താൾ:GaXXXIV5 2.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൬൬. അ. Isaiah, LXVI. 107

<lg n="">ദേശത്തെ ഒരു നാൾകൊണ്ടു തന്നേ ഈറ്റെടുപ്പിക്കാമോ? ഒരു ജാതി
ക്ഷണനേരത്തിൽ പിറക്കുമോ? ചിയ്യോനാകട്ടേ നൊന്ത ഉടനേ തൻ
</lg><lg n="൯"> മക്കളെയും പെറ്റു. ഞാൻ ഗർഭദ്വാരത്തൂടേ കടത്തീട്ടും പെറുവിക്കാതി
രിക്കുമോ? എന്നു യഹോവ പറയുന്നു. അല്ല പെറുവിക്കുന്ന ഞാൻ (പി
</lg><lg n="൧൦"> റവി) മുടക്കുമോ എന്നു നിന്റേ ദൈവം പറയുന്നു.- അല്ലയോ യരു
ശലേമേ സ്നേഹിക്കുന്നവർ ഒക്കവേ അവളോടു കൂട സന്തോഷിപ്പിൻ,
അവളെ ചൊല്ലി മകിഴുവിൻ! അവളെക്കൊണ്ടു ഖേദിച്ചവർ ഒക്കവേ
</lg><lg n="൧൧"> അവളുടേ ആനന്ദത്തിൽ ചേർന്ന് ആനന്ദിപ്പിൻ! അവളുടേ ആശ്വാ
സമുലയിങ്കന്നു കുടിച്ചു തൃപ്തരാവാൻ, അവളുടേ തേജസ്സിൻ കൊങ്കയിൽ
</lg><lg n="൧൨"> നുകർന്നു രസിപ്പാൻ തന്നേ. കാരണം യഹോവ പറയുന്നിതു: ഇതാ
ഞാൻ അവൾക്കു നദി പോലേ സമാധാനവും വഴിയുന്ന ആറു പോലേ
ജാതികളുടേ ധനഘനവും നീട്ടിക്കൊടുത്തു നിങ്ങളെ കുടിപ്പിക്കും നിങ്ങൾ
</lg><lg n="൧൩"> ഉക്കത്ത് എടുക്കപ്പെട്ടു മുഴങ്കാലുകളിന്മേൽ ഓമനിക്കപ്പെടും. ഓരാളേ
അമ്മ ആശ്വസിപ്പിക്കും പ്രകാരം തന്നേ ഞാൻ നിങ്ങളെ ആശ്വസി
പ്പിക്കും, യരുശലേമിൽ നിങ്ങൾക്ക് ആശ്വാസം വരും.

</lg>

<lg n="൧൪"> ആയതു നിങ്ങൾ കാണും, ഹൃദയം ആനന്ദിക്കയും നിങ്ങടേ എല്ലു
കൾ ഇളമ്പുല്ലു പോലേ പൂത്തു തെഴുക്കയും ചെയ്യും; ഇങ്ങനേ യഹോവ
യുടേ കൈ അവന്റേ ദാസരോട് അറിയാകുമ്പോൾ ശത്രുക്കളോട് അ
</lg><lg n="൧൫"> വൻ ഈറിപ്പോകും. തീയിലല്ലോ ഇതാ യഹോവ വരും. തൻ കോപ
ത്തെ ഊഷ്മാവിലും ശാസനയെ അഗ്നിജ്വാലയിലും നടത്തുവാൻ അവ
</lg><lg n="൧൬"> ന്റേ രഥങ്ങൾ വിശറിക്ക് ഒക്കും. തീകൊണ്ടും തിരുവാൾകൊണ്ടും
യഹോവ സകലജഡത്തോടും വാദിക്കും സത്യം, യഹോവ കുതിർന്നിട്ടു പ
</lg><lg n="൧൭"> ട്ടവർ പെരുകയും ആം. തോട്ടങ്ങളിൽ തങ്ങൾക്കു തന്നേ വെടിപ്പും
തൂമയും വരുത്തി നടുമുറ്റത്തു ഒരുത്തനെ പിഞ്ചെന്നു പന്നിയിറച്ചി എ
ലിയും അറെപ്പും തിന്നുന്നവർ ഒക്കത്തക്ക മുടിഞ്ഞുപോകും എന്നു യഹോ
വയുടേ അരുളപ്പാടു.

</lg>

<lg n="൧൮"> ഞാനോ അവരുടേ ക്രിയകളും വിചാരങ്ങളും (ശിക്ഷിക്കും). സകലജാ
തികളെയും ഭാഷകളെയും കൂട്ടുവാൻ അടുത്തിതു, അവർ വന്നു എൻ തേ
</lg><lg n="൧൯"> ജസ്സിനെ കാണേണ്ടതിനത്രേ. ഞാനും അവരിൽ ഓർ അടയാളം ചെ
യ്തേക്കുന്നുണ്ടു: അവരിൽനിന്നു വഴുതിപ്പോന്നവരെ തർശീശ് വരേയും,
വില്ലാളികളായ ഫൂൽ, ലൂദ്, തൂബൽ, യവാൻ ഇത്യാദി ജാതികളിലും,
എൻ കേൾവിയെ കേൾക്കാതേ തേജസ്സിനെ കാണാതേയും ഉള്ള ദൂര
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/113&oldid=191847" എന്ന താളിൽനിന്ന് ശേഖരിച്ചത്