരം ദ്രവിപ്പും കച്ചെക്കു പകരം കയറും പുരികുഴലിന്നു പ
കരം കഷണ്ടിയും ഉടയാടെക്കു പകരം, ചാക്കുകെട്ടും ഭംഗിക്കു പകരം
പരിക്കും ഉണ്ടാകും.

</lg><lg n="൨൫"> (ചിയോനേ) നിൻ പുരുഷന്മാർ വാളാലും നിന്റെ ശൂരതപടയാലും
</lg><lg n="൨൬"> വീഴുകയും, നിന്റെ വാതിലുകൾ ഞരങ്ങി തൊഴിക്കയും അവൾ ചൊട്ടു
</lg><lg n="൪,൧"> പിണഞ്ഞു നിലത്ത് ഇരിക്കയും, അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ
പിടിച്ചു: "ഞങ്ങൾ തന്നേ അപ്പം ഭക്ഷിച്ചും ഞങ്ങളുടെ വസ്ത്രം ഉടുത്തും
കൊള്ളും. നിന്റെ പേർ മാത്രം ഞങ്ങളിൽ വിളിക്കപ്പെടാക! ഞങ്ങളുടെ
നിന്ദയെ എടുത്തുകളക!" എന്നു പറകയും ചെയ്യും.

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/12&oldid=191630" എന്ന താളിൽനിന്ന് ശേഖരിച്ചത്