താൾ:GaXXXIV5 2.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨. അ. Jeremiah. II. 111

<lg n="൧. ൨"> യഹോവാവചനം എനിക്കുണ്ടായത് എന്തെന്നാൽ: നീ ചെന്നു യരുശ
ലേമിൻ ചെവികളിൽ വിളിച്ചു പറയേണ്ടതു. യഹോവ പറയുമ്പ്രകാ
രം (കേൾക്ക) നിന്റേ ബാല്യത്തിലേ വാത്സല്യവും പുതുക്കുടിപ്രേമവും
വിതയില്ലാത്ത ദിക്കിൽ മരുഭൂമിയൂടേ നീ എന്റേ പിന്നാലേ ചെന്നതും
</lg><lg n="൩"> എല്ലാം എനിക്ക് ഓർമ്മ വരുന്നു. അന്ന് ഇസ്രായേൽ യഹോവെക്കു വി
ശുദ്ധം, അവന്നു വരുന്ന വിളച്ചലിന്റേ ആദ്യഫലം തന്നേ. അതിനെ
തിന്നുന്നവർ ഒക്കയും കുറ്റത്തിലായി, ദോഷം അവർക്കു പിണഞ്ഞതേ
ഉള്ളു എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൪"> യാക്കോബ്ഗൃഹവും ഇസ്രയേൽഭവനത്തിലേ സകലവംശങ്ങളും ആ
</lg><lg n="൫"> യുള്ളോരേ യഹോവാവചനത്തെ കേൾപ്പിൻ! യഹോവ ഉരെക്കുന്നിതു:
എന്തേത് അകൃത്യം എങ്കൽ കണ്ടുപിടിച്ചിട്ടു നിങ്ങളേ അച്ഛന്മാർ എ
</lg><lg n="൬"> ന്നോട് അകന്നു മായയെ പിന്തുടർന്നു മായാമയമായിപ്പോയി? ഞങ്ങളെ
മിസ്രനാട്ടിൽനിന്നു കരേറ്റി മരുഭൂമിയൂടേ നടത്തി വെന്നിലവും കുഴിയും
ഏറുന്ന ദിക്കിൽ ഓർ ആളും കടക്കാതേ മനുഷ്യൻ കുടിയിരിക്കാതവണ്ണം
വറൾച്ചയും മരണനിഴലും ഉള്ള ദേശത്തിൽ കൂടി വരുത്തിയ യഹോവ
</lg><lg n="൭"> എവിടേ? എന്നു പറഞ്ഞതും ഇല്ല. ഞാനോ നിങ്ങളെ ഉഭയനാട്ടിലാക്കി
അതിലേ ഫലവും സമ്പത്തും ഭുജിപ്പാൻ പൂകിച്ചു; നിങ്ങളും പുക്കു എന്റേ
ദേശത്തെ അശുദ്ധിവരുത്തി എൻ അവകാശത്തെ വെറുപ്പാക്കിക്കളഞ്ഞു.
</lg><lg n="൮"> യഹോവ എവിടേ? എന്നു പുരോഹിതന്മാർ പറഞ്ഞതും ഇല്ല, ധർമ്മവെ
പ്പിനെ പിടിക്കുന്നവർ എന്നെ അറിഞ്ഞതും ഇല്ല. ഇടയന്മാർ എന്നോടു
ദ്രോഹിച്ചു പ്രവാചകന്മാർ ബാളെക്കൊണ്ടു പ്രവചിച്ചും ഉതകാതവരെ
പിന്തുടർന്നും പോയി.

</lg>

<lg n="൯"> എന്നതുകൊണ്ടു ഞാൻ നിങ്ങളോട് ഇനി വ്യവഹരിക്കും നിങ്ങളേ മ
ക്കളുടേ മക്കളോടും വ്യവഹരിക്കയും ചെയ്യും എന്നു യഹോവയുടേ അരു
</lg><lg n="൧൦"> ളപ്പാടു. കാരണം കിത്തിംദ്വീപുകളിൽ ഓടി നോക്കുവിൻ, കേദാരിലും
ആളയച്ചു വഴിക്കേ കുറിക്കൊൾവിൻ! ഈ വക അങ്ങുണ്ടോ എന്നു കാ
</lg><lg n="൧൧"> ണ്മിൻ! ഒരു ജാതി ദേവന്മാരെ പകർന്നു മാറീട്ടുണ്ടോ? (അവ ദേവന്മാ
രല്ല താനും) എന്റേ ജനമോ തന്റേ തേജസ്സായാവനെ ഉതകാത്തതി
</lg><lg n="൧൨"> നോടു പകർന്നുകളഞ്ഞു. ഇതിങ്കൽ ഹേ വാനങ്ങളേ സ്തംഭിച്ചു ഞെട്ടി അത്യ
</lg><lg n="൧൩"> ന്തം മിരണ്ടുപോവിൻ! എന്നു യഹോവയുടേ അരുളപ്പാടു. ഇരട്ടി ദോ
ഷത്തെയല്ലോ എന്റേ ജനം ചെയ്തു: ജീവവെള്ളത്തിന്റേ ഉറവായ എ
ന്നെ വെടിഞ്ഞതു തങ്ങൾക്കു കിണറുകളെ വെട്ടി തോണ്ടുവാൻ ആയി

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/117&oldid=191855" എന്ന താളിൽനിന്ന് ശേഖരിച്ചത്