താൾ:GaXXXIV5 2.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 Isaiah, LXVI. യശയ്യാ ൬൬. അ.

൬൬. അദ്ധ്യായം.

ദേവാലയം ഇനി നുറുങ്ങിയ ആത്മാവത്രേ (൩)യാഗാദികർമ്മത്തിലും പ്ര
സാദം ഇല്ല. (൭)മായക്കാർ തോറ്റു നാണിക്കേ (൭)യഹോവാജനം നഗര
ത്തിൽ നിറഞ്ഞു (൧൦) ആശ്വസിച്ചു സുഖിക്കും. (൧൪)യഹോവ സ്വന്തരെ വ
ളർത്തു മാറ്റാന്മാരെ ശിക്ഷിച്ചു (൧൮)സകലവംശങ്ങളെയും ചേർത്തുകൊണ്ടു ര
ക്ഷിതരിൽ ശ്രേഷ്ഠന്മാരെ നിയോഗിച്ചു തിരുനാമത്തെ എങ്ങും അറിയിപ്പിച്ചു
(൨൧)ദൂരസ്ഥന്മാരേയും പുരോഹിതരാക്കി വാഴും; (൨൪)വൈരികൾ ജീവന്മൃത
രായി മാഴ്ക്കും.

<lg n="൧"> യഹോവ പറയുന്നിതു: വാനങ്ങൾ എൻ സിംഹാസനവും ഭൂമി എൻ
പാദപീഠവും തന്നേ, പിന്നേ നിങ്ങൾ എനിക്കു പണിയും ആലയം എ
</lg><lg n="൨"> ങ്ങനേതു? എൻ സ്വസ്ഥവാസത്തിൻ സ്ഥലവും എവിടം? ഇവ എല്ലാം
എൻ കൈ ഉണ്ടാക്കീട്ട് ഇവ ഒക്കേ ഉണ്ടായല്ലോ എന്നു യഹോവയുടേ
അരുളപ്പാടു; എന്നാൽ ഇവരെ ഞാൻ നോക്കിക്കൊള്ളും: എളിയവൻ, നു
റുങ്ങിയ ആത്മാവുള്ളവൻ എൻ വചനത്തിന്നു ഞെട്ടുന്നവൻ എന്നുള്ള
വരേ.

</lg>

<lg n="൩"> കാളയaെ അറുക്കുന്നവൻ പുരുഷനെ ഹനിക്കുന്നു, ആടു യജിക്കുന്നവൻ
നായ്ക്കഴുത്തു ഒടിക്കുന്നു, കാഴ്ച ഹോമിക്കുന്നവൻ പന്നിച്ചോര (നൽകുന്നു),
കുന്തുരുക്കം ധൂപിക്കുന്നവൻ അസത്തിനെ വാഴ്ത്തുന്നു. ഇവർ സാക്ഷാൽ
തങ്ങളുടേ വഴികളെ തെരിഞ്ഞെടുത്തു, അവരുടേ മനസ്സിന്നു തങ്ങളുടേ
</lg><lg n="൪"> വെറുപ്പുകൾ ഇഷ്ടമായതു പോലേ, ഞാനും അവരെ വലെപ്പിക്കുന്നതു
തെരിഞ്ഞെടുത്തു അവരുടേ പേടികളെ അവർക്കു വരുത്തും; ഞാൻ വിളി
ച്ചതിന്നു ഉത്തരം ചൊല്വോൻ ഇല്ലാഞ്ഞു,ഞാൻ സംസാരിച്ചതിനെ അ
വർ കേളാതേ എൻ കണ്ണുകളിൽ വല്ലാത്തതു ചെയ്തു എനിക്ക് ഇഷ്ടമില്ലാ
ത്തതിനെ തെരിഞ്ഞെടുക്ക ഹേതുവാലത്രേ.

</lg>

<lg n="൫"> യഹോവാവചനത്തിന്നു ഞെട്ടുന്നവരായുള്ളോരേ അവന്റേ വചന
ത്തെ കേൾപ്പിൻ: നിങ്ങളെ പകെച്ചു എൻ നാമം നിമിത്തം തള്ളിവിട്ട
നിങ്ങളുടേ സഹോദരന്മാർ: "നിങ്ങടേ സന്തോഷം ഞങ്ങൾ കാണ്മാൻ
യഹോവ തനിക്കു തേജസ്സ് വരുത്തുക!" എന്നു പറയുന്നു; അവർ നാണി
</lg><lg n="൬"> ച്ചുപോകും. അഹോ കേൾ നഗരത്തിൽനിന്നു മുഴക്കം, മന്ദിരത്തിൽനി
ന്നു നാദം, യഹോവ സ്വശത്രുക്കൾക്കു പകരം വീട്ടുന്നതിന്റേ ശബ്ദം!
</lg><lg n="൭"> അവളോ പിടെക്കുമ്മുമ്പേ പെറ്റു, നോവു പിടിക്കുമ്മുമ്പേ ഓർ ആണി
</lg><lg n="൮"> നെ പ്രസവിച്ചു. ഈ വിധം കേട്ടത് ആർ, ഈ വക കണ്ടത് ആർ?
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/112&oldid=191845" എന്ന താളിൽനിന്ന് ശേഖരിച്ചത്