താൾ:GaXXXIV5 2.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 Jeremiah, II. യിറമിയാ ൨. അ.

<lg n="൧൪"> വെള്ളം നിൽക്കാത്ത പൊട്ടക്കൂപങ്ങൾ തന്നേ.— ഇസ്രയേൽ അടിമ
യോ വീട്ടിൽ പിറന്ന ദാസനോ? പിന്നേ അവൻ കൊള്ളയായ്പ്പോയത്
</lg><lg n="൧൫"> എങ്ങനേ? ഇളങ്കേസരികൾ അവന്റേ നേരേ അലറി ഗർജ്ജിച്ചു അ
വന്റേ ദേശത്തെ പാഴാക്കി വെച്ചു, അവന്റേ നഗരങ്ങൾ ചുട്ടു കുടി
</lg><lg n="൧൬"> യില്ലാതേയായി. നോഫ്, ത:ഫനസ്സ് എന്നവറ്റിൻ മക്കളും നിന്റേ
</lg><lg n="൧൭"> നെറുക മൊട്ടയാക്കി മേയുന്നു. ഇതിനെ നിണക്കു വരുത്തിയതു നി
ന്റേ ദൈവമായ യഹോവ വഴിനടത്തുംകാലത്തു നീ അവനെ വെടി
</lg><lg n="൧൮"> ഞ്ഞതല്ലയോ ആകുന്നതു? ഇപ്പോഴോ മിസ്രവഴികൊണ്ടു നിനക്ക് എന്തു?
</lg><lg n="൧൯"> ഫ്രാത്തിൻ ജലം കുടിക്കയോ? നിന്റേ ദോഷം നിന്നെ ശിക്ഷിക്കുന്നു,
നിന്റേ പിന്തിരിവുകളും നിന്നെ ശസിക്കുന്നു. എന്നിട്ടു നിന്റേ ദൈ
വമായ യഹോവയെ വെടിഞ്ഞു എങ്കലേ അച്ചം ഇല്ലാത്തതു തീമയും
കൈപ്പും ഉള്ളപ്രകാരം ബോധിച്ചു കാൺങ്ക എന്നു സൈന്യങ്ങളുടയ യഹോ
വയുടേ അരുളപ്പാടു.

</lg>

<lg n="൨൦"> പണ്ടുപണ്ടേ നിന്റേ നുകം നീ തകർത്തു കെട്ടുകളെ അറുത്തു; ഞാൻ
സേവിക്കയില്ല എന്നു കൽപിച്ചു ഉയർന്ന കുന്നുതോറും പച്ചമരത്തിങ്കീഴ്തോ
</lg><lg n="൨൧"> റും വേശ്യയായി ശയിച്ചുപോയി. ഞാനോ ഉത്തമവള്ളി എന്നു നിന്നെ
നട്ടു, അശേഷം തരമുള്ള വിത്തു! പിന്നേ നീ എനിക്കു പരദേശവള്ളി
</lg><lg n="൨൨"> യുടേ കൊടുങ്കൊടികളായ്ച്ചമവാൻ എന്തു? തുവർച്ചിലകൊണ്ടു
നീ കഴുകി
വേണ്ടുവോളം ചവർക്കാരം ഇട്ടാലും, നിന്റേ കുറ്റം എനിക്കു കറയായി
</lg><lg n="൨൩"> കാൺങ്കേ ഉള്ളു എന്നു യഹോവാകർത്താവിന്റേ അരുളപ്പാടു. ഞാൻ തീ
ണ്ടീട്ടില്ല ബാളുകളെ പിഞ്ചെന്നതും ഇല്ല എന്നു നിനക്ക് എങ്ങനേ പറ
യാം? (ഹിന്നോം) താഴ്വരയിലേ നീ നടക്കുന്ന വഴി കാൺങ്ക! കുതമുള്ള ഒട്ട
കപ്പെട്ടയായി അങ്ങിടിങ്ങിടു പായുന്നവളേ നീ എന്തു ചെയ്തു എന്നറിക.
</lg><lg n="൨൪"> കാടു നന്നേ ശിലിച്ചിട്ടു മോഹാധിക്യത്താൽ വായു കപ്പുന്ന കാട്ടുകഴുതയു
ടേ വെകളിയെ ആർ തടുക്കും? അവളെ തിരയുന്നവർ എല്ലാം ഓടീ മടു
</lg><lg n="൨൫"> ക്കും, അവളുടേ മാസത്തിൽ അവൾ കിട്ടും താനും. (ഹേ പ്രിയേ) വെ
റുങ്കാലായി പോകായ് വാനും തൊണ്ടെക്കു ദാഹം തട്ടായ് വാനും സൂക്ഷിച്ചോ!
നീയോ പറയുന്നു: ഗതികെട്ടു കിടക്കുന്നു; അല്ല പരന്മാരെ ഞാൻ കാമി
ച്ചു, പരന്മാരെ പിന്തുടരുകയും ചെയ്യും.

</lg>

<lg n="൨൬"> കയ്യും കളവുമായി പിടിച്ച കള്ളൻ നാണിക്കും പോലേ ഇസ്രയേൽ
ഗൃഹം രാജാക്കൾ പ്രഭുക്കളും പുരോഹിതപ്രവാചകരുമായി നാണിച്ചു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/118&oldid=191858" എന്ന താളിൽനിന്ന് ശേഖരിച്ചത്